നാടിനുവേണ്ടി ഈ 28 ദിനങ്ങൾ
text_fieldsജീവിതത്തിൽ അപ്രതീക്ഷിതമായ ഉയർച്ച-താഴ്ചകളും അത്ഭുതകരമായ ദൈവാനുഗ്രഹങ്ങളും ഒരുപാട് അനുഭവിക്കാൻ ജീവിതത്തിലുടനീളം അവസരമുണ്ടായിട്ടുണ്ട്. ഒരു തവണ പ്രവാസി യായ ശേഷം അതിൽനിന്ന് പിന്മാറിപ്പോയതാണ്. നാട്ടിൽ പോയി അൽപകാലം സംരംഭക വേഷം. വീണ്ടു ം പ്രവാസം സ്വീകരിക്കാൻ നിർബന്ധിതനാവുേമ്പാൾ ഒരാഗ്രഹം ഉണ്ടായിരുന്നു. വിശുദ്ധഗേഹ ത്തിൽ ഇടക്കു ചെല്ലാനും നാഥനെ സ്തുതിക്കാനും സൗകര്യമുള്ള ഒരിടം വേണമെന്ന്. പ്രാർഥന സ ഫലമായതു പോലെ മക്കയിൽ ജോലി ലഭിച്ചു. ഹറമിൽതന്നെ. കിങ് ഫഹദ് ഗേറ്റിലേക്ക് 10 മിനിറ് റ് മാത്രം അകലെയുള്ള ഹോട്ടലിൽ.
കഴിയുേമ്പാളെല്ലാം മസ്ജിദുൽ ഹറമിൽ ഒാടിയെത്താൻ ശ്രമിച്ചു. ഉംറകൾ നിർവഹിച്ചു. എനിക്കും എെൻറ പ്രിയപ്പെട്ടവർക്കും എന്തെങ്കിലും മനോവിഷമം തട്ടിയാൽ നേരെ ചെന്ന് രണ്ടു റക്കഅത്ത് നമസ്കരിക്കും. ഒരു ഗ്ലാസ് സംസം കുടിക്കും. കനത്ത ഹൃദയവുമായി പോകുന്ന ഞാൻ ഒരു തൂവൽകണക്കെ മുറിയിലേക്ക് വരും. റമദാന് മുമ്പ് ഉംറ നിർവഹിക്കുന്നത് മനസ്സിൽ കണക്കുകൂട്ടി നിൽക്കെയാണ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പുറമെനിന്നുള്ളവർക്ക് പ്രവേശനം നിരോധിച്ച് ഉത്തരവു വരുന്നത്.
സാധാരണ റമദാന് മുമ്പും റമദാനിലും ഹോട്ടലുകളെല്ലാം തീർഥാടകരാൽ നിറയുന്നതാണ്. എന്നാൽ, ഇക്കുറി അതുണ്ടാവില്ല എന്ന് വ്യക്തമായതോടെ സ്ഥാപനം ശമ്പളമില്ലാത്ത അവധി അനുവദിച്ചു. നാട്ടിലേക്ക് ടിക്കറ്റ് തിരയുേമ്പാൾ 2500 റിയാലിന് മുകളിൽ. അതും കിട്ടാനില്ല. ഒടുവിൽ മുംബൈയിലേക്ക് താങ്ങാവുന്നനിരക്കിൽ ഒരു ടിക്കറ്റ് കിട്ടി. വേഗം പുറപ്പെട്ടു. മുംബൈയിൽ കാര്യമായി പരിചയക്കാർ ആരുമില്ല.
ഒാരോ നഗരവും നമുക്ക് എത്രമാത്രം അജ്ഞാതമാണെങ്കിലും ആ നാടിെൻറ വിവരങ്ങൾ അറിയിച്ച് വാർത്തകൾ എഴുതുന്ന മാധ്യമപ്രവർത്തകരുടെ പേരുകൾ നമുക്ക് വീട്ടുകാരുടെയെന്ന പോലെ ഒാർമയുണ്ടാകുമല്ലോ. മാധ്യമം ലേഖകൻ ഫൈസൽ വൈത്തിരിയുടെ നമ്പറിൽ ബന്ധപ്പെട്ടു. അവിടെ താമസിക്കേണ്ടി വന്നാൽ അതിനുള്ള സൗകര്യങ്ങൾ ഒരുക്കാമെന്ന് അദ്ദേഹം ഏറ്റു. നാട്ടിലേക്കുള്ള തുടർയാത്രക്ക് ട്രെയിനുകളുടെ വിവരങ്ങളും അയച്ചുതന്നു. വിമാനത്താവളത്തിൽ ഇറങ്ങിയപ്പോൾ ആരോഗ്യ പരിശോധനയുണ്ടായിരുന്നു.
റെയിൽവേ സ്റ്റേഷനിൽവെച്ച് പനിയുണ്ടോ എന്ന് പരിശോധിച്ചു. വീട്ടിൽ എത്തിയ അന്ന് ആശവർക്കർ വിളിച്ചു. പുറത്തേക്കെങ്ങും പോകരുത് എന്നു പറഞ്ഞു. കുറച്ചു ദിവസം കഴിഞ്ഞ് പൊലീസ് സ്റ്റേഷനിൽനിന്നും വിളിവന്നു. 15ാം ദിവസം വാഴക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽനിന്ന് വിളിച്ചന്വേഷിച്ചു. ഇതിനിടയിൽ എന്നെ എവിടെയെല്ലാമോ കണ്ടെന്ന് ആരൊക്കെയോ വിളിച്ചുപറഞ്ഞ് വിനോദം കണ്ടു. അതിനെതിരെ ഫേസ്ബുക്കിൽ നിരന്തരം പോസ്റ്റുകൾ ഇട്ടുകൊണ്ടിരുന്നു. ഇൗ ദിവസങ്ങളിൽ ഞാൻ വെറുതെയിരിക്കുകയായിരുന്നില്ല എന്ന് നേര്. ഒാരോ പ്രവാസിയും കാതങ്ങൾ അകലെ പോയി അധ്വാനിക്കുന്നതിലെ മുഖ്യലക്ഷ്യങ്ങളിലൊന്ന് വീടെന്ന മഹാസ്വപ്നമാണല്ലോ. എനിക്കുമുണ്ട് അത്തരമൊരു സ്വപ്നം.
അതിനായി എനിക്കാവുംവിധം അൽപം കല്ലുകൾ ഇറക്കിയിരുന്നു. അവ അടുപ്പിച്ചുവെച്ചു. കിണറിെൻറ പണി ചെയ്യണമെന്നുണ്ടായിരുന്നു. പക്ഷേ, സാമഗ്രികൾ ഇല്ലായിരുന്നു. ഇക്കാര്യം ദുബൈയിലെ സുഹൃത്തുക്കളോട് വാട്സ്ആപ്പിൽ പറഞ്ഞപ്പോൾ മുറിക്ക് പുറത്തിറങ്ങുന്നതുപോലും അനുവദനീയമല്ലെന്നും സമ്പർക്ക വിലക്ക് ബാത്തിൽ (അസാധു) ആകുമെന്നും മുന്നറിയിപ്പ് നൽകി. അതോടെ വീടിനകത്തിരുന്ന് ചെയ്യാവുന്ന കാര്യങ്ങളിലായി ആലോചന. മുൻവർഷത്തെ പി.എസ്.സി ക്വസ്റ്റ്യൻ പേപ്പറുകൾ ബൈൻറ് ചെയ്തുവെച്ചിരുന്നു.
അവയുടെ ഉത്തരങ്ങൾ ഉരുവിട്ട് പഠിച്ചു. സമയമില്ലായ്മകൊണ്ട് മുടങ്ങിപ്പോയ പത്രവായന കൂടുതൽ ശക്തമാക്കാനും ഇൗ സമയം സഹായിച്ചു. 28 ദിവസം പൂർത്തിയായ ദിവസം ഒരു പ്രത്യേക അനുഭൂതിതന്നെയായിരുന്നു. തടഞ്ഞുവെക്കപ്പെട്ട ശുദ്ധവായു ശ്വസിക്കാമല്ലോ എന്ന തോന്നലാണ് മനസ്സിൽ എത്തിയത്. നാടിനുവേണ്ടി എന്നാലാവുംവിധം സൂക്ഷ്മത പാലിക്കാൻ സാധിച്ചതിൽ അതീവ സന്തുഷ്ടനുമാണിപ്പോൾ. ഇൗ കാലം കടന്നുപോകുമെന്നുറപ്പ്. സുരക്ഷിതനായി എന്നെ സംരക്ഷിച്ച കാരുണ്യവാനായ നാഥന് സ്തുതി. ആവുമെങ്കിൽ ആ വിശുദ്ധഗേഹത്തിലേക്ക് ഇനിയും മടങ്ങും. അതുവരെ നാടിെൻറ തണലിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.