Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഫ്ലാഷടിച്ചാൽ...

ഫ്ലാഷടിച്ചാൽ പിഴയൊടുക്കേണ്ട; പക്ഷേ, നിർമിത ബുദ്ധി പറഞ്ഞാൽ അടച്ചേ തീരൂ

text_fields
bookmark_border
ഫ്ലാഷടിച്ചാൽ പിഴയൊടുക്കേണ്ട; പക്ഷേ, നിർമിത ബുദ്ധി പറഞ്ഞാൽ അടച്ചേ തീരൂ
cancel

ദുബൈ: ദേശീയ അണുനശീകരണ പദ്ധതി 24 മണിക്കൂറും വ്യാപകമാക്കിയ പശ്ചാത്തലത്തിൽ അത്യാവശ ്യമില്ലാതെ പുറത്തിറങ്ങവരെ കുരുക്കാൻ നിർമിത ബുദ്ധി സാങ്കേതികവിദ്യയും ദുബൈ പൊലീസ ് പ്രയോജനപ്പെടുത്തുന്നു. വീട്ടിലിരിക്കാതെ പുറത്തിറങ്ങുന്നവർക്കെതിരെ പിഴ ചുമത്ത ണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതിനായാണ് നിർമിത ബുദ്ധിയുടെ സഹായം തേടുന്നതെന്ന് ദു ബൈ പൊലീസ് അധികൃതർ അറിയിച്ചു. അനുമതിയുള്ള വാഹനങ്ങൾ, പുറത്തിറങ്ങാൻ ഇളവ് നൽകിയിട്ടുള്ള സുപ്രധാന മേഖലകളിൽ ഉൾപ്പെടുന്നവർ എന്നിവ തിരിച്ചറിയാൻ സ്പീഡ് റഡാറുകൾക്കൊപ്പം നിർമിത ബുദ്ധി സംവിധാനവും ഉപയോഗിക്കുന്നുണ്ടെന്ന് ദുൈബ പൊലീസിലെ ട്രാഫിക് ഡിപ്പാർട്മെൻറ് ഡയറക്ടർ ബ്രിഗേഡിയർ സെയ്ഫ് മുഹൈർ അൽ മസ്റൂയി പറഞ്ഞു.

“നിങ്ങൾ റഡാറിൽ നിന്ന് ഫ്ലാഷ് കണ്ടാൽ ഉടൻ പിഴ പ്രതീക്ഷിക്കരുത്. റോഡുകളിൽ സ്ഥാപിച്ചിട്ടുള്ള റഡാറുകളിൽ പതിഞ്ഞ് ഫ്ലാഷ് അടിച്ചാലും അനുമതിയുള്ള വാഹനമാണോ, ഇളവ് നൽകിയ മേഖലയിൽ പ്രവർത്തിക്കുന്നവരാണോ എന്നൊക്കെ വിശദമായി പരിശോധിക്കാൻ നിർമിത ബുദ്ധി സംവിധാനങ്ങളേർപ്പെടുത്തിയിട്ടുണ്ട്. ഇൗ പരിശോധന കൂടി കഴിഞ്ഞതിനു ശേഷമേ പിഴ ചുമത്തുകയുള്ളൂ” അൽ മസ്റൂയി പറഞ്ഞു. പുറത്തിറങ്ങുന്നതിന് ഏർപ്പെടുത്തിയ വിലക്കിൽ നിന്ന് ഇളവ് നൽകിയവരെയും സുപ്രധാന മേഖലയിൽ പ്രവർത്തിക്കുന്നവരുടെ വാഹനങ്ങളുടെയും വിവരണങ്ങൾ ഉൾപ്പെടുത്തി ദുബൈ പൊലീസ് റഡാറുകളും നിരീക്ഷണ സംവിധാനങ്ങളും അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. എങ്കിലും കൃത്യമായി പെർമിറ്റ് ലഭിച്ച് പുറത്തു പോയാലും ആളുകളുടെ സഞ്ചാര പഥത്തെ സിസ്റ്റത്തിന് തിരിച്ചറിയാൻ കഴിയുന്നതിനാൽ അനാവശ്യമായ കാര്യത്തിനായി പുറത്തുപോയതെന്ന് വിശകലനം ചെയ്ത് പരിശോധിക്കാനും കഴിയുമെന്നും പൊലീസ് അധികൃതർ ചൂണ്ടിക്കാട്ടി.

ദുബൈയിൽ ഭക്ഷ്യവസ്തുക്കൾക്കോ ഔഷധങ്ങൾക്കോ വേണ്ടി പുറത്തിറങ്ങുന്നവർ ബില്ലുകൾ സൂക്ഷിച്ചു വെക്കണം. റഡാറുകൾ നിങ്ങളെ കണ്ടെത്തി പിന്നീട് നേരിട്ട് ഹാജരാവാൻ പറഞ്ഞാലും ഇവ തെളിവായി ഹാജരാക്കേണ്ടി വരും. നിയമലംഘനം കണ്ടെത്തി നേരിട്ട് വിളിപ്പിക്കുന്ന പക്ഷം കാരണമായി ബോധിപ്പിക്കാൻ തെളിവുകളൊന്നും കൈയിലില്ലെങ്കിൽ കനത്ത പിഴയൊടുക്കേണ്ടി വരും. എന്തായാലും ആവശ്യമില്ലാതെ പുറത്തിറങ്ങരുതെന്ന് തന്നെയാണ് പൊലീസ് നൽകുന്ന കർശന നിർദേശം. അവശ്യവസ്തുക്കളും ഭക്ഷ്യ സാമഗ്രികളും വാങ്ങുന്നതിന് ദിവസവും കടകളിൽ പോകുന്നതിന് പകരം റോഡുകളിലെ ചലനം കുറക്കുന്നതിന് രണ്ടോ മൂന്നോ ദിവസത്തിലൊരിക്കൽ ആവശ്യമായ ഭക്ഷണം വാങ്ങി സംഭരിച്ചുവെക്കണം.

സുപ്രധാന മേഖലകളിലെ ജോലിക്കാർ ജോലിസ്ഥലത്തും പുറത്തും മാത്രമെ പോകാവൂ എന്നും അനാവശ്യ യാത്രകൾ നടത്തി തന്നിരിക്കുന്ന ഇളവ് ദുരുപയോഗം ചെയ്യരുതെന്നും ദുബൈ പൊലീസ് പറഞ്ഞു. കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ജനജീവിതം ദുസ്സഹമാക്കാനല്ല, മറിച്ച് ആളുകൾ തമ്മിലുള്ള ശാരീരിക ബന്ധം കുറക്കുന്നതിനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണെന്നും ദേശീയ അണുനാശന പദ്ധതിക്ക് എല്ലാവരുടെയും സമ്പൂർണമായി പിന്തുണയാണ് ആവശ്യമെന്നും അൽ മസ്റൂയി ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae, uae news, gulf news
Next Story