കണ്ണീർ നനവുള്ള െഎസൊലേഷൻ വാർഡുകൾ
text_fieldsകോവിഡ് രോഗബാധിതർക്ക് സൗജന്യ ചികിത്സ ഒരുക്കുന്ന ദുബൈയിലെ ഏറ്റവും വലിയ സർക്കാർ ആശുപതിയായ റാഷിദ് ഹോസ്പിറ്റലിലെ ഡോക്ടർ സെയ്ദ് അഷ്റഫ് ഹൈദ്രോസ് തങ്ങൾ അനുഭവങ്ങൾ വിവരിക്കുന്നു. കോവിഡ് കാലത്തെ സ്തുത്യർഹ സേവനത്തിന് ഡോ. സെയ്ദ് അഷ്റഫ് ഹൈദ്രോസ് തങ്ങളെ യു.എ.ഇ ഗോൾഡൻ വിസ നൽകി ആദരിച്ചിരുന്നു.
‘വാപ്പച്ചിയെ വീട്ടിൽ നിന്ന് കൊണ്ടുപോയിട്ട് മൂന്ന് ദിവസമായി. ഉമ്മച്ചി കരച്ചിലാണ്. അന്വേഷിച്ചിട്ട് ഒരു വിവരവുമില്ല. എന്തെങ്കിലും അറിവുണ്ടോ ഡോക്ടറെ’-വിളിച്ചത് ഒരു 17 കാരിയാണ്. അവളുടെ വാപ്പച്ചിയുടെ നില മോശമാണെന്നും വെൻറിലേറ്ററിലാണെന്നും എങ്ങനെയാണ് ആ മകളെ പറഞ്ഞ് മനസ്സിലാക്കുക. പ്രതീക്ഷയുടെ വാക്കുപോലും അവളോട് പറയാൻ കഴിയുന്നില്ലല്ലോ എന്നോർത്ത് നെഞ്ചുപിടഞ്ഞ നിമിഷങ്ങളാണത്. ഇതുപോലുള്ള കാഴ്ചകളുടെയും അന്വേഷണങ്ങളുടെയും നൊമ്പരങ്ങളുടെയും കണ്ണീർപെയ്ത്താണ് ഒാരോ ആശുപത്രി മുറികളിലും. അതിനിടയിലും പ്രത്യാശയുടെ വെള്ളിവെളിച്ചം കാണുന്നുണ്ടെന്നത് ചെറുതല്ലാത്ത ആശ്വാസമാണ് പകർന്നേകുന്നത്.
ഒരാഴ്ച മുമ്പാണ് എെൻറ അടുത്ത ബന്ധുവിന് പനി പിടിപെട്ടത്. ചുമയും ശ്വാസതടസ്സവുമുണ്ട്. എത്ര വലിയ ആശുപത്രിയിൽ വേണമെങ്കിലും ചികിത്സ തേടാനുള്ള സാമ്പത്തിക ശേഷിയുള്ള കക്ഷിയാണ്. പക്ഷേ, ഒരു പകൽ മുഴുവൻ ആശുപത്രികൾ തിരഞ്ഞ് നടന്നെങ്കിലും ഒരിടത്തും ഒഴിവുണ്ടായിരുന്നില്ല. ഒടുവിൽ ഞങ്ങളുടെ ആശുപത്രിയിലെത്തിയേപ്പാഴാണ് ഞാൻ വിവരം അറിയുന്നത്. ചികിത്സക്കിടെ അദ്ദേഹം പറഞ്ഞ വാക്കുകൾ ഇപ്പോഴും കാതിൽ മുഴങ്ങുന്നുണ്ട്. ‘പണം കൊണ്ട് എന്തും നേടാമെന്നൊരു വിചാരം ഇന്നലെവരെ എനിക്കുണ്ടായിരുന്നു. ഇപ്പോൾ മനസ്സിലാകുന്നുണ്ട്, ഞാൻ കെട്ടിപ്പടുത്ത സമ്പത്തിന് കടലാസിെൻറ വില പോലുമില്ലെന്ന്’. ഇത്തരം തിരിച്ചറിവുകളുടെ ദിനങ്ങൾ കൂടിയാണ് കോവിഡ് സമ്മാനിക്കുന്നത്.
ജീവെൻറ ജീവനായ അച്ഛനെ ഗൾഫ് കാണിക്കാനും ഒപ്പം താമസിപ്പിക്കാനും കൊണ്ടുവന്നതാണ് ദുബൈയിൽ ജോലിക്കാരനായ ഒരു ചെറുപ്പക്കാരൻ. മകന് കോവിഡ് പിടിപെട്ടേതാടെ അച്ഛൻ ഒറ്റക്കായി. നോക്കാൻ ആരുമില്ലാതായി. ഭക്ഷണംപോലും ലഭിക്കാത്ത അവസ്ഥയിലാണെന്നറിഞ്ഞതോടെ എെൻറ സഹപ്രവർത്തകനായ ഡോക്ടർ അദ്ദേഹത്തെ എന്നും വിളിക്കുമായിരുന്നു. എല്ലാ ദിവസവും ആ പിതാവിന് പറയാൻ ഒരു മറുപടിയേയുള്ളു. ‘എനിക്കൊന്നും വേണ്ട ഡോക്ടറെ. എനിക്കെെൻറ മകനെ തിരികെ തന്നാൽ മതി’.
ഇതിന് മുമ്പ് ഒരിക്കൽപോലും അനുഭവിച്ചിട്ടില്ലാത്ത, ചിന്തിച്ചിട്ടില്ലാത്ത, സ്വപ്നത്തിൽപോലും കണ്ടിട്ടില്ലാത്ത ദിനങ്ങളാണിത്. ലോകം മുഴുവൻ േലാക്ഡൗണാകുന്നതിനെ കുറിച്ച് ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ. നമ്മൾ വിചാരിച്ച ഒരു കാര്യവും ചെയ്യാൻ കഴിയാത്ത, സ്വസ്ഥമായി ശ്വസിക്കാൻ പോലും കഴിയാത്ത, വിശ്വാസത്തോടെ സ്പർശിക്കാൻ പോലും കഴിയാത്ത ദിനങ്ങൾ യുദ്ധകാലത്തുപോലും ഉണ്ടായിട്ടില്ല. പനിയോ ചുമയോ വന്ന് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുന്ന പ്രിയപ്പെട്ടവരോടൊപ്പം ചെലവഴിക്കാൻ കഴിയാത്തത് പോെട്ട, അവരുടെ നിലയെ കുറിച്ച് കൃത്യമായി അറിയാൻ പോലും പലർക്കും കഴിയുന്നില്ല.
വീട്ടിൽ നിന്ന് ചിരിച്ചുകൊണ്ട് ആശുപത്രിയിലേക്ക് യാത്രയാകുന്നവർ പിന്നീട് ഏതെങ്കിലുമൊരു സ്ഥലത്ത് ക്വാറൻറീനിൽ കഴിയുന്നുണ്ടാവാം. മൃതദേഹങ്ങൾ പോലും വീട്ടിലേക്ക് കയറ്റാനാവാതെ ഖബറിടങ്ങളിലേക്ക് കൊണ്ടുപോകേണ്ടിവരുന്നത് എത്ര ഭയാനകമായ അവസ്ഥയാണ്. എന്നിട്ടും മനുഷ്യാ, നമ്മൾ എന്തെങ്കിലും ചിന്തിക്കുന്നുണ്ടോ. ഇതിൽ നിന്ന് എന്തെങ്കിലും പഠിക്കുന്നുണ്ടോ, ഒരിക്കലുമില്ല. അവിടെയാണ് നമ്മുടെ പരാജയം. പ്രളയവും നിപയും വന്നിട്ടും നാം ഒന്നും പഠിച്ചില്ല. മറ്റുള്ളവരുടെ അവസ്ഥ കണ്ടിട്ട് പഠിക്കാത്തവർ സ്വയം അനുഭവിച്ചപ്പോഴും ഒന്നും പഠിക്കുന്നില്ല.
പരീക്ഷണ ഘട്ടം കഴിഞ്ഞ് തിരിച്ചുപോകുേമ്പാൾ നമ്മൾ വീണ്ടും രാക്ഷസന്മാരാകുന്നു. ഇതിൽ മാറ്റമുണ്ടാവണം. യുവതീ യുവാക്കൾ മുന്നിട്ടിറങ്ങി സമൂഹത്തിൽ ഉദ്ബോധനം നടത്തണം. അല്ലെങ്കിൽ കൈവിട്ടുപോകുന്ന സമൂഹമായി നമ്മൾ മാറും. ഇൗ കോവിഡ് കാലത്ത് നമ്മൾ ഒാർത്തിരിക്കേണ്ട വാക്കാണ് മറവി. മറവി അനുഗ്രഹമാണെന്ന് പറയാറില്ലെ. അത് സത്യമാണ്. എല്ലാവർക്കും പറയാനുള്ളത് നഷ്ടങ്ങളുടെയും ദുഃഖങ്ങളുടെയും സങ്കടങ്ങളുടെയും കഥകളാണ്. എന്നാൽ, ഇതെല്ലാം നമ്മൾ മറവിയുടെ കയത്തിലേക്ക് തള്ളിയിടണം. ശേഷം പുതിയൊരു ജീവിതം തുടങ്ങണം. അല്ലെങ്കിൽ മനോനില തെറ്റാൻ പോലും സാധ്യതയുണ്ട്. ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ മറവി അനിവാര്യമാണ്.
കരുണക്കടലായ ഭരണാധികാരികൾ
കോട്ടയത്തുള്ള പൗലോസുചേട്ടന് പനിയും ന്യൂമോണിയയും ബാധിച്ചിട്ട് 12 ദിവസമായി. കഴിഞ്ഞ ദിവസമാണ് ആശുപത്രിയിലെത്തിയത്. എന്തേ വൈകിയത് എന്ന് ചോദിച്ചപ്പോൾ ഇൻഷുറൻസില്ല എന്നായിരുന്നു മറുപടി. ഇവിടെ ചികിത്സ സൗജന്യമാണെന്നറിയിച്ചപ്പോൾ ആ മുഖത്ത് ആശ്ചര്യം. ഇത്തരം പ്രാഥമിക കാര്യങ്ങളെ കുറിച്ചുപോലും പലർക്കും അവബോധമില്ല എന്നത് ഞെട്ടിക്കുന്ന സത്യമാണ്.ഇത്തരം സൗകര്യങ്ങളൊരുക്കുന്ന യു.എ.ഇയുടെ ഭരണാധികാരികളെ പ്രശംസിക്കാതെ വയ്യ. ലോകോത്തര ചികിത്സയാണ് ഇവിടെ സൗജന്യമായി നൽകുന്നത്. അതിനാലാണ് മരണ നിരക്ക് കുറഞ്ഞതും രോഗമുക്തർ കൂടിയതും.
ചെറുപ്പം മുതൽ ഒരു രാഷ്ട്രീയ കക്ഷിയോടോ സംഘടനയോടോ ആഭിമുഖ്യം തോന്നിയിട്ടില്ലെങ്കിലും ഇൗ സമയത്ത് കെ.എം.സി.സിയുടെ പ്രവർത്തനങ്ങെളക്കുറിച്ച് പറയാതിരിക്കാൻ കഴിയില്ല. ഇവിടെ ചികിത്സക്കെത്തുന്ന നൂറുകണക്കിനാളുകൾക്ക് കെ.എം.സി.സിയെക്കുറിച്ച് പറയാൻ നൂറുനാവാണ്. പരിശോധന നടത്തിയും ഭക്ഷണം വിതരണം ചെയ്തും ആശ്വാസവാക്കുകൾ പകർന്നും അവർ നടത്തുന്ന സേവനങ്ങൾ എന്നും തുടരാൻ കഴിയെട്ട എന്ന് പ്രാർഥിക്കുന്നു.
കൊവിഡ് വാർഡിലെ ചിരി
വെളുത്ത പി.പി.ഇ കിറ്റുമണിഞ്ഞ് മുഖാവരണവും ധരിച്ചാണ് ഞാൻ അദ്ദേഹത്തിെൻറ മുറിയിലേക്ക് കടന്നുചെന്നത്. എന്നെ കണ്ടതും ആ ഉപ്പാപ്പ ചാടിയെഴുന്നേറ്റ് സലാം പറഞ്ഞു. ആകെ വിറളി പിടിച്ച നിലയിലായിരുന്നു അദ്ദേഹത്തിെൻറ അവസ്ഥ. സലാം മടക്കിയതും വിറങ്ങലിച്ച ചുണ്ടുമായി എെൻറ നേരെ വിരൽചൂണ്ടി അദ്ദേഹത്തിെൻറ ചോദ്യം, ‘അസറായീൽ (മരണ മാലാഖ) ആണോ’. അദ്ദേഹം ചോദിച്ചത് സീരിയസായിട്ടാണെങ്കിലും എനിക്ക് ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല.
റൗണ്ട്സിന് പോയപ്പോഴാണ് മറ്റൊരു വല്യുപ്പയുടെ ഡയലോഗ് കേട്ടത്. ‘ഞാൻ എെൻറ ഫ്യൂസ് ഉൗരിയതാണ്. നിങ്ങൾ എന്നെ നോക്കേണ്ട. മറ്റുള്ളവരെ നോക്കിയാൽ മതി. പോകാൻ തയാറായാണ് ഞാൻ വന്നിരിക്കുന്നത്’. തമാശയാണെങ്കിലും ധീരമായ വാക്കുകൾ എന്നുതന്നെ പറയേണ്ടിവരും. ഒരു കണ്ണൂരുകാരന് താൻ പോസിറ്റിവാണെന്നറിഞ്ഞതോടെ എന്തെന്നില്ലാത്ത സന്തോഷം. കാര്യമന്വേഷിച്ചപ്പോഴാണ് അറിയുന്നത്, വീട്ടിൽ നിന്ന് മാറിനിൽക്കുന്നതിെൻറ സന്തോഷമാണെന്ന്. ഇനി 14 ദിവസം കഴിഞ്ഞ് അവളെ കണ്ടാൽ മതിയല്ലോ എന്നായിരുന്നു അയാളുടെ ‘സമാധാനം’. തൊട്ടടുത്ത ദിവസം ഭാര്യയും പരിശോധനക്കെത്തി. ഫലം പോസിറ്റിവ്. 13 ദിവസമായി ഒരേ റൂമിൽ ക്വാറൻറീനിൽ കഴിയുകയാണ് രണ്ടുപേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.