രാജ്യങ്ങൾ സ്വീകരിക്കുമെങ്കിൽ വിമാനം പറത്താൻ യു.എ.ഇ തയാർ
text_fieldsദുബൈ: വിമാനത്താവളങ്ങൾ അടച്ചിട്ടിരിക്കുകയാണെങ്കിലും ഏപ്രിൽ ആറുമുതൽ വിമാന സർ വിസിന് അനുമതി നൽകി യു.എ.ഇ. പരിമിതമായ യാത്രക്കാരുമായി വിമാന സർവിസ് നടത്താൻ അനു മതി ലഭിച്ചതായി എമിറേറ്റ്സ് എയർെലെൻസ് അധികൃതർ അറിയിച്ചു. നാട്ടിലേക്ക് പോകാൻ കഴിയാതെ യു.എ.ഇയിൽ കുടുങ്ങിയ പ്രവാസികൾക്ക് ആശ്വാസം പകരുന്ന വാർത്തയാണിത്. എന്നാൽ, ഇന്ത്യ ഉൾ പ്പെടെയുള്ള രാജ്യങ്ങൾ വിമാന വിലക്ക് ഏർെപ്പടുത്തിയ സാഹചര്യത്തിൽ പ്രവാസികൾക്ക് ഇൗ തീരുമാനം എത്രത്തോളം ഗുണം ചെയ്യുമെന്ന് പറയാൻ കഴിയില്ല. മാത്രമല്ല, 14 വരെ ഇന്ത്യയിലേക്ക് വിമാന സർവിസ് അനുവദിക്കില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പൂരി അറിയിച്ചു. ലണ്ടൻ, ഫ്രാങ്ക്ഫർട്ട്, പാരിസ്, സൂറിച്ച്, ബ്രസൽസ് നഗരങ്ങൾ വിമാനമിറങ്ങാൻ അനുമതി നൽകിയതായാണ് വിവരം.
മറ്റു രാജ്യങ്ങളുടെ അനുമതി തേടിയിട്ടുണ്ടെന്നും അതിനായി കാത്തിരിക്കുകയാണെന്നും അധികൃതർ അറിയിച്ചു. േജാലി നഷ്ടപ്പെട്ടും നിർബന്ധിത ലീവെടുത്തും നിരവധി മലയാളികൾ യു.എ.ഇയിൽ കഴിയുന്നുണ്ട്. നാട്ടിൽ കാത്തിരിക്കുന്നത് ക്വാറൻറീൻ മുറികളാണെങ്കിലും എങ്ങനെയെങ്കിലും അവിടെ എത്തണമെന്ന ആഗ്രഹത്തോടെ കഴിയുന്നവരാണിവർ. ഇതിനുപുറമെ, യൂറോപ്യൻ രാജ്യങ്ങളിൽനിന്ന് ദുബൈ വഴി കേരളത്തിലേക്ക് യാത്ര ചെയ്തവരും യു.എ.ഇയിൽ കുടുങ്ങിയിട്ടുണ്ട്. ജർമനി, പാകിസ്താൻ, സുഡാൻ, ഇറാൻ തുടങ്ങിയ രാജ്യങ്ങൾ അവരുടെ നാട്ടുകാരെ വിമാനം അയച്ച് സ്വന്തം നാട്ടിൽ എത്തിച്ചിരുന്നു. എന്നാൽ, കോവിഡ് ഭീതിയുടെ പേരിൽ ഇന്ത്യ ഇതുവരെ വിമാനം അയക്കുകയോ മറ്റു രാജ്യങ്ങളിലെ വിമാനങ്ങൾക്ക് അനുമതി നൽകുകയോ ചെയ്തിട്ടില്ല.
കനത്ത മെഡിക്കൽ പരിശോധനക്കുശേഷമാണ് യു.എ.ഇയിൽനിന്ന് യാത്രക്കാരെ വിമാനത്തിൽ കയറ്റുന്നത്. അനുമതി ലഭിച്ചാൽ പ്രത്യേക വിമാനം ചാർട്ട് ചെയ്യാൻ തയാറാണെന്ന് മലയാളിയായ സ്മാർട്ട് ട്രാവൽസ് എം.ഡി അഫി അഹ്മദ് വ്യക്തമാക്കിയിരുന്നു. പുതിയ തീരുമാനപ്രകാരം യു.എ.ഇയിൽനിന്ന് മറ്റു രാജ്യങ്ങളിലേക്കുള്ള വിമാന സർവിസിനാണ് അനുമതി നൽകിയിരിക്കുന്നത്. മറ്റു രാജ്യങ്ങളിലുള്ളവർക്ക് യു.എ.ഇയിലെത്താനുള്ള സർവിസിന് അനുമതി നൽകിയിട്ടില്ല. യാത്ര വിലക്കുകൾ മാറുന്നതിന് അനുസരിച്ച് സർവിസ് സജീവമാക്കുമെന്നും യാത്രക്കാരുടെ സുരക്ഷക്കായിരിക്കും മുൻഗണനയെന്നും എമിറേറ്റ്സ് വ്യക്തമാക്കി.
LATEST VIDEO
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.