നാലു ചുമരുകൾക്കുള്ളിൽ 28 നാൾ
text_fieldsനാലു ചുമരുകൾ വിട്ട് പുറത്തിറങ്ങാതെ ഞാൻ 28 നാളുകൾ പിന്നിടുകയാണ്. അൽപനേരം പോലും ഒ രിടത്ത് അടങ്ങിയിരിക്കാൻ കഴിയാത്ത എനിക്ക് എളുപ്പമായിരുന്നില്ല ഇൗ സമ്പർക്ക വില ക്ക് വാസം. എെൻറ അശ്രദ്ധകൊണ്ട് ഒരു ജീവനുപോലും പോറലേൽപിക്കരുത് എന്ന കരുതൽ പൂർ ത്തിയാക്കാൻ കരുത്തുതന്ന കാരുണ്യവാനായ പടച്ചതമ്പുരാന് സ്തുതി. ഭാര്യയുടെ പ്രസവം ക ണക്കിലെടുത്ത് മാർച്ച് അവസാനത്തിൽ നാട്ടിലേക്ക് പോകാൻ തീരുമാനിച്ചുറപ്പിച്ചതായ ിരുന്നു ഞാൻ.
എെൻറ കണക്കുകൂട്ടലുകളും ഡോക്ടർ പറഞ്ഞ ഡേറ്റുമെല്ലാം തെറ്റിച്ചുകൊണ് ട് ഞങ്ങളുടെ നവാതിഥി അൽപം നേരത്തേ എത്തി. അപ്പോൾതന്നെ ഓഫിസിൽ വിളിച്ചു ‘ഭാര്യ പ്രസവിച് ചിട്ടുണ്ട് നാട്ടിലേക്ക് പോകണം’ എന്നു പറഞ്ഞു. അപ്പോൾതന്നെ ലീവിന് അപേക്ഷിക്കാൻ അനുമതി ലഭിച്ചു. മൂന്നുദിവസത്തെ മെറ്റേണിറ്റി ലീവും ഒരു മാസത്തെ ശമ്പളമില്ലാത്ത അവധിയും അപേക്ഷിക്കാൻ പറഞ്ഞു. അതിനൊപ്പം ഒരു മാസത്തെ വെക്കേഷനും. കമ്പനിയിൽനിന്ന് ആദ്യമായി 64 ദിവസം ലീവ് കിട്ടിയ സന്തോഷത്തിലായിരുന്നു ഞാൻ.
പെട്ടെന്ന് തീരുമാനിച്ച യാത്രയായതുകൊണ്ട് നാട്ടിൽ എത്തുന്ന വിവരം ആരോടും പറഞ്ഞിരുന്നില്ല. വിദേശത്തുനിന്ന് വരുന്നവർ 14 ദിവസം വീട്ടിൽതന്നെ ഇരിക്കണമെന്നും ആരോഗ്യവകുപ്പിനെ അറിയിക്കുകയും ചെയ്യണമെന്ന് കൂടെ യാത്ര ചെയ്ത സഹപ്രവർത്തകനിൽ നിന്നറിഞ്ഞു.
അത്രനേരം മനസ്സിൽ അലയടിച്ച സന്തോഷത്തിെൻറ തിരമാലകൾ അതു കേട്ടപ്പോൾ നിശ്ചലമായി. കുഞ്ഞിളം പൈതലിനെ ഒരുനോക്ക് കണ്ട് വീട്ടിലേക്ക് മടങ്ങാമെന്ന് മനസ്സിലുറപ്പിച്ചു. അങ്ങനെ പുലർച്ച നാലുമണിക്ക് കാലിക്കറ്റ് എയർപോർട്ടിൽ ലാൻഡ് ചെയ്തു. ഫ്ലൈറ്റിൽനിന്ന് ഇറങ്ങി കുറച്ചുദൂരെ എത്തിയപ്പോൾ ഒരു ഉദ്യോഗസ്ഥ ടെമ്പറേചർ പരിശോധിച്ചു. എമിഗ്രേഷൻ കഴിഞ്ഞതും നേരെ വീട്ടിലേക്ക് പോവാനും 14 ദിവസം വീട്ടിൽ സമ്പർക്ക വിലക്കിൽ തുടരാനും നിർദേശം കിട്ടി.
കുഞ്ഞിളം പൈതലിെൻറ മുഖം മനസ്സിൽ തെളിയുന്തോറും ഞാൻ ഒരു നിമിഷം കൊറോണയെന്ന മഹാമാരിയെ സ്വയം മറന്ന് കുഞ്ഞിനെ കാണാൻ ഹോസ്പിറ്റലിലേക്ക് യാത്ര തിരിച്ചു. മക്കളെ കാണാനുള്ള ഒരുപ്പയുടെ ആഗ്രഹങ്ങൾക്ക് മുന്നിൽ വരുംവരായ്കകളെക്കുറിച്ച് ഞാൻ ആലോചിച്ചില്ല എന്നു വേണം പറയാൻ. ഹോസ്പിറ്റൽ റിസപ്ഷനിൽ കയറി റൂം വിവരങ്ങൾ തിരക്കുമ്പോൾതന്നെ ചോദ്യമെത്തി: ‘വിദേശത്തുനിന്ന് വന്നതാണല്ലേ?’ തുടർന്ന് അവർ കാര്യങ്ങൾ വിശദീകരിച്ചു തന്നു. നവജാത ശിശുക്കൾക്ക് പൊതുവിൽ പ്രതിരോധശേഷി വളരെ കുറവാണ്. മാത്രമല്ല, മോൾക്ക് സ്വൽപം തൂക്കക്കുറവുമാണ്.
എെൻറ ആഗ്രഹങ്ങളേക്കാളുപരി ഭാര്യയുടെയും കുഞ്ഞിെൻറയും ആരോഗ്യമാണ് വലുതെന്നു മനസ്സിലുറപ്പിച്ചു. ആ ഒരു ഉറപ്പാണല്ലോ നമ്മെ ഒാരോരുത്തരെയും പ്രവാസിയാക്കി മാറ്റുന്നതുതന്നെ. ഹോസ്പിറ്റൽ വരാന്തയിൽ നിന്നിറങ്ങുേമ്പാൾ തീരുമാനിച്ചു. എെൻറ അശ്രദ്ധകൊണ്ട് ആർക്കും ആപത്തു വരുത്തില്ലെന്ന്. പെങ്ങളെ വിളിച്ച് വീട് തുറന്നിടാനും പ്രാതൽ മേശമേൽ വെച്ചേക്കാനും പറഞ്ഞു. വീട്ടിലേക്ക് പോകുന്ന വഴി നാട്ടിൻപുറത്തെ ടൗണുകൾ ഒക്കെ ഒന്ന് വീക്ഷിച്ചു. തിരക്കുകൾ കുറച്ചു കുറവുണ്ടെങ്കിലും പതിവുപോലെ ജനങ്ങൾ ജോലിക്കു പോവുകയും കടകൾ തുറക്കുകയും ചെയ്യുന്നുണ്ടായിരുന്നു. കൊറോണയുടെ ഗൗരവം അവർക്ക് ബോധ്യപ്പെട്ടതായി തോന്നിയതേയില്ല.
വടകര എത്തിയപ്പോൾ സുഹൃത്ത് മുബാറക്കിനെ വിളിച്ച് നാട്ടിലെത്തിയ വിവരം ധരിപ്പിച്ചു. അവൻ പരിഭവക്കെട്ടഴിക്കാൻ തുടങ്ങി. ‘എന്തുകൊണ്ട് നേരത്തേ പറഞ്ഞില്ല, ഇറങ്ങിയതും വിളിച്ചില്ല? ഞാൻ എയർപോർട്ടിൽ കൂട്ടാൻ വരില്ലായിരുന്നോ...’ അപ്പോൾ കൂടുതൽ വ്യക്തമായി. കൊറോണയുടെ ഭയാനകത നാട് മനസ്സിലാക്കാൻ തുടങ്ങിയിേട്ടയില്ല. വീട്ടിലെത്തിയതറിഞ്ഞ് നിരവധി സുഹൃത്തുക്കൾ കാണാൻ വന്നെങ്കിലും ഗ്രില്ലിന് പുറത്തുനിന്ന് മാത്രം സംസാരിച്ചു. പലരും എെൻറ പെരുമാറ്റത്തെ തമാശരൂപേണ തള്ളിയെങ്കിലും ഞാനതിൽ ഉറച്ചുനിന്നു. അങ്ങനെയിരിക്കെയാണ് സലീമിെൻറ കാൾ വന്നത്. ആരോഗ്യവകുപ്പിൽ അറിയിക്കാൻ പറയാനായിരുന്നു അത്. 14 ദിവസം വീടുവിട്ട് പുറത്തിറങ്ങരുതെന്നും വീട്ടിലുള്ളവരുമായി നേരിട്ട് സമ്പർക്കം പുലർത്തരുതെന്നും കർശന ഉപദേശം. പിന്നീടങ്ങോട്ട് 14 ദിവസം തള്ളിനീക്കുന്ന തത്രപ്പാടിലായിരുന്നു. മൂത്തമകൾ താഴെനിന്നും ഉപ്പയെന്താ താഴേക്ക് വരാത്തതെന്ന് ചിണുങ്ങുേമ്പാൾ പറഞ്ഞു മനസ്സിലാക്കിക്കൊടുക്കാൻപോലും കഴിയാത്ത നിസ്സഹായാവസ്ഥ.
ആരോഗ്യവകുപ്പിൽനിന്ന് നിത്യവും വിളിക്കും. പനിയുണ്ടോ? ചുമയുണ്ടോ? അസ്വസ്ഥത തോന്നുന്നുണ്ടോ? എന്നൊക്കെ ചോദിക്കും. 14 ദിവസം പൂർത്തിയാകുന്നയന്ന് വീണ്ടും വിളിച്ചു. കുട്ടിയെ കാണാൻ പോയിരുന്നോയെന്ന് ചോദിച്ചു.ഇല്ലെന്നു പറഞ്ഞപ്പോൾ മാസ്കും ഗ്ലൗസ്മൊക്കെ ഇട്ട് ജനൽ വഴി കുഞ്ഞിനെ കണ്ടോളാൻ അനുമതി തന്നു. അതിയായ സന്തോഷം തോന്നിയെങ്കിലും കണ്ണൂർ ജില്ലയിലേക്കുള്ള ബോർഡർ അടച്ചത് ആ ഒരു ആഗ്രഹത്തിനു വീണ്ടും തടസ്സമായി. അതിനിടെ സമ്പർക്ക വിലക്ക് കാലാവധി 14 ദിവസത്തിൽനിന്ന് 28ലേക്ക് നീട്ടി.
ആദ്യം കേൾക്കുമ്പോ സ്വൽപം ദേഷ്യം തോന്നിയെങ്കിലും നിവൃത്തികേടുകൊണ്ട് വേറെ മാർഗമൊന്നും ഇല്ലായിരുന്നു. ഇന്ന് രണ്ടാമത്തെ കടമ്പയും പൂർത്തിയാക്കിയിരിക്കുന്നു. ചെക്യാട് പഞ്ചായത്തിലെ ആർ.ആർ.ടി ടീമും ഏറെ കരുതലോടെ പിന്തുണച്ചില്ലായിരുന്നെങ്കിൽ എെൻറ താളം തെറ്റിപ്പോയേനെ. ചിറകുകൾ ഉണ്ടായിരുന്നെങ്കിൽ, അറബിക്കഥകളിലെ പോലെ ഒരു പറക്കും പരവതാനിയുണ്ടായിരുന്നെങ്കിൽ ഇൗ നിമിഷം ഞാനെെൻറ കുഞ്ഞുമകളുടെ അരികിലെത്തുമായിരുന്നു. ഉപ്പ എന്തിനാണ് ഇത്ര ദിവസം താഴേക്ക് വരാതിരുന്നതെന്ന് ഇനി മൂത്തവളോട് പറഞ്ഞു കൊടുക്കണം. ശാഠ്യം പിടിക്കാതെ നല്ല കുട്ടിയായി നിന്നതിന് അവൾക്കൊരു സമ്മാനം കൊടുക്കണം. ഇവിടെനിന്ന് അനങ്ങരുത് എന്നുപറഞ്ഞ് കുട്ടികളെ ഒരിടത്ത് പിടിച്ചിരുത്തുേമ്പാൾ അവർ അനുഭവിക്കുന്ന വേദന എന്തായിരിക്കുമെന്ന് ഇപ്പോൾ എനിക്ക് നന്നായി മനസ്സിലാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.