Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅനുമതി...

അനുമതി ലഭിക്കുന്നതിന് മുമ്പ്  ടിക്കറ്റെടുക്കരുത്

text_fields
bookmark_border
അനുമതി ലഭിക്കുന്നതിന് മുമ്പ്  ടിക്കറ്റെടുക്കരുത്
cancel

ദുബൈ: മറ്റു രാജ്യങ്ങളിൽനിന്ന് യു.എ.ഇയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർ അനുമതി ലഭിച്ചശേഷം മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാവൂ എന്ന് ഫെഡറൽ അതോറിറ്റി ഫോർ െഎഡൻറിറ്റി ആൻഡ് സിറ്റിസൺഷിപ് (െഎ.സി.എ). അതോറിറ്റിയുടെ വെബ്സൈറ്റിലാണ് അറിയിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. മടക്കയാത്രക്ക് കാത്തിരിക്കുന്നവരെ ചൂഷണം ചെയ്യുന്നത് ശ്രദ്ധയിൽപെട്ടതോടെയാണ് അതോറിറ്റി വിശദീകരണവുമായി രംഗത്തു വന്നത്. റസിഡൻറ്സ് വിസയുള്ളവർക്ക് തിങ്കളാഴ്ച മുതൽ യു.എ.ഇയിലേക്ക് മടങ്ങാമെന്ന് അധികൃതർ അറിയിച്ചിരുന്നു. 

ഇതിനായി യു.എ.ഇ രജിസ്ട്രേഷനും ആരംഭിച്ചിരുന്നു. ഇതിൽ രജിസ്റ്റർ ചെയ്തവർക്കാണ് അനുമതി നൽകുന്നത്. എന്നാൽ, അനുമതി ലഭിക്കുന്നതിനുമുേമ്പ ചിലർ ഏജൻസികളെ സമീപിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. ഇതിൽ തട്ടിപ്പ് നടക്കാനുള്ള സാധ്യത മുൻനിർത്തിയാണ് െഎ.സി.എയുടെ വിശദീകരണം. അപേക്ഷയിൽ തീരുമാനമെടുക്കാൻ കുറച്ച് സമയമെടുക്കുമെന്നും അതുവരെ കാത്തിരിക്കണമെന്നും നോട്ടീസിൽ അറിയിച്ചു. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്ന് നൂറുകണക്കിനാളുകളാണ് യു.എ.ഇയിലേക്ക് വരാൻ കാത്തിരിക്കുന്നത്. ഇങ്ങനെ പോകാൻ ആഗ്രഹിക്കുന്നവർക്ക് ഇന്ത്യ അനുമതി നൽകുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. 

അപേക്ഷിക്കേണ്ടത് ഇങ്ങനെ:
തിരികെ എത്താൻ ആഗ്രഹിക്കുന്നവർ smartservices.ica.gov.ae എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. കളർ ഫോേട്ടാ, റെസിഡൻസ് വിസ കോപ്പി, പാസ്പോർട്ട് കോപ്പി എന്നിവ അപ്ലോഡ് ചെയ്യണം. രാജ്യത്തേക്ക് മടങ്ങിവരാനുള്ള കാരണം ബോധിപ്പിക്കുന്ന സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണം. ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നുള്ള കത്തോ വിദ്യാഭ്യാസ, ആരോഗ്യ സ്ഥാപനങ്ങളുടെ കത്തോ ആണ് വേണ്ടത്. 
ഇവ പരിശോധിച്ചശേഷമാണ് അനുമതി നൽകുന്നത്. യു.എ.ഇയിലേക്ക് മടങ്ങാൻ നിരവധി അപേക്ഷകൾ ലഭിച്ചിട്ടുണ്ടെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി  അറിയിച്ചിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae, uae news, gulf news
Next Story