അബൂദബിയിൽ ക്ഷേത്രനിർമാണം തുടങ്ങി
text_fieldsഅബൂദബി: മതസൗഹാർദ സന്ദേശം വിളംബരം ചെയ്യുന്ന യു.എ.ഇയുടെ അടയാളമായി അബൂ മുറൈഖയിൽ ബ ാപ്സ് ഹൈന്ദവ ക്ഷേത്രത്തിെൻറ അസ്തിവാര ജോലികൾ ആരംഭിച്ചു. അബൂദബി സർക്കാർ അനുവദിച്ച സ്ഥലത്താണ് സ്വാമിനാരായണൻ സൻസ്ത സ്ഥാപിച്ച ബാപ്സ് ക്ഷേത്ര സമിതിക്കു കീഴിൽ ആദ്യത്തെ ക്ഷേത്ര നിർമാണം തുടങ്ങിയത്. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഡെപ്യൂട്ടി സുപ്രീംകമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനാണ് ക്ഷേത്രത്തിന് സ്ഥലം അനുവദിച്ചത്. ദുബൈ ഹൈവേക്കുസമീപം അബു മുറൈഖയിലെ നിർദിഷ്ട സ്ഥലത്ത് പ്രമുഖ് സ്വാമി മഹന്ത് മഹാരാജിെൻറ കാർമികത്വത്തിൽ അസ്തിവാര പൂജകളോടെ കൽക്ഷേത്രത്തിന് അടിത്തറ പാകി. ചടങ്ങിൽ ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ മുഖ്യാതിഥിയായിരുന്നു.
ദുബൈ കോൺസുൽ ജനറൽ വിപുൽ, അബൂദബി സാമൂഹിക വികസന അതോറിറ്റി സി.ഇ.ഒ ഡോ. ഒമർ അൽ മുതന്ന, സീനിയർ ബാപ്സ് സാധൂസ് സ്വാമിയും പൂജാരിയുമായ അക്ഷയമുനിദാസ്, ബാപ്സ് ഹിന്ദു മന്ദിർ ക്ഷേത്ര ട്രസ്റ്റിമാരായ രോഹിത് പട്ടേൽ, യോഗേഷ് മെഹ്ത, ക്ഷേത്ര നിർമാണ കമ്പനിയായ ക്ഷപൂർജി പല്ലോഞ്ജി ആൻഡ് കമ്പനി ലിമിറ്റഡ് സി.ഇ.ഒയും മാനേജിങ് ഡയറക്ടറുമായ മോഹൻദാസ് സെയ്നി എന്നിവരും പങ്കെടുത്തു. ഭൂമികുലുക്കത്തെ അതിജീവിക്കാൻ കഴിയുന്ന റാഫ്റ്റ് ഫൗണ്ടേഷൻ ജോലികളാണ് ഈ ക്ഷേത്രത്തിന് ഉപയോഗിക്കുന്നത്. കല്ലിൽ കൊത്തിയെടുത്ത പ്രതിമകളാണ് ക്ഷേത്രത്തിനകത്ത് സ്ഥാപിക്കുക. സാമൂഹിക, സാംസ്കാരിക, ആത്മീയ പ്രവർത്തനങ്ങളുടെ കെട്ടിട സമുച്ചയവും ക്ഷേത്രത്തിെൻറ ഭാഗമായിരിക്കും. സന്ദർശക കേന്ദ്രം, പ്രാർഥനാലയങ്ങൾ, പ്രദർശന ഹാളുകൾ, പഠനമേഖലകൾ, കുട്ടികൾക്കും യുവജനങ്ങൾക്കുമുള്ള കായിക കേന്ദ്രങ്ങൾ, പ്രമേയപരമായ പ്രത്യേക ഉദ്യാനങ്ങൾ, ജലാശയങ്ങൾ, ഫുഡ് കോർട്ട്, ഗ്രന്ഥശാല, ഗിഫ്റ്റ് ഷോപ് തുടങ്ങിയ സൗകര്യങ്ങളും ക്ഷേത്ര സമുച്ചയത്തിലുണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.