Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറോഡിലെ കുരുക്കിൽ ഇനി...

റോഡിലെ കുരുക്കിൽ ഇനി ആപ്പിലാകില്ല

text_fields
bookmark_border
റോഡിലെ കുരുക്കിൽ ഇനി ആപ്പിലാകില്ല
cancel

ദുബൈ: റോഡുകളിലെ വാഹനക്കുരുക്കും അപകടവും മൂലം കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്തു മോ എന്ന ആശങ്ക വേണ്ട. ഗതാഗതക്കുരുക്കും അപകടം മൂലമുള്ള റോഡ് തടസ്സങ്ങളുമെല്ലാം നേരേത്ത അറിയാനുള്ള മൊബൈൽ ആപ്പുമായി ദുബൈ പൊലീസ് രംഗത്ത്. ഡ്രൈവ് മോഡ് എന്ന പേരിലുള്ള ആപ്ലിക്കേഷൻ ദുബൈ പൊലീസിന് കീഴിലെ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് വിഭാഗമാണ് തയാറാക്കിയിരിക്കുന്നത്. ദുബൈ നഗരത്തെ ലോകത്തെ മികച്ച സ്മാർട്ട് സിറ്റിയായി മാറ്റിയെടുക്കുന്നതിെൻറ ഭാഗമായാണ് നൂതനാശയങ്ങളുമായി ദുബൈ പൊലീസ് മുന്നിട്ടിറങ്ങിയിരിക്കുന്നത്.

വാഹനയാത്രക്കാർ തെരഞ്ഞെടുത്ത റോഡും ലക്ഷ്യസ്ഥാനവും രേഖപ്പെടുത്തിയാൽ പ്രസ്തുത റോഡിലെ ഗതാഗതം സംബന്ധിച്ച തത്സമയ വിവരങ്ങൾ അറിയുന്നതിനും അപകടങ്ങൾ സംഭവിക്കുക വഴി തടസ്സങ്ങളോ നിയന്ത്രണങ്ങളോ ഉണ്ടാകുന്നപക്ഷം അറിയിപ്പ് ലഭിക്കുന്നതിനും മൊബൈൽ ആപ് സഹായിക്കും. ലക്ഷ്യസ്ഥാനത്തേക്കുള്ള ബദൽ വഴികൾ നിർദേശിക്കുന്നതുൾപ്പെടെ വിവിധങ്ങളായ ഫീച്ചറുകളാണ് ആപ്പിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്ന് ദുബൈ പൊലീസ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് വിഭാഗം ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ഖാലിദ് നാസർ അൽ റസൂഖി പറഞ്ഞു. ആൻഡ്രോയിഡ്, ഐ.ഒ.എസ് ഫോണുകളിൽ ആപ് ഉപയോഗിക്കാം. ഗതാഗതം സംബന്ധിച്ച നിർദേശങ്ങൾ മാത്രമല്ല, വെർച്വൽ റിയാലിറ്റി സംവിധാനത്തിലൂടെ പ്രധാനപ്പെട്ട സ്ഥലങ്ങളും സ്ഥാപനങ്ങളും കണ്ടെത്തുന്നതിനും മൊബൈൽ ആപ് സഹായിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story