Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഎട്ടുവർഷം മുമ്പ്...

എട്ടുവർഷം മുമ്പ് നടന്ന ബലാത്സംഗ കേസിലെ പ്രതിയെ കണ്ടെത്തി ദുബൈ പൊലീസ്

text_fields
bookmark_border
എട്ടുവർഷം മുമ്പ് നടന്ന ബലാത്സംഗ കേസിലെ പ്രതിയെ കണ്ടെത്തി ദുബൈ പൊലീസ്
cancel
camera_alt???? ?????????? ????? ?????????????? ???????????? ???????? ???????? ??????? ???? ???????? ???????????? ????? ??????????

ദുബൈ: അതിനൂതന ഡി.എൻ.എ സാേങ്കതിക വിദ്യയിലൂടെ, എട്ടുവർഷങ്ങൾക്കു മുമ്പ് നടന്ന ഒരു ബലാത്സംഗക്കേസിെൻറ ചുരുളഴിച്ച് ദുബൈ പൊലീസ്. 2011ൽ അൽ റഫാ പൊലീസ് സ്റ്റേഷനിൽ വന്ന കേസിനാണ് വഴിത്തിരിവ് വന്നത്. ഒരു അറബ് വനിതയെ അജ്ഞാതൻ ബലാൽക്കാരം ചെയ്തതായിരുന്നു കേസ്. എന്നാൽ, പ്രതിയാരെന്ന് തിരിച്ചറിയാൻ ആവശ്യത്തിന് തെളിവുകൾ ലഭ്യമായിരുന്നില്ല. തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും കേസ് എഴുതിത്തള്ളിയിരുന്നില്ല എന്ന് കുറ്റാന്വേഷണ വിഭാഗം അസി. കമാൻഡർ മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂരി പറഞ്ഞു. പ്രതി അവശേഷിപ്പിച്ചുപോയ ഒരേെയാരു തെളിവ് കാലമിത്രയും സൂക്ഷിച്ചുവെച്ചിരുന്നു.

കുറ്റവാളിയെ കണ്ടെത്താനുള്ള ശ്രമങ്ങളും തുടർന്നിരുന്നു. ഇപ്പോൾ നവീന സാേങ്കതിക വിദ്യയുടെ പ്രയോഗത്തിലൂടെ അതു സാധ്യമായി. പ്രതിയെ തിരിച്ചറിഞ്ഞ് അന്വേഷിച്ചെങ്കിലും അയാൾ ഇതിനകം മരിച്ചതായി വ്യക്തമായി. ലഭിച്ച തെളിവുപയോഗിച്ച് നടത്തിയ ഡി.എൻ.എ പരിശോധനയിൽ പ്രതിയുടെ സഹോദരനുമായി സാമ്യം കണ്ടെത്തി. ദുബൈയിൽ ഒരു കൊടിയ പാതകം ചെയ്ത കക്ഷിയാണിയാൾ. ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുല്ല ഖലീഫ അൽ മറി പൊലീസ് വിദഗ്ധരുടെയും ഫോറൻസിക് വകുപ്പിെൻറയും പ്രയത്നങ്ങളെ അഭിനന്ദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story