Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമനാഫിനെ കാണാനുള്ള...

മനാഫിനെ കാണാനുള്ള ആഗ്രഹം ബാക്കിവെച്ച് പൊന്നുമ്മ യാത്രയായി

text_fields
bookmark_border
മനാഫിനെ കാണാനുള്ള ആഗ്രഹം ബാക്കിവെച്ച് പൊന്നുമ്മ യാത്രയായി
cancel

ഷാര്‍ജ: പ്രിയപ്പെട്ട മകന്‍ ഉടനെത്തുമെന്ന പ്രതീക്ഷയുടെ ലോകത്തു നിന്ന് ആലുങ്ങല്‍ ഫാത ്തിമ (67) യാത്രയായി. ഒന്നും രണ്ടും വര്‍ഷമല്ല 11 വര്‍ഷമാണ് മകന്‍ തൃശ്ശൂര്‍ ചാവക്കാട് തിരുവത ്ര സ്വദേശി ആലുങ്ങല്‍ മനാഫിനെ മാതാവ് കാത്തിരുന്നത്. ചെക്കുകേസുകളാണ് മനാഫിെൻറ വ ഴിമുടക്കിയത്. 195,000 ദിര്‍ഹമിെൻറ ക്രിമിനല്‍ കേസും ഒന്നര ലക്ഷത്തിെൻറ സിവില്‍ കേസുമായിരുന്നു മനാഫിനും കുടുംബത്തിനും ഇടയില്‍ വിലങ്ങുതടിയായി നിന്നത്. ഇതിലെ ക്രിമിനല്‍ കേസ് ‘ഗള്‍ഫ് മാധ്യമം’ വാര്‍ത്ത ശ്രദ്ധയിൽപ്പെട്ട ഒറ്റപ്പാലം സ്വദേശി അഡ്വ. ഹകിം നടത്തിയ ഇടപെടലിൽ ഒഴിവാക്കി. എന്നാല്‍, സിവില്‍ കേസില്‍നിന്ന് മുക്തനാവാൻ ഒന്നര ലക്ഷം തീര്‍ത്തടക്കണം. ജോലിയും കൂലിയുമില്ലാതെ കൂട്ടുകാരുടെ തണലില്‍ കഴിയുന്ന മനാഫിന് ഇതു കണ്ടെത്താൻ വഴിയുണ്ടായിരുന്നില്ല. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട പലരും സഹായം വാഗ്ദാനം ചെയ്തെങ്കിലും കാര്യമായൊന്നും കിട്ടിയില്ല.
സ്വന്തം മകനെ മനാഫ് കാണുന്നത് എട്ടു വയസ്സുള്ളപ്പോഴാണ്, അതും സ്പോണ്‍സറായ അറബിയുടെ മഹാമനസ്കതയില്‍. എല്ലാവിധ ചെലവും വഹിച്ച് കുടുംബത്തെ ഇവിടേക്ക് കൊണ്ടുവരുകയായിരുന്നു ആ ഇമാറാത്തി. മകളെ ഇതുവരെ മനാഫിന് കാണാനായിട്ടില്ല.

ഫോണില്‍ വിളിക്കുമ്പോഴെല്ലാം ഒന്നര ലക്ഷത്തിെൻറ കേസല്ലേ മോനെ, ആരെങ്കിലും സഹായിക്കാതിരിക്കില്ല എന്നു പറഞ്ഞ് ആശ്വസിപ്പിക്കുമായിരുന്നു പൊന്നുമ്മ. മനാഫിെൻറ മനസ്സും അതുതന്നെയാണ് മന്ത്രിച്ചിരുന്നത്. ചെറിയ ചെറിയ സഹായങ്ങള്‍ ഒന്നിച്ച് കിട്ടുമ്പോള്‍ ഒന്നരലക്ഷത്തിലേക്കും മാതാവിെൻറ അടുത്തേക്കും വേഗം എത്തുവാനാകും എന്ന പ്രതീക്ഷ സൂക്ഷിച്ചിരുന്നു. പ്രവാസികളെ സഹായിക്കാൻ എന്ന പേരിൽ ബോഡും തൂക്കിയ നിരവധി സ്ഥാപനങ്ങളെ സമീപിച്ച് നോക്കി. മുഖ്യമന്ത്രിയുടെ സന്ദർശന വേളയിൽ വിഷയം പറഞ്ഞു നോക്കി. സഹായം പോയിട്ട് കൃത്യമായ മറുപടിപോലും കിട്ടിയിട്ടില്ല. നാട്ടിലെത്തി ഉമ്മായെ കാണാമെന്നും ഹെര്‍ണിയക്ക് ഡോക്ടര്‍ നിര്‍ദേശിച്ച ഓപറേഷന്‍ നടത്താമെന്നുള്ള ശുഭപ്രതീക്ഷയാണ് മനാഫിെൻറ മുന്നില്‍ അസ്തമിച്ചത്. ഹെര്‍ണിയക്ക് പുറമെ, ഷുഗറും പ്രഷറും മനാഫിനെ അലട്ടുന്നുണ്ട്. ജീവിതത്തിെൻറ പരക്കംപാച്ചിലില്‍ രോഗങ്ങള്‍ അനുദിനം വഷളാവുകയാണ്. മാതാവിന് അവസാന സമയത്ത് നല്ല ചികിത്സയും തണലും ഒരുക്കാൻ കഴിയാത്തതിെൻറ സങ്കടം വേറെ. പ്രവാസികളുടെ സംരക്ഷണത്തിനും സേവനത്തിനും കോടികളാണ് നയതന്ത്ര കാര്യാലയത്തില്‍ കെട്ടിക്കിടക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story