Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇയിൽ സ്വകാര്യ...

യു.എ.ഇയിൽ സ്വകാര്യ ട്യൂഷൻ പഠനം പൂർണമായി നിരോധിച്ചു

text_fields
bookmark_border
യു.എ.ഇയിൽ സ്വകാര്യ ട്യൂഷൻ പഠനം പൂർണമായി നിരോധിച്ചു
cancel

ദുബൈ: ജനസമ്പർക്കം ഇല്ലാതാക്കി കൊറോണ വൈറസ് വ്യാപനം തടയുന്നതിന് ശക്തമായ പ്രതിരോ ധ പ്രവർത്തനങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ രാജ്യത്തെ എല്ലാ വിധ സ്വകാര്യ ട്യൂഷൻ പഠനവും നിരോധിച്ചു. യു.എ.ഇ മന്ത്രിസഭയുടെ നിർദേശാനുസരണം വിദ്യാഭ്യാസ മന്ത്രാലയമാണ് പുതിയ ഉത്തരവിറക്കിയത്. വീടുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്വകാര്യ ട്യൂട്ടോറിയലുകൾ എന്നിവ കേന്ദ്രീകരിച്ച് നടക്കുന്ന എല്ലാ വിധ ട്യൂഷൻ ക്ലാസുകളും നിർത്തിവെക്കണമെന്ന് മന്ത്രാലയം കർശന നിർദേശം നൽകി. എന്നാൽ വിദൂര പഠനത്തിന് നിരോധനം ബാധകമല്ലെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

കൊറോണ വൈറസ് വ്യാപനം പരിമിതപ്പെടുത്തുന്നതിനായി യു.എ.ഇ സർക്കാർ കൊണ്ടുവന്ന ഏറ്റവും പുതിയ നടപടിയാണ് നിരോധനം. യു.എ.ഇ മന്ത്രിസഭയുടെ ഉപദേശത്തെത്തുടർന്നാണ് തീരുമാനമെടുത്തതെന്ന് വിദ്യാഭ്യാസ മന്ത്രാലയം വക്താവ് ഡോ. അംന അൽ ദഹഖ് പറഞ്ഞു. നമ്മുടെ വിദ്യാർഥികളുടെയും സമൂഹത്തിെൻറയും ആരോഗ്യവും സുരക്ഷയും കാത്തുസൂക്ഷിക്കുന്നതിനൊപ്പം അസാധാരണമായ സാഹചര്യങ്ങളിലും രാജ്യത്തെ വിദ്യാഭ്യാസരംഗത്ത് തുടർച്ച ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് തീരുമാനമെന്ന് ഡോ. അൽ ദഹക് കൂട്ടിച്ചേർത്തു.

അന്തിമ വിലയിരുത്തലുകൾക്കും പരീക്ഷകൾക്കുമായി മന്ത്രാലയം മികച്ച പരിഹാരം വികസിപ്പിക്കുകയാണെന്ന് അവർ പറഞ്ഞു. അക്കാദമിക് വർഷാവസാനം വരെ എല്ലാ സ്കൂളുകൾക്കും സർവകലാശാലകൾക്കും വിദൂര പഠനം തുടരുമെന്ന് മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു.

LATEST VIDEO

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae, uae news, gulf news
Next Story