ക്വാറൻറീനും കോവിഡും: യു.എ.ഇയിൽ 11 കുട്ടികൾക്ക് പരീക്ഷ എഴുതാനായില്ല
text_fieldsദുബൈ: കോവിഡ് ബാധയും ക്വാറൻറീനും മൂലം യു.എ.ഇയിൽ 11 വിദ്യാർഥികൾക്ക് എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷ എഴുതാനായില്ല. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മൂന്നു കുട്ടികൾ ഒഴിവായി നിന്നപ്പോൾ ക്വാറൻറീനിൽ കഴിയേണ്ടി വന്നതിനാൽ എട്ടുപേർക്ക് പരീക്ഷയെഴുതാൻ കഴിഞ്ഞില്ല. അബൂദബിയിലെ സ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷയെഴുതേണ്ട മൂന്നു വിദ്യാർഥികൾക്കാണ് കോവിഡ് ബാധിച്ചത്. ഇവർ പരീക്ഷക്കെത്തില്ല എന്ന് നേരത്തെതന്നെ മാനേജ്മെൻറിനെ അറിയിച്ചിരുന്നു. ഇതിനു പുറമെ നാലു കുട്ടികൾ ക്വാറൻറീനിലായതിനാൽ എസ്.എസ്.എൽ.സിയുടെ അവസാന പരീക്ഷകൾ എഴുതാനായില്ല. പ്ലസ് വണ്ണിലെ മൂന്നു വിദ്യാർഥികൾക്കും പ്ലസ് ടുവിലെ ഒരാൾക്കും ക്വാറൻറീൻമൂലം പരീക്ഷക്കെത്താനായില്ല.
യു.എ.ഇയിൽ 1584 കുട്ടികളാണ് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയെഴുതാൻ അപേക്ഷ നൽകിയിരുന്നത്. ഇതിൽ 1573 കുട്ടികളും പരീക്ഷയെഴുതിയതായി കേരള ബോർഡ് യു.എ.ഇ ചാപ്റ്റർ കോഒാഡിേനറ്റർ നിഥിൻ സുരേഷ് പറഞ്ഞു. 603 കുട്ടികൾ എസ്.എസ്.എൽ.സിയും 490 കുട്ടികൾ പ്ലസ് വണ്ണും 491 കുട്ടികൾ പ്ലസ് ടു പരീക്ഷയും എഴുതാൻ അപേക്ഷിച്ചിരുന്നു.
അബൂദബിയിൽ നാലു വിദ്യാർഥികൾക്ക് പരീക്ഷ നഷ്ടമായപ്പോൾ അബൂദബിയിലും ഷാർജയിലും രണ്ടു കുട്ടികൾക്ക് പരീക്ഷയെഴുതാനായില്ല. ദുബൈ, ഉമ്മുൽ ഖുവൈൻ, റാസൽഖൈമ എന്നിവിടങ്ങളിലെ ഒാരോ വിദ്യാർഥികൾ പരീക്ഷക്കെത്തിയില്ല. ശനിയാഴ്ചയാണ് പരീക്ഷ അവസാനിക്കുന്നത്. കനത്ത സുരക്ഷയോടെയാണ് പരീക്ഷ നടത്തുന്നത്. വിദ്യാർഥികളിൽ രോഗലക്ഷണം കണ്ടാൽ പരീക്ഷ ഹാളിൽ പ്രവേശിപ്പിക്കരുത് എന്ന് യു.എ.ഇ സർക്കാറിെൻറ നിർദേശമുണ്ടായിരുന്നു. എന്നാൽ, ഇത്തരം കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.