െഎെസാലേഷൻ: മാർഗനിർദേശങ്ങളുമായി ഡി.എച്ച്.എ
text_fieldsദുബൈ: കോവിഡ് പരിശോധനയിൽ പോസിറ്റിവായി ആശുപത്രികളിലെ െഎസൊലേഷനിൽ പ്രവേശിപ്പിക്കുന്നവർക്ക് മാർഗനിർദേശങ്ങളുമായി ദുബൈ ഹെൽത്ത് അതോറിറ്റി. രോഗ ലക്ഷണമില്ലാത്തവരെയും ചെറിയ ലക്ഷണങ്ങൾ മാത്രമുള്ളവരെയും 14 ദിവസം കഴിഞ്ഞാൽ െഎസൊലേഷനിൽ നിന്ന് ഒഴിവാക്കാമെന്ന് നിർദേശത്തിൽ പറയുന്നു. 14 ദിവസത്തിന് ശേഷം പരിശോധന ഫലം നെഗറ്റിവായില്ലെങ്കിലും രോഗലക്ഷണമില്ലാത്തവരെ ഒഴിവാക്കാമെന്നും നിർദേശമുണ്ട്.
െഎസൊലേഷൻ കാലയളവ്:
കോവിഡ് ബാധിച്ചത് മുതലുള്ള 14 ദിവസമാണ് െഎസൊലേഷൻ കാലയളവായി പരിഗണിക്കുന്നത്. ആദ്യത്തെ ഏഴ് മുതൽ 10 വരെയുള്ള ദിവസങ്ങളിലാണ് വൈറസ് കൂടുതൽ അപകടം സൃഷ്ടിക്കുന്നതെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. തുടർന്നുള്ള ഒാരോ ദിവസവും അപകടസാധ്യത കുറഞ്ഞുവരും. രണ്ടാഴ്ച കഴിഞ്ഞാൽ വൈറസ് നിർജീവമായ അവസ്ഥയലാവും. അതിനാൽ 14 ദിവസം കഴിഞ്ഞാൽ രോഗലക്ഷണമില്ലാത്തവരെ െഎസൊലേഷനിൽ നിന്ന് ഡിസ്ചാർജ് ചെയ്യാം. െഎസൊലേഷനിൽ നിന്ന് പോയ ശേഷം വീണ്ടും ലക്ഷണം കണ്ടാൽ അടുത്തുള്ള ക്ലിനിക്കിലോ മറ്റ് ഡോക്ടർമാരുടെയോ ഉപദേശം തേടാം. അവസാന മൂന്ന് ദിവസങ്ങളിൽ 37.5 ഡിഗ്രിയുടെ മുകളിൽ ശരീരോഷ്മാവ് ഉള്ളവർക്കും പനിയുള്ളവർക്കും െഎസൊലേഷനിൽ തുടരാം.
ഡിസ്ചാർജാകുന്നവർക്ക് ജോലിയിൽ പ്രവേശിക്കുന്നതിന് തടസ്സമുണ്ടാകില്ല. ഇവർക്ക് സാധാരണ ജീവിതം നയിക്കാം. എന്നാൽ, സാമൂഹിക അകലം പാലിക്കുകയും മുൻകരുതലെടുക്കുകയും ചെയ്യണം. മാസ്ക് ധരിക്കൽ നിർബന്ധമാണ്. മറ്റുള്ളവരുമായി രണ്ട് മീറ്റർ അകലം പാലിക്കണം. ആരോഗ്യ മന്ത്രാലയവും ഡി.എച്ച്.എയും പുറത്തിറക്കിയ നിർദേശങ്ങൾ പാലിക്കണം. എന്നാൽ, ഗുരുതരാവസ്ഥയിലുള്ളവരെ 14 ദിവസത്തിന് ശേഷവും െഎസൊലേഷനിൽ തുടരാൻ അനുവദിക്കും. തുടർന്നുള്ള ദിവസങ്ങളിൽ ഇവരുടെ രോഗലക്ഷണങ്ങൾ അനുസരിച്ചായിരിക്കും ഡിസ്ചാർജിനെ കുറിച്ച് തീരുമാനിക്കുക. വ്യക്തികളുടെ പ്രതിരോധ ശേഷിക്കനുസരിച്ചാണ് രോഗമുക്തി നേടുന്നത്. ചിലർ വളരെ പെട്ടന്ന് സുഖംപ്രാപിക്കും. ചിലർച്ച് രോഗമുക്തി നേടാൻ 14 ദിവസത്തിലേറെ സമയമെടുക്കുമെന്നും അവരുടെ അവസ്ഥക്കനുസരിച്ച് തീരുമാനമെടുക്കുമെന്നും ഡി.എച്ച്.എ സർക്കുലറിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.