പരീക്ഷാമാർക്കിൽ ഭക്ഷണത്തിന് എന്താ കാര്യം?
text_fieldsചോദ്യം കേട്ടിട്ട് നെറ്റി ചുളിക്കാൻ വരട്ടെ. കാര്യമുണ്ടെന്ന് മാത്രമല്ല, ഭക്ഷണത്തിൽതന് നെയാണ് ബുദ്ധിവികാസത്തിനുള്ള എല്ലാ ചേരുവകളുമുള്ളത്. കുത്തിയിരുന്ന് പഠിച്ച്, എളുപ് പത്തിൽ പരീക്ഷയെഴുതി പാസായാൽ കുട്ടികൾക്ക് നല്ല ഭാവിയായി എന്നു കരുതുന്ന നാം, പക്ഷേ കു ട്ടി കഴിക്കുന്ന ഭക്ഷണത്തെ കുറിച്ച് പലപ്പോഴും ബോധവാന്മാരല്ല. കുട്ടികളുടെ ബുദ്ധിയെ ഉത്തേജിപ്പിക്കുന്നതും കഴിക്കുന്ന ഭക്ഷണപദാര്ത്ഥങ്ങളിലെ ഘടകങ്ങളാണ്. പഠിച്ചുമുന്നേറാനുള്ള പ്രസരിപ്പ് മുതൽ പെരുമാറുന്നരീതിക്കുവരെ കഴിക്കുന്ന ഭക്ഷണത്തിന് വല്ലാത്ത സ്വാധീനമാണുള്ളത്. അപ്പോൾ ഇന്നേവരെ കൊടുത്തുകൊണ്ടിരിക്കുന്ന ഭക്ഷണമോ? സംശയം കൂടുകയാണല്ലേ. പഠിക്കുന്ന കുഞ്ഞുങ്ങൾ എന്ത് കഴിക്കണം, എത്ര കഴിക്കണം, എങ്ങനെ കഴിക്കണം... തുടങ്ങി എല്ലാ സംശയങ്ങൾക്കും ഉത്തരം നൽകുകയാണ് അറിവിെൻറ മഹോത്സവ വേദിയായ എജൂകഫേ. കുഞ്ഞുങ്ങളുടെ ടിഫിൻ ബോക്സ് ഒരുക്കുന്നതുമുതൽ കഴിക്കുന്നത് വരെയുള്ള നിർദേശങ്ങളും കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിനായി നിർബന്ധമായി ഉറപ്പാക്കേണ്ട കാര്യങ്ങളുമെല്ലാം ഏറ്റവും ദഹിക്കുന്ന ഭാഷയിൽ വിവരിക്കാൻ പ്രമുഖ ന്യൂട്രീഷ്യനിസ്റ്റും ആരോഗ്യ വിദഗ്ധയുമായ ലൗലി രംഗനാഥ് ഗൾഫ് മാധ്യമം ഒരുക്കുന്ന എജൂകഫേയുടെ അഞ്ചാം സീസണിൽ എത്തുന്നു.
ഭക്ഷണക്കാര്യവും ബുദ്ധിവികാസവും മാത്രമല്ല, പ്രതിസന്ധികളിൽ പതറാതെ ഉറച്ച ലക്ഷ്യത്തോടെ മുന്നേറാൻ നിങ്ങളുടെ കുഞ്ഞുങ്ങളെ പ്രാപ്തരാക്കുന്ന ടെക്നിക്കുകളും എഫ്.ഇ.എ.ആർ (Face Everything And Rise) എന്ന പ്രോഗ്രാമിലൂടെ ലൗലി രംഗനാഥ് സെഷനിൽ അവതരിപ്പിക്കും. നവംബർ 29, 30 തീയതികളിൽ മുഹൈസിന ദ ഇന്ത്യൻ അക്കാദമി സി.ബി.എസ്.ഇ സ്കൂളിൽ ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന എജൂകഫേ നഗരിയിലെത്തിയാൽ സംശയങ്ങളെല്ലാം തീർത്ത് വലിയ ആത്മവിശ്വാസത്തോടെ മടങ്ങാം. അതിനായി സൗജന്യ രജിസ്ട്രേഷൻ ഇന്നുതന്നെ പൂർത്തിയാക്കൂ. www.myeducafe.com എന്ന സൈറ്റ് മുഖേനെ രജിസ്ട്രേഷൻ നടത്താം.
പ്രവാസലോകത്തെ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ഗൾഫ് മാധ്യമം സമർപ്പിക്കുന്ന വിലമതിക്കാനാത്ത ഉപഹാരമായ എജൂകഫേ, ആഴത്തിലുള്ള അറിവിനൊപ്പം അതിരുകളില്ലാത്ത ആഹ്ലാദവും സമ്മാനിക്കും. കുട്ടികൾക്ക് മിടുക്കരായി മുന്നേറാനുള്ള എല്ലാ വിദ്യകളും പകർന്നുനൽകുന്ന എജൂകഫേ, സ്വപ്രയത്നത്തിലൂടെ ലക്ഷ്യം കൈവരിച്ച പ്രതിഭകളുടെ സംവാദത്തിനും വേദിയാവും. ഒാസ്കർ പുരസ്കാരത്തിളക്കം കൊണ്ടു മലയാളക്കരയെ നേട്ടങ്ങളുടെ നെറുകയിലെത്തിച്ച പ്രതിഭ റസൂൽ പൂക്കുട്ടി, ഓസ്കറിലേക്ക് നടന്നടുത്ത വഴിത്താരയിലെ വിശേഷങ്ങൾ പങ്കുവെക്കുന്ന ‘റോഡ് ടു ഓസ്കാർ’ സെഷനാണ് അതിൽ പ്രധാനം. പ്രതിസന്ധികളെയും തിരിച്ചടികളെയും ചവിട്ടുപടികളാക്കി, സ്ഥിരോത്സാഹവും കഠിനാധ്വാനവും കൊണ്ടു വിജയം വരിച്ച പ്രതിഭകൾ അണിനിരക്കുന്ന ‘ടോപ്പേഴ്സ് ടോപ്’ കുട്ടികളുടെ ചിന്തകളെ തന്നെ മാറ്റിമറിച്ചേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.