യമനിൽനിന്നുള്ള വീരസൈനികരുടെ വരവ് ആഘോഷമാക്കി യു.എ.ഇ
text_fieldsഅബൂദബി: യെമനിലെ അറബ് സഖ്യ പോരാട്ടത്തിൽ പങ്കെടുത്ത യു.എ.ഇയുടെ ധീരസൈനികർ രാജ്യത്ത ് മടങ്ങിയെത്തിയതിെൻറ ആഹ്ലാദം യു.എ.ഇ ഇന്നലെ ഔദ്യോഗികമായി ആഘോഷിച്ചു. യു.എ.ഇ സായുധസ േനയുടെ നേതൃത്വത്തിൽ സായിദ് മിലിറ്ററി സിറ്റിയിൽ നടന്ന ആഘോഷത്തിൽ രാഷ്ട്രനായകർ പ ങ്കെടുത്തു. യു.എ.ഇ സൈന്യത്തെ യമനിൽനിന്ന് പിൻവലിച്ചെങ്കിലും സഖ്യസേനയുടെ മേഖലയിലെ എല്ലാ സുരക്ഷ ശ്രമങ്ങളോടും യു.എ.ഇ പ്രതിജ്ഞാബദ്ധമാണെന്ന് യു.എ.ഇ സർക്കാർ ആവർത്തിച്ചു. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, സുപ്രീം കൗൺസിൽ അംഗങ്ങൾ, കിരീടാവകാശികൾ, ഉപഭരണാധികാരികൾ മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവരും ആഘോഷത്തിൽ പങ്കെടുത്തു.
അറബ് രാജ്യങ്ങളുടെ അഖണ്ഡതക്കും ഐക്യത്തിനും സുരക്ഷക്കും വേണ്ടിയുള്ള പോരാട്ടത്തിൽ രക്തസാക്ഷികളായ ധീരദേശാഭിമാനികൾക്ക് രാജ്യത്തിെൻറ ആദരാഞ്ജലി അർപ്പിച്ചുകൊണ്ടായിരുന്നു ആഘോഷം. ‘വിശ്വസ്തരായ ഫാൽക്കണുകൾ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആയിരക്കണക്കിന് സൈനികരെ രാജ്യത്തിനു വേണ്ടി സഖ്യസേനക്കൊപ്പം ആത്മ സമർപ്പണത്തോടെ സേവനം ചെയ്തതിന് പ്രത്യേകം ആദരിച്ചു.യമനിലെ നിയമാനുസൃതവും അന്തർദേശീയ അംഗീകാരമുള്ള സർക്കാറിനെ പുനഃസ്ഥാപിക്കാനുള്ള അറബ് സഖ്യത്തിെൻറ അഞ്ച് വർഷത്തെ കഠിന ശ്രമത്തിൽ യു.എ.ഇയുടെ നേട്ടങ്ങളും അർപ്പണവും പങ്കുവെച്ച സായുധ സേനയുടെ പ്രൗഢമായ ചടങ്ങ് യു.എ.ഇ ഭരണാധികാരികൾ സായിദ് മിലിറ്ററി സിറ്റിയിലെ വിമാന ഹാംഗറിലെത്തി സാക്ഷ്യം വഹിച്ചു. ഇസ്ലാമിക അറബ് രാജ്യമെന്ന നിലയിൽ യമനെ സംരക്ഷിക്കാൻ യു.എ.ഇ ഒട്ടേറെ ത്യാഗം ചെയ്തതായി യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി ചീഫ് ലെഫ്. ജനറൽ ഈസ അൽ മസ്റൂഇ ചൂണ്ടിക്കാട്ടി. സൗദിയുടെ നേതൃത്വത്തിലെ സഖ്യസേനയിൽ ചേരുന്നതിന് യു.എ.ഇ സായുധ സേനയിലെ 15,000 ഇമറാത്തി സൈനികരെ യമനിലേക്കയച്ചതായും അദ്ദേഹം പറഞ്ഞു.
അരലക്ഷം ഫ്ലൈറ്റ് മണിക്കൂറിൽ മൊത്തം 1,30,000 വ്യോമ സേനാ വിന്യാസങ്ങളാണ് യമനിൽ ഇക്കാലയളവിൽ സഖ്യസേന നടത്തിയത്. 3000 നാവിക സൈനികരുമായി 50 നാവിക കപ്പലുകൾ യു.എ.ഇക്കും യമനുമിടയിൽ സഹായങ്ങളും സൈനിക ഉപകരണങ്ങളും എത്തിക്കുന്നതിനായി പ്രവർത്തിച്ചു. ഹൂതികളുടെ ആക്രമത്തിൽനിന്ന് യമനികളെ സംരക്ഷിക്കുന്നതോടൊപ്പം സഖ്യത്തിെൻറ ഭാഗമായി യു.എ.ഇ 2,00,000 യമൻ സൈനികർക്ക് പരിശീലനം നൽകാൻ സഹായിക്കുകയും ചെയ്തു. യമനിലെ 17 ദശലക്ഷം ആളുകൾക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്ന ജീവകാരുണ്യ സംരംഭങ്ങളും യു.എ.ഇ നടപ്പാക്കി. അഞ്ചുവർഷത്തിനിടയിൽ കലാപകാരികളുടെ അധീനതയിലായിരുന്ന പ്രദേശങ്ങളെ മോചിപ്പിക്കാനും നാവിക ആക്രമണത്തിൽനിന്ന് സംരക്ഷണം ഉറപ്പാക്കാനും യു.എ.ഇ ഉൾപ്പെടെ സഖ്യസേന ധീരതയോടെ പോരാടി. രാജ്യത്തിന് ചുറ്റുമുള്ള കടൽപ്പാതകൾ സംരക്ഷിക്കാനും സഖ്യം പ്രവർത്തിച്ചു. 2015 ഏപ്രിലിനും 2019 ജൂണിനുമിടയിൽ 5.59 ബില്യൺ ഡോളറിെൻറ സഹായം യു.എ.ഇ യമനു നൽകി.
യു.എ.ഇ സായുധ സേന മൂന്നു വിഭാഗം ശത്രുക്കളോടാണ് യമനിലെ യുദ്ധത്തിൽ ഏർപ്പെട്ടത്. വിമത ഹൂതികൾ, മുസ്ലിം ബ്രദർഹുഡ്, ഐ.എസ്.ഐ.എസ്-അൽഖാഇദ എന്നിവയുടെ തീവ്രവാദ സേനകൾ എന്നിവയാണവയെന്നും യു.എ.ഇയുടെ ചരിത്രത്തിൽ രേഖപ്പെടുത്താനാണ് ഇക്കാര്യം പറയുന്നതെന്നും ലെഫ്.ജനറൽ അൽ മസ്റൂഇ ചൂണ്ടിക്കാട്ടി. യു.എ.ഇ സായുധ സേനാംഗങ്ങളുടെ എല്ലാ പ്രവൃത്തികളും മികച്ച ഫലമുണ്ടാക്കിയതായും യമനിൽ 85 മുതൽ 90 ശതമാനം വരെ ജനങ്ങളെ വിമത സേനയുടെ പിടിയിൽനിന്ന് മോചിപ്പിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ഓപറേഷനിടെ ജീവൻ നഷ്ടപ്പെട്ട 108 സൈനികർക്ക് യു.എ.ഇ സായുധ സേനയിലെ മെഡിക്കൽ ഡോക്ടർ ലെഫ്.കേണൽ ഡോ. ആയിഷാ അൽ ദാഹിരി പ്രത്യേകം ആദരാഞ്ജലി അർപ്പിച്ചു. സൈനികരുടെ അമ്മമാരെ രാജ്യം ബഹുമാനിക്കുന്നതായും അവരാണ് യഥാർഥ ‘മനുഷ്യരെ സൃഷ്ടിക്കുന്നവർ’ എന്ന് ചടങ്ങിൽ വിശേഷിപ്പിക്കുകയും ചെയ്തു.സായിദ് മിലിറ്ററി സിറ്റിയിൽ സൈനിക പരേഡിനിടെ യുദ്ധവിമാനത്തിെൻറ ഹാംഗർ വാതിലുകൾ തുറന്നു. പരേഡിൽ പങ്കെടുത്ത ഭരണാധികാരികൾക്ക് സല്യൂട്ട് ചെയ്തുകൊണ്ട് സായുധ സേന യു.എ.ഇ ദേശീയഗാനം ആലപിച്ചു. യമനിൽ യുദ്ധക്കളത്തിൽ സേവനം ചെയ്ത റെഡ് ക്രസൻറ് ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.