Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഈ യാത്ര...

ഈ യാത്ര ഒഴിവാക്കേണ്ടിയിരുന്നോ ഞാൻ?

text_fields
bookmark_border
ഈ യാത്ര ഒഴിവാക്കേണ്ടിയിരുന്നോ ഞാൻ?
cancel

അനിയനും ഭാര്യയും ജ്യേഷ്ഠെൻറ മകനും ഭാര്യയും, എെൻറ ഭാര്യയുടെ കുടുംബം മുഴുവനും... ഇവ രെല്ലാം എതിർപ്പ് പറഞ്ഞിട്ടും ഏതോ ഒരുൾവിളിയുടെ പ്രേരണയാൽ മാർച്ച് 17 ന് 2.45ഷാർജയിൽ ന ിന്നുള്ള എയർഇന്ത്യ എക്സ്പ്രസിന് ഞാനും ഭാര്യയും മകളും ടിക്കറ്റെടുത്തു. ഇതിെൻറ ഗൗരവം എനിക്ക് ഇത്രത്തോളം തോന്നിയിരുന്നില്ല എന്നതാണ് സംഭവം. അതിനൊരു കാരണമുണ്ട്. പേടിപ്പ െടുത്തുന്നതോ ദുഃഖിപ്പിക്കുന്നതോ ആയ വാർത്തകൾ ഞാൻ കഴിവതും വായിക്കാറില്ല, ആരെങ്കിലു ം ഇമ്മാതിരി കാര്യങ്ങൾ പറഞ്ഞാലും ചെവികൊടുക്കാറില്ല. പത്രവായനയിലും സോഷ്യൽ മീഡിയയിലും ഇതാണ് രീതി. ഒരു ദിവസമെങ്കിൽ ഒരു ദിവസം മനസ്സിനെ സന്തോഷമാക്കി നിർത്തുക എന്നതാണെെൻറ നിലപാട്. പ്രവാസലോകത്ത് ഇത്തരം നിലപാടുകൾ ഒരു പക്ഷേ നിങ്ങൾക്ക് സ്വസ്ഥതയും സന്തോഷവും തരും.

പ്രധാനമായും ശ്രദ്ധിക്കേണ്ടത് നാട്ടിലേക്കുള്ള ഫോൺ വിളികളാണ്. നാട്ടിലുള്ള പ്രശ്നങ്ങളും പ്രയാസങ്ങളും കേൾക്കാൻ നിങ്ങളും പറയാൻ നാട്ടിലുള്ളവരും തയാറാകാതിരുന്നാൽ നിങ്ങളിൽ പലരിലും കാണുന്ന ഉറക്കക്കുറവ്, ദഹനക്കുറവ് മുതലായ ഒരുപാട് അസുഖങ്ങൾക്ക് മാറ്റമുണ്ടാകുമെന്നതാണ് എെൻറ അഭിപ്രായം. എന്തായാലും 18ന് ഒരു മണിയോട് കൂടി എയർപോർട്ടിലെത്തിയ ഞങ്ങൾ ഗ്ലൗസും മാസ്കും ഒക്കെ കരുതിയിരുന്നു. എമിഗ്രേഷൻ കഴിയുേമ്പാഴേക്കും ഇതു രണ്ടും രണ്ടു വഴിക്കാക്കിയിരുന്നു മകൾ. ഞാൻ അതത്ര കാര്യമാക്കിയില്ല. കൈയിൽ കരുതിയിരുന്ന ചെറിയ ഹാൻഡ് സാനിറ്റൈസർ കൊണ്ട് ഇടക്കിടെ ക്ലീൻ ചെയ്തു കൊണ്ടിരുന്നു ഞങ്ങൾ. സാധാരണയായി ഇത്തരം ക്ലീനിങ് സാധനങ്ങളുടെ ഗോഡൗണായിരുന്ന നല്ല പാതിയുടെ ബാഗ് തിരക്കുപിടിച്ചുള്ള ഇൗ യാത്രയിൽ കാലിയായിരുന്നു. രാത്രി എട്ടു മണിക്ക് കോഴിക്കോട് എയർപോർട്ടിലിറങ്ങിയ എനിക്ക് കാര്യങ്ങൾ അൽപാൽപ്പമായി മാറിവരുന്നതായി തോന്നി.

പനി പരിശോധനക്ക് ശേഷം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഉള്ള കൗണ്ടറിൽ ക്യൂ നിൽക്കാൻ പറഞ്ഞു. കുട്ടിയുള്ളത്കൊണ്ട് ക്യൂ നിൽക്കാതെ പെട്ടന്ന് കാര്യങ്ങൾ കഴിഞ്ഞു. ഫ്ലൈറ്റിൽ നിന്ന് കിട്ടിയ ഡിക്ലറേഷൻ ഫോം മുേമ്പ പൂരിപ്പിച്ച് കൈയിൽ കരുതിയത് കൊണ്ട് പെെട്ടന്ന് പുറത്തിറങ്ങാനുമായി. വിമാനത്താവളം മുഴുവൻ മൂകത തളം കെട്ടിനിൽക്കുന്നു. മറ്റൊന്നിനും കാതോർക്കാതെ നേരെ പുറത്ത് കാത്തു നിൽക്കുന്ന ജ്യേഷ്ഠെൻറ അടുത്തേക്ക്. നേരെ വീട്ടിലേക്ക് വെച്ച് പിടിച്ചു. പിറ്റേന്ന് രാവിലെ ഉറക്കമുണർന്നതുമുതൽ 10 ദിവസം മാനസിക പിരിമുറുക്കത്തിലായിരുന്നു. ചെയ്തത് തെറ്റായിപ്പോയോ എന്നൊരു തോന്നൽ.

ഉപ്പയുടെ പ്രായമുള്ള പെങ്ങൾ, ഉമ്മ ഇവരെയൊക്കെ മാറ്റി നിർത്താമായിരുന്നു അതു ചെയ്തില്ലല്ലോ, ആർക്കാർക്കെങ്കിലും എന്തെങ്കിലും സംഭവിച്ചാൽ കുടുംബത്തിെൻറയും നാട്ടുകാരുടെയും പഴി കേൾക്കേണ്ടി വരുമല്ലോ. അതിലുപരി നമ്മൾ സ്നേഹിക്കുകയും നമ്മളെ സ്നേഹിക്കുകയും ചെയ്യുന്നവർക്ക് നമ്മുടെ കൈപ്പിഴമൂലം സംഭവിക്കുന്ന ആപത്ത് ഓർക്കാനേ കഴിയുന്നില്ല. പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റം കാരണം വരാറുള്ള അസുഖമായിരുന്നു മറ്റൊരു പേടി. വെറുതേ ഇരിക്കവേ വെറുതെ വാട്സ്ആപ്പിൽ വന്ന ഒരു മെസേജ്  നോക്കിയപ്പോൾ ഈ അസുഖത്തിെൻറ ലക്ഷണത്തിൽ ഒന്ന് തൊണ്ട വേദനയാണെന്ന് കണ്ടു. രാത്രിയായപ്പോൾ ചെറിയ തൊണ്ട വേദന ഉണ്ടോ എന്ന് സംശയം.

അന്നത്തെ ഉറക്കം നഷ്ടപ്പെടുത്തിയതിന് വാട്സ്ആപ്പിനോട് കടപ്പാട്. വീട്ടിൽ നിരീക്ഷണത്തിലുള്ള ഒരു സുഹൃത്തുമായുള്ള എന്നും രാവിലെ വിളിക്കും. അവനിലൂടെയാണ് ഒരുവിധം ലോക കാര്യങ്ങളൊക്കെ അറിയാറ്. മൂപ്പർ വർത്തകൾ അൽപ സ്വൽപം പെരുപ്പിച്ച് പറയുന്നതായും തോന്നിയിട്ടുണ്ട്. മുറിയിൽ നിന്ന് പോലും പുറത്തിറങ്ങാതെ ജീവിക്കുന്ന ടിയാനെ പുറത്തെവിടെയൊക്കെയോ കണ്ടല്ലോ എന്ന് ചോദിച്ച് ആരോഗ്യ വകുപ്പധികൃതർ വിളിച്ചു കൊണ്ടേ ഇരിക്കുന്നുവത്രേ. ആരോ നൽകുന്ന തെറ്റായ സന്ദേശത്തിെൻറ പേരിലായിരിക്കും ഇതെല്ലാമെന്നാണ് പറയുന്നത്. ഇതൊഴിച്ച് നിർത്തിയാൽ നമ്മുടെ ആരോഗ്യ വകുപ്പും ജനമൈത്രി പൊലീസും വളരെ നല്ല പ്രവർത്തനങ്ങളാണ് നടത്തുന്നത് എന്നാണെെൻറ അനുഭവം. അങ്ങിനെ നാടിനു വേണ്ടി നല്ല നാളേക്കു വേണ്ടി നാട്ടുകാരുടെയും ആരോഗ്യ വകുപ്പിെൻറയും ജനമൈത്രി പൊലീസിെൻറയും സർവോപരി കുടുംബത്തിെൻറയും കാവലിലും കരുതലിലും ഇന്നേക്ക് 17 ദിവസം പൂർത്തിയാക്കിയിരിക്കുന്നു. ഇൗ ഒരവസരത്തിൽ യാത്ര ചെയ്യേണ്ടിയിരുന്നോ എന്ന ചോദ്യത്തിന് മനസ്സിൽ ഇപ്പോഴും ഉത്തരമായിട്ടില്ല.

ഷിയാസ് പാലേരി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae, uae news, gulf news
Next Story