കർശന നിയന്ത്രണവുമായി അബൂദബി പൊലീസ്
text_fieldsഅബൂദബി: യു.എ.ഇയുടെ 48ാം ദേശീയ ദിനാഘോഷത്തിന് വാഹനങ്ങൾ അലങ്കരിക്കുന്നതിനും ആഘോഷ നി റവിൽ റോഡിൽ വാഹനങ്ങൾ ഡ്രൈവ് ചെയ്യുന്നതിനും കർശന നിയന്ത്രണവുമായി അബൂദബി പൊലീസ്. റോഡ് ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കനത്ത പിഴ ചുമത്തുമെന്നും പൊലീസ് മുന് നറിയിപ്പ് നൽകി. നവംബർ 25 മുതൽ ഡിസംബർ ആറുവരെ മാത്രമാണ് വാഹനങ്ങൾ അലങ്കരിച്ച് നിരത ്തിലിറക്കാൻ അനുവാദം. ഗതാഗത സുരക്ഷ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. ആഘോഷ പരിപാ ടികൾക്കുള്ള മാർഗനിർദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.
ഗതാഗത നിയമലംഘനം കണ്ടെത്തുന്നതിന് അബൂദബി, അൽ ദഫ്റ, അൽഐൻ എന്നിവിടങ്ങളിലെ എല്ലാ റോഡുകളും പ്രത്യേകം നിരീക്ഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി. വാഹനങ്ങളെയും കാൽനടയാത്രക്കാരെയും അപകടത്തിലാക്കുംവിധം അശ്രദ്ധമായ ഡ്രൈവിങ്ങിന് 2,000 ദിർഹം പിഴയും 12 ബ്ലാക്ക് പോയൻറും വാഹനം കണ്ടുകെട്ടലും ആയിരിക്കും ശിക്ഷയെന്ന് അബൂദബി പൊലീസ് സെൻട്രൽ ഓപറേഷൻ സെക്ടർ ട്രാഫിക് ആൻഡ് പട്രോളിങ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് ദാഹി അൽ ഹുമൈരി അറിയിച്ചു.
വാഹനാലങ്കാര മാർഗനിർദേശങ്ങൾ
- വാഹനത്തിൽനിന്ന് ഒരിക്കലും സ്പ്രേ ഉപയോഗിക്കരുത്
- വ്യക്തികളുടെ കാഴ്ചയെ തടയുംവിധം കൊടിമരം പോലുള്ളവയൊന്നും വാഹനത്തിൽ സ്ഥാപിക്കരുത്
- വാഹനത്തിെൻറ നിറം മാറ്റുകയോ, നമ്പർ പ്ലേറ്റ്, വിൻഡ്ഷീൽഡ് എന്നിവ മൂടുകയോ ചെയ്യരുത്
- അനുവദനീയമായതിലും കൂടുതൽ യാത്രക്കാരെ വാഹനത്തിൽ കയറ്റരുത്. വാഹനങ്ങളുടെ വിൻഡോകളിലൂടെയോ സൺറൂഫിലൂടെയോ തല വെളിയിലിടരുത്
- പ്രധാന റോഡുകളിൽ വാഹനത്തിൽനിന്ന് ഇറങ്ങുകയോ കാർ സ്വിച്ച് ഓഫ് ചെയ്യുകയോ അരുത്
- കാൽനടയാത്രക്കാർ സീബ്ര ക്രോസിങ്ങിലൂടെയല്ലാതെ റോഡ് മുറിച്ചുകടക്കരുത്
- നിന്ദ്യമായ വാക്കുകളോ വാക്യങ്ങളോ എഴുതരുത്
- ശബ്ദകോലാഹലമുള്ള വാഹനം ഓടിക്കരുത്
- പിക്ക്അപ്പ് വാഹനങ്ങളിൽ യാത്രക്കാരെ കയറ്റരുത്
- തെരുവുകളിൽ പാഴ്വസ്തുക്കളോ ചപ്പുചവറുകളോ എറിയരുത്
- പ്രധാന റോഡിൽ കുതിരകളെയും ഒട്ടകങ്ങളെയും ഓടിക്കരുത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.