Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകുട്ടികൾ കളിക്കട്ടെ,...

കുട്ടികൾ കളിക്കട്ടെ, ഇനി ഹോംവർക്ക് വേണ്ട

text_fields
bookmark_border
കുട്ടികൾ കളിക്കട്ടെ,  ഇനി ഹോംവർക്ക് വേണ്ട
cancel

ദുബൈ: സ്കൂളിൽ പോയാലും വീട്ടിലെത്തിയാലും പുസ്തകം താഴെവെക്കാൻ സമയമില്ലെന്ന് പര ിതപിക്കുന്ന മാതാപിതാക്കൾക്കും കുട്ടികൾക്കും ആശ്വസിക്കാം. യു.എ.ഇയിലെ സർക്കാർ നിയ ന്ത്രണത്തിലുള്ള സ്കൂളുകളിൽ ഹോംവർക്ക് ഒഴിവാക്കാൻ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചു. ഇതുസംബന്ധിച്ച് സ്കൂളുകൾക്ക് നിർദേശം നൽകിയതായി മന്ത്രാലയം അറിയിച്ചു. ഫെബ്രുവരി 16 മുതൽ ഇത് പ്രാബല്യത്തിൽ വരും. 256 സർക്കാർ സ്കൂളുകളിലാണ് ഹോംവർക്കിന് നിരോധനം ഏർപ്പെടുത്തിയത്. 233 സ്കൂളുകൾ അബൂദബിയിലും 23 സ്കൂളുകൾ ദുബൈയിലുമാണ്. കുട്ടികളിൽ പഠനത്തിന് പുറമെയുള്ള അഭിരുചികൾ വളർത്താൻ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. കുട്ടികൾക്ക് വീട്ടിലെത്തിയാൽ ഹോംവർക്കിെൻറ അമിത ഭാരമാണെന്നും ഭക്ഷണം കഴിക്കാൻപോലും സമയം കിട്ടുന്നില്ലെന്നുമുള്ള രക്ഷിതാക്കളുടെ പരാതിയാണ് ഇതോടെ അവസാനിക്കുന്നത്.

അതേസമയം, സ്വകാര്യ സ്കൂളുകളിലെ കുട്ടികൾക്ക് ഹോംവർക്ക് തുടരും. മലയാളി കുട്ടികളിൽ അധികവും പഠിക്കുന്നത് സ്വകാര്യ സ്കൂളുകളിലായതിനാൽ അവർക്ക് ഇതിെൻറ ആനുകൂല്യം ലഭിക്കില്ല. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുന്നത് കുട്ടികളിലെ വ്യക്തിവികാസത്തിന് മുതൽക്കൂട്ടാവുമെന്നാണ് മന്ത്രാലയത്തിെൻറ വിലയിരുത്തലെന്ന് സ്കൂളുകളുടെ ചുമതലയുള്ള എക്സിക്യൂട്ടിവ് ഡയറക്ടർ ലുബ്ന അൽ ഷംസി പറഞ്ഞു. കുട്ടികൾക്ക് കളികളിൽ ഏർപ്പെടാൻ കൂടുതൽ സമയം ലഭിക്കുമെന്നും ഇത് മാനസികമായ ഉത്തേജനം നൽകുമെന്നും പഠനത്തിന് സഹായകമാകുമെന്നും ഷംസി പറഞ്ഞു. ഇതിനു പുറമെ, ഇടവേള ഒഴിവാക്കി 90 മിനിറ്റുള്ള ഒറ്റ ക്ലാസായി നിജപ്പെടുത്താനും നിർദേശമുണ്ട്. 50 മിനിറ്റ് പഠനവും അഞ്ചു മിനിറ്റ് മാനസികോല്ലാസം നൽകുന്ന പ്രവൃത്തികളുമുണ്ടാകും. ബാക്കി സമയം പഠനവുമായി ബന്ധപ്പെട്ട പ്രായോഗിക പ്രവർത്തനങ്ങൾക്ക് നൽകാനും നിർദേശമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story