അജ്ഞാതമായ ആപ്പുകൾ വഴി ഓൺലൈൻ തട്ടിപ്പ്; വഞ്ചിതരാകരുതെന്ന മുന്നറിയിപ്പുമായി പൊലീസ്
text_fieldsഅബൂദബി: അജ്ഞാതമായ ആപ്ലിക്കേഷനുകൾ മൊബൈൽ ഫോണുകളിൽ ഡൗൺലോഡ് ചെയ്ത് ഓൺലൈൻ തട്ടിപ്പുകാരുടെ വലയിൽ കുടുങ്ങരുതെന്ന മുന്നറിയിപ്പുമായി അബൂദബി പൊലീസ്. മൊബൈൽ ആപ്പിലൂടെ നുഴഞ്ഞു കയറുന്ന ഓൺലൈൻ തട്ടിപ്പുകാർക്ക് നിയമവിരുദ്ധമായി ബാങ്ക് അക്കൗണ്ടുകളിൽ പ്രവേശിക്കാനാകുമെന്ന് ഒരു വിഡിയോ ക്ലിപ്പ് പ്രദർശിപ്പിച്ച് അബൂദബി പൊലീസ് ട്വിറ്റർ അക്കൗണ്ടിലൂടെ ബോധവത്കരണം നടത്തി. മൊബൈൽ ഫോണിലും കമ്പ്യൂട്ടറിലും സൂക്ഷിച്ചുവെച്ചിട്ടുള്ള ബാങ്ക് അക്കൗണ്ട്, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ തട്ടിപ്പുകാർ കവർന്നെടുക്കുമെന്നും എപ്പോഴും ജാഗരൂകരാകണമെന്നും പൊലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
അജ്ഞാതമായ ആപ്ലിക്കേഷനുകൾ മൊബൈൽ ഫോണിൽ ഡൗൺലോഡ് ചെയ്യരുത്. നിങ്ങളുമായി സമ്പർക്കം സ്ഥാപിക്കുകയോ ഫോട്ടോ ആവശ്യപ്പെടുകയോ ചെയ്യുമ്പോൾ ഈ ആപ്ലിക്കേഷനുകളിലൂടെ നിങ്ങളുടെ വിവരങ്ങൾ ചോർത്തുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നു. മൊബൈൽ ഫോണുകളിൽ സേവ് ചെയ്തിരിക്കുന്ന ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ തട്ടിപ്പുകാർക്ക് നിയമവിരുദ്ധമായി കൈക്കലാക്കാനാവും. വ്യക്തിയുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് പണം മോഷ്്ടിക്കാൻ എങ്ങനെ ആപ്പുകൾ ഉപയോഗിക്കാമെന്ന് അബൂദബി പൊലീസ് ട്വിറ്റർ അക്കൗണ്ടിലൂടെ വെളിപ്പെടുത്തിയ വിഡിയോയിലൂടെ പ്രദർശിപ്പിച്ചു.
ഇ-മെയിലുകളിലേക്കും സോഷ്യൽ മീഡിയ അക്കൗണ്ടുകളിലേക്കും ഹാക്കർമാർ അനധികൃതമായി കടന്ന് ബാങ്ക് അക്കൗണ്ടും ക്രെഡിറ്റ് കാർഡ് വിവരങ്ങളും മോഷ്്ടിച്ചതായി പൊലീസിെൻറ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുന്നതും വിഡിയോയിലുണ്ട്.
വ്യക്തികളുടെ ഇ-മെയിൽ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവയിൽ നുഴഞ്ഞുകയറി രഹസ്യ നമ്പറുകൾ, പാസ് വേർഡുകൾ, അവസാന ബാങ്ക് സ്്റ്റേറ്റ്മെൻറ്, വാട്ട്സ്ആപ്പിൽ സൂക്ഷിച്ചിരിക്കുന്ന ക്രെഡിറ്റ് കാർഡുകളുടെ ചിത്രങ്ങൾ എന്നിവയുൾപ്പെടെയുള്ള ബാങ്കുമായി ബന്ധപ്പെട്ട വിവരങ്ങൾ കണ്ടെത്തിയതായും പ്രതി പൊലീസിനോട് പറയുന്നതും വിഡിയോ ക്ലിപ്പിലുണ്ട്.
ഫോൺ കോളുകൾക്ക് മറുപടി നൽകാൻ പ്രശ്നമുള്ളതിനാൽ വഞ്ചനക്ക് ഇരയാകുന്നവർക്ക് പിന്തുടരാനും ട്രാക്ക്ചെയ്യാനും കഴിയില്ല.
എന്നാൽ ഏത് ആപ്ലിക്കേഷനും പരിശോധിക്കാതെ എളുപ്പത്തിൽ ഡൗൺലോഡ് ചെയ്യുന്നവരുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ അനധികൃതമായി നേടാനും ഇരയുടെ അക്കൗണ്ടിൽ നിന്ന് 3,50,000 ദിർഹംവരെ അനധികൃതമായി തട്ടിയെടുത്തതായും പ്രതി സമ്മതിക്കുന്ന വിഡിയോയാണ് പൊലീസ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്. ഓൺലൈൻ തട്ടിപ്പുകാരെക്കുറിച്ച് ജാഗ്രത പാലിക്കണമെന്നും ഒരു കാരണവശാലും സ്വകാര്യ വിവരങ്ങൾ സോഷ്യൽ മീഡിയയിൽ സേവ് ചെയ്ത് സൂക്ഷിക്കരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.