ആയിഷ പകർന്നു പുതുജീവൻ; ഖാലിദ് ഇനി രോഗിയല്ല
text_fieldsദുബൈ: ഒന്നിച്ചു കളിക്കുേമ്പാൾ, വഴക്കിനുശേഷം വീണ്ടും കൂടുേമ്പാൾ, സമ്മാനങ്ങളും സന്തേ ാഷങ്ങളും പങ്കുവെക്കുേമ്പാൾ സഹോദരങ്ങൾ പരസ്പരം പലപ്പോഴും പറയും -നീയെെൻറ ജീവന ാണെന്ന്. ആയിഷ വലീദ് എന്ന ഇമറാത്തി അഭിഭാഷക 24ാം വയസ്സിലും അതാവർത്തിച്ചു. പ്രിയപ്പെട ്ട സഹോദരൻ ഖാലിദ് വലീദ് മർസൂഖ് തെൻറ ജീവനാണെന്ന്. ഒപ്പം അവെൻറ വേദനകൾ നീക്കാൻ ത െൻറ ഒരു വൃക്കയും നൽകി. വൃക്കയും കരളുമെല്ലാം ദാനം നൽകുന്നതും മാറ്റിവെക്കുന്നതും ഇന്ത്യയിൽ ഒരു പുതിയ സംഭവമല്ല, എന്നാൽ, യു.എ.ഇയിൽ ഇതാദ്യമായാണ് ജീവിച്ചിരിക്കുന്ന ഒരാളുടെ അവയവം മറ്റൊരാളിൽ മാറ്റിവെക്കുന്നത്. ചീഫ് യൂറോളജിസ്റ്റും റോബോട്ടിക് സർജനുമായ ഡോ. യാസിർ അഹ്മദ് അൽ സഇൗദിയുടെ നേതൃത്വത്തിൽ 25 ഡോക്ടർമാരുടെ വിദഗ്ധ സംഘമാണ് ദുബൈ ആശുപത്രിയിൽ ഇൗ ശസ്ത്രക്രിയ നിർവഹിച്ചത്.
2016 മുതൽ വൃക്കരോഗ ബാധിതനായ ഖാലിദ് ആഴ്ചയിൽ മൂന്നുതവണ ഡയാലിസിസ് നടത്തിയാണ് ജീവിതം മുന്നോട്ടു നീക്കിയിരുന്നത്. നടക്കാൻപോലും കഴിയാതെ ജീവിതംതന്നെ മുരടിച്ച അവസ്ഥയിൽ നിന്ന തനിക്ക് പുതുജീവിതമാണ് ലഭിച്ചതെന്ന് അദ്ദേഹം പറയുന്നു. അവയവദാതാവാകാൻ തനിക്ക് കരുത്തുപകർന്ന േഡാക്ടർമാരോട് നന്ദി പറഞ്ഞ ആയിഷ തുറന്നു പറയുന്നു, ഒരു മോഹം മാത്രമേ മനസ്സിലുണ്ടായിരുന്നുള്ളൂ, കണ്ണുതുറക്കുേമ്പാൾ സഹോദരന് സൗഖ്യമുണ്ടാകണം. അതു സാധ്യമായതിെൻറ ആശ്വാസത്തിലാണവർ. ശസ്ത്രക്രിയ കഴിഞ്ഞ് 10 ദിവസംകൊണ്ട് ഖാലിദിന് ആശുപത്രി വിടാനായി. ആയിഷക്ക് അഞ്ചു ദിവസംകൊണ്ടും. ത്രീഡി സാേങ്കതികവിദ്യ, റോബോട്ടിക്സ് എന്നിവയും ഇൗ ശസ്ത്രക്രിയയിൽ മികച്ച രീതിയിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയും ദുബൈ ആശുപത്രിയിൽ വൈകാതെ നടത്തും.
യു.എ.ഇയിൽ അവയവദാനം എങ്ങനെ?
ദുബൈ: അവയവദാനം സംബന്ധിച്ച കൃത്യമായ വ്യവസ്ഥകളുള്ള ഫെഡറൽ നിയമം രാജ്യത്ത് 2016ൽ നിലവിൽ വന്നിട്ടുണ്ട്. ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ വ്യക്തികളിൽനിന്ന് അവയവങ്ങൾ മാറ്റിവെക്കാൻ അനുമതി നൽകുന്ന നിയമം ദുരുപയോഗങ്ങൾ തടയാൻ ഏറെ ശ്രദ്ധപുലർത്തുന്ന രീതിയിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ജീവിച്ചിരിക്കുന്ന വ്യക്തികൾ അടുത്ത ബന്ധുക്കൾ ആണെങ്കിൽ മാത്രമേ അവയവദാനം അനുവദിക്കൂ. ദുബൈ ആരോഗ്യ അതോറിറ്റി അവയവദാന നിയമത്തിലധിഷ്ഠിതമായി പ്രത്യേക കമ്മിറ്റിക്കും രൂപംനൽകിയിട്ടുണ്ട്. മൃതദേഹങ്ങളിൽനിന്ന് അവയവങ്ങൾ മാറ്റിവെച്ച് 74 ജീവനുകൾ ഇതുവരെ രക്ഷിക്കാനായിട്ടുണ്ട്.
മരണപ്പെട്ട 20 പേരിൽനിന്ന് 34 വൃക്കകൾ, 10 കരൾ, നാല് ശ്വാസകോശങ്ങൾ, ഏഴ് ഹൃദയങ്ങൾ എന്നിവ മാറ്റിവെക്കാനായി. ശൈഖ് ഖലീഫ മെഡിക്കൽ സിറ്റി, ക്ലീവ്ലാൻഡ് ക്ലിനിക്, മെഡി ക്ലിനിക്, അൽ ജലീല കുട്ടികളുടെ ആശുപത്രി, ദുബൈ ആശുപത്രി, അൽ ഖാസിമി ഷാർജ എന്നിവിടങ്ങളിലാണ് അവയവം മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് സൗകര്യങ്ങളുള്ളത്. അവയവദാനം ചെയ്യാൻ ആഗ്രഹിക്കുന്നവർക്കായി ഒരു ദേശീയ രജിസ്റ്റർ യു.എ.ഇ രൂപവത്കരിക്കുന്നുണ്ട്. രാജ്യത്ത് താമസിക്കുന്ന ഏതു നാട്ടുകാർക്കും ദാതാവോ സ്വീകർത്താവോ ആയി രജിസ്റ്റർ ചെയ്യാം. മരണശേഷം മറ്റുള്ളവരുടെ ജീവിതത്തിൽ വെളിച്ചവും തുടിപ്പുമായി നിലനിൽക്കാൻ ആഗ്രഹിക്കുന്നവർക്ക് https://hayat.mohap.gov.ae/sign-in എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം. ഗൂഗ്ൾ പ്ലേ സ്റ്റോറിലും ആപ് സ്റ്റോറിലും ആപ്പും ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.