കൊറോണ: 24 മണിക്കൂറിനുള്ളിൽ സ്ഥിരീകരണം
text_fieldsദുബൈ: 24 മണിക്കൂറിനുള്ളിൽ കൊറോണ സ്ഥിരീകരിക്കാനുള്ള സംവിധാനം യു.എ.ഇ ഏർപ്പെടുത്ത ി. കൊറോണ ലക്ഷണമുള്ളവരെ സുരക്ഷിതമായി കൈകാര്യംചെയ്യുന്നതിനുള്ള നടപടിക്രമങ്ങള ്ക്കും മന്ത്രാലയം അന്തിമ രൂപം നല്കി. കൂടുതല്‍ വൈറോളജി ലാബുകളിൽ പരിശോധനക്ക് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നേരേത്ത ഒരു ലാബിൽ മാത്രമായിരുന്നു പരിശോധന സംവിധാനമുണ്ടായിരുന്നത്. കൊറോണ സ്ഥിരീകരിക്കാനും വിവരങ്ങള്‍ കൈമാറാനും ഔദ്യോഗിക സ്രോതസ്സിെന മാത്രം ആശ്രയിക്കണം. അഭ്യൂഹങ്ങള്‍ ഒഴിവാക്കാനും കിംവദന്തികള്‍ പ്രചരിക്കുന്നത് അവസാനിപ്പിക്കാനും ഇത് സഹായിക്കും. കൊറോണ സംശയിക്കുന്നവരെ പരിശോധിക്കാനും രോഗനിര്‍ണയം നടത്താനും പ്രത്യേക ആശുപത്രികളെ നിയോഗിച്ചിട്ടുണ്ട്.
അതേസമയം, കൊറോണ വൈറസ് കണ്ടെത്താനുള്ള സജ്ജീകരണമുണ്ടെന്നും ആവശ്യത്തിന് മരുന്നുകൾ ലഭ്യമാണെന്നും ആരോഗ്യ, രോഗപ്രതിരോധമന്ത്രി അബ്ദുൽ റഹ്മാൻ ബിൻ മുഹമ്മദ് ബിൻ നാസർ അൽ ഒവൈസ് പറഞ്ഞു. ഇക്കാര്യത്തിൽ സ്വയംപര്യാപ്തത കൈവരിച്ച ആദ്യ രാജ്യമാണ് യു.എ.ഇ. മരുന്ന്, മാസ്ക്, മെഡിക്കൽ ഗ്ലൗ, പ്രതിരോധവസ്ത്രങ്ങൾ എന്നിവ ആവശ്യത്തിനുണ്ട്. ഇവ മികച്ച നിലവാരത്തിൽ കമ്പനികളിൽ നിർമിക്കുന്നുണ്ട്. ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും നിലവിലില്ല. കൊറോണയുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിന് മാത്രം 500ഒാളം ജീവനക്കാരെ ഏർപ്പെടുത്തി. ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം പാലിച്ചുള്ള മുന്നൊരുക്ക നടപടികൾ എടുത്തിട്ടുണ്ട്. വിമാനത്താവളങ്ങളിലും അതിർത്തികളിലും പരിശോധന നടത്താൻ ആവശ്യമായ സൗകര്യെമാരുക്കിയിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ നിർദേശപ്രകാരം 11 ദിവസമാണ് രോഗിയെ നിരീക്ഷിക്കുന്നത്. ചിലരെ 16 ദിവസം വരെ നിരീക്ഷിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.