Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകോവിഡ്: യു.എ.ഇയില്‍ ...

കോവിഡ്: യു.എ.ഇയില്‍ ആറുപേര്‍ക്കുകൂടി രോഗം

text_fields
bookmark_border
കോവിഡ്: യു.എ.ഇയില്‍  ആറുപേര്‍ക്കുകൂടി രോഗം
cancel

ദുബൈ: യു.എ.ഇയിൽ ആറുപേർക്ക് കൂടി നോവൽ കൊറോണ വൈറസ് (കോവിഡ് -19) ബാധ സ്ഥിരീകരിച്ചു. ഇത ോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നോവൽ കൊറോണ ബാധിതരുടെ എണ്ണം 19 ആയി. അതിനിടെ നേ രത്തേ രോഗബാധ കണ്ടെത്തിയ രണ്ട് ചൈനക്കാര്‍ പൂര്‍ണമായും രോഗമുക്തി നേടിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇറാനില്‍നിന്നെത്തിയ ആറ് പേര്‍ക്കാണ് പുതുതായി രോഗം റിപ്പോര്‍ട്ട് ചെയ്തത്. ഇവരിൽ നാലുപേർ ഇറാനികളും ഒരാൾ ചൈനീസ് പൗരനുമാണ്. ഇറാനിൽനിന്ന് യു.എ.ഇയിലേക്ക് വന്ന ബഹ്റൈനി പൗരനാണ് അടുത്തയാൾ. രാജ്യത്ത് നിലവിലുള്ള അത്യാധുനിക സ്ക്രീനിങ് സംവിധാനം മുഖേനയുള്ള പരിശോധനയിലാണ് രോഗബാധിതരെ കണ്ടെത്തിയത്.

പ്രതിരോധ നടപടികൾ ശക്തമാക്കാൻ വിവിധ വകുപ്പുകളും മന്ത്രാലയങ്ങളും നടപടി ആരംഭിച്ചിട്ടുണ്ട്. യാത്ര നിയന്ത്രിക്കുന്നതിന് ജി.സി.സി പൗരന്‍മാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് മറ്റു ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകാനുള്ള അനുമതി യു.എ.ഇ റദ്ദാക്കി. പാസ്പോര്‍ട്ട് ഉപയോഗിച്ച് മാത്രമേ അതിര്‍ത്തി കടക്കാന്‍ ഇനി അനുമതി നല്‍കൂ. തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് രാജ്യത്തിന് പുറത്തേക്ക് പോയവര്‍ക്ക് തിരിച്ചുവരാന്‍ അനുവാദം നല്‍കും. രോഗം പടരുന്ന സാഹചര്യത്തില്‍ തൽക്കാലത്തേക്കാണ് ഈ നിയന്ത്രണമെന്നും ഫെഡറൽ അതോറിറ്റി ഫോർ െഎഡൻറിറ്റി ആൻഡ് സിറ്റിസൻഷിപ് അധികൃതര്‍ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsuae newsgulf newsgulf news
News Summary - uae-uae news-gulf news
Next Story