കോവിഡ് കാലത്തെ കാരുണ്യത്താൽ നിറച്ച് അബൂദബി കെ.എം.സി.സി
text_fieldsഅബൂദബി: കൊറോണ വൈറസ് ബാധിതർക്ക് ഭക്ഷണവും അത്യാവശ്യം വേണ്ട മരുന്നുകളും മാനസികാരോ ഗ്യ ഉപദേശങ്ങളും നൽകി ക്വാറൻറീൻ കെട്ടിടങ്ങളിലേക്ക് ജീവകാരുണ്യ പ്രവർത്തനങ്ങളുട െ ജാലകം തുറക്കുകയാണ് അബൂദബി കെ.എം.സി.സി പ്രവർത്തകർ. അബൂദബി നഗരത്തിൽ മദീന സായിദ് ഭാഗത്ത് ആദ്യമായി കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ച കാസർകോട് സ്വദേശിയെ ക്വാറൻറീനില േക്ക് മാറ്റിയാണ് കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി കോവിഡ് രോഗികൾക്കും ക്വാറൻറീനി ൽ കഴിയുന്നവർക്കുമിടയിൽ കാരുണ്യപ്രവർത്തനങ്ങൾ തുടങ്ങിയത്.
കടയിൽ ജീവനക്കാ രനായിരുന്ന രോഗിക്ക് പിന്നാലെ സഹ ജീവനക്കാരെല്ലാവരും ക്വാറൻറീനിൽ പ്രവേശിച്ചതോടെ തൊഴിൽ ചെയ്യാനാവാതെ വരുമാനം നിലച്ചവർക്ക് ഭക്ഷണവും വെള്ളവും ഉൾപ്പെടെ നൽകി. കൊറോണ വൈറസ് ബാധിതരും അല്ലാത്തവരുമായവർക്ക് ഭക്ഷണമെത്തിക്കുന്ന സഹായ പ്രവർത്തനം ദിനംപ്രതി കൂടുതൽ മേഖലകളിലേക്ക് വികസിപ്പിക്കേണ്ട സാഹചര്യത്തിലെത്തുകയായിരുന്നു. ജോലിക്കു പോകാനാവാതെ ബുദ്ധിമുട്ടുന്നവരും സന്ദർശക വിസയിലെത്തിയവരും ദുരിതമനുഭവിക്കുന്നവരുമായ പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ള ഒട്ടേറെപ്പേരാണ് ഇന്ന് കെ.എം.സി.സിയുടെ കരുതലിൽ കഴിയുന്നത്.
സാമൂഹിക പ്രവർത്തകരുൾപ്പെടെയുള്ളവർ കോവിഡ് രോഗികളെ തിരിഞ്ഞുനോക്കാൻ മടിച്ചപ്പോൾ അവർക്കുവേണ്ടതെല്ലാം എത്തിച്ചുകൊടുക്കാൻ ആദ്യം തയാറായതും കെ.എം.സി.സി വളൻറിയർമാരായിരുന്നു. ഹെൽപ് ഡെസ്ക് സേവനവുമായി കാസർകോട് ജില്ല കെ.എം.സി.സിയാണ് ആദ്യം പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത്. രോഗികളെ നഗരത്തിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റുന്നതിന് അബൂദബി ഹെൽത്ത് സർവിസ് കമ്പനിയായ സേഹയുടെ സഹായം തേടി. അവരുടെ നിർദേശാനുസരണം രോഗികളെ ആശുപത്രിയിലെത്തിക്കുന്നതിലും മുൻനിരയിൽ ഇവർ തന്നെയായിരുന്നു.
രോഗബാധിതരുടെ എണ്ണത്തിൽ ദിനംപ്രതി വർധനയുണ്ടായതോടെ തലസ്ഥാന നഗരിയിലെ ചില കെട്ടിടങ്ങൾ പൂർണമായി ക്വാറൻറീനിലാകുന്ന സ്ഥിതിയുമുണ്ടായി. അതോടെ മദീന സായിദിലും ഇലക്ട്ര സ്ട്രീറ്റിലുമുള്ള ചില കെട്ടിടങ്ങളിൽ താമസിക്കുന്ന ആർക്കും വെളിയിലിറങ്ങാൻ കഴിയാത്ത അവസ്ഥ. ഏതാനും ഫ്ലാറ്റുകളിൽ കോവിഡ് പോസിറ്റിവ് ആയവരുടെ എണ്ണം വർധിച്ചതോടെ സമൂഹ വ്യാപനം തടയാൻ ഈ കെട്ടിടങ്ങൾക്ക് ക്വാറൻറീൻ ഏർപ്പെടുത്തുന്നതാണ് സമ്പർക്കം തടയാൻ അധികൃതർ കണ്ടെത്തിയ സുരക്ഷിത മാർഗം.
ക്വാറൻറീനിലായ കെട്ടിടത്തിലെ താമസക്കാർക്കെല്ലാം എമിറേറ്റ്സ് റെഡ് ക്രെസൻറിനൊപ്പം കൈകോർത്ത് കെ.എം.സി.സി പ്രവർത്തകരും ചില കെട്ടിടങ്ങളിലെ അർഹരായവർക്ക് ഭക്ഷണമെത്തിക്കുന്നു. ക്വാറൻറീനിൽ കഴിയുന്നവരിൽ വിട്ടുമാറാത്ത രോഗമുള്ളവർക്ക് കെ.എം.സി.സി ഹെൽപ് ഡെസ്ക്കിൽ വിളിച്ചാൽ അവരാവശ്യപ്പെടുന്ന മരുന്നെത്തിക്കുന്നതിനും വളൻറിയർമാർ ശ്രദ്ധിക്കുന്നു. മരുന്നിന് കുറിപ്പടി വേണ്ടവർക്ക് ടെലി മെഡിസിൻ സൗകര്യവും ഒരുക്കിയാണ് മാനസികാരോഗ്യം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് ചികിത്സ തേടുന്നവരെ സഹായിക്കുന്നത്.
അബൂദബി നഗരാതിർത്തിക്കു പുറത്തുള്ള ഹമീം മോഡൽ ലേബർ ക്യാമ്പിൽ ആരംഭിച്ച പുതിയ ക്വാറൻറീൻ സെൻററിൽ 340 കോവിഡ് രോഗികളുണ്ടെന്ന് സംസ്ഥാന കെ.എം.സി.സി പ്രസിഡൻറ് ഷുക്കൂറലി കല്ലിങ്ങൽ പറയുന്നു. ദിനംപ്രതി 700 പേർക്കാണ് അബൂദബിയുടെ വിവിധ ഭാഗങ്ങളിൽ കെ.എം.സി.സി ഭക്ഷണമെത്തിക്കുന്നത്. വിവിധ ഹോട്ടലുകളിൽ പാകം ചെയ്താണ് ഭക്ഷണ വിതരണം സുഗമമായി നടത്തുന്നത്. വിവിധ ബിസിനസ് സ്ഥാപനങ്ങളും വ്യക്തികളും ഉൾപ്പെടെയുള്ളവരുടെ സാമ്പത്തിക പിന്തുണയും കെ.എം.സി.സി പ്രവർത്തനത്തിന് സഹായകമാകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.