യുവതിയുടെ നഗ്നചിത്രം പോസ്റ്റ് ചെയ്തയാളെ കുത്തിക്കൊന്ന കേസ്: വിചാരണ പുരോഗമിക്കുന്നു
text_fieldsഷാര്‍ജ: യുവതിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായി വീമ്പിളക്കുകയും യുവതിയുട െ നഗ്നചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തതിന് പാക് യുവാവിനെ കുത ്തിക്കൊന്ന കേസിൽ യുവതിയുടെ സഹോദരനെതിരായ വിചാരണ പുരോഗമിക്കുന്നു. ദുബൈ വിമാനത്താവളം വഴി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പൊലീസ് പിടികൂടി കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ഷാര്‍ജയിലെ തൊഴിലാളികളുടെ താമസ സ്ഥലത്താണ് കൊല നടന്നതെന്ന് പൊലീസ് പറഞ്ഞു. ഒരേ ഗ്രാമത്തില്‍നിന്നുള്ളവരാണ് പ്രതിയും കൊല്ലപ്പെട്ടയാളും. 2017ലാണ് കൊല്ലപ്പെട്ടയാള്‍ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തത്. ഇതിനു ശേഷം ഇയാള്‍ ഷാര്‍ജയിലെത്തി. രണ്ടുപേരും ഒരേ ക്യാമ്പിലാണ് കഴിഞ്ഞിരുന്നത്.
പലതവണ പരസ്പരം കണ്ടെങ്കിലും സംസാരിക്കാന്‍ നിന്നില്ലായെന്ന് പ്രതി കോടതിയോട് പറഞ്ഞു. എന്നാല്‍, പലവട്ടം സഹോദരിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന കാര്യം ഇയാള്‍ പറഞ്ഞ് കളിയാക്കാന്‍ തുടങ്ങി. 2018 സെപ്റ്റംബര്‍ ആറിന് വൈകുന്നേരം തര്‍ക്കം അക്രമാസക്തമായി. അടുക്കളയില്‍നിന്ന് കത്തിയെടുത്ത് നെഞ്ചില്‍ കുത്തിയ ശേഷം കത്തി വലിച്ചെറിഞ്ഞു. കൊലപാതകം, മദ്യപാനം എന്നീ കുറ്റങ്ങള്‍ പ്രതി കോടതിയില്‍ സമ്മതിച്ചു. കേസിെൻറ തുടര്‍വാദം ഫെബ്രുവരി 28 ലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.