Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightരാജ്യത്ത് വീണ്ടും...

രാജ്യത്ത് വീണ്ടും കനത്ത മഴ

text_fields
bookmark_border
രാജ്യത്ത് വീണ്ടും കനത്ത മഴ
cancel
camera_alt?????? ??? ?????????? ?????? ?????????? ??????????????

ദുബൈ/ഷാര്‍ജ: പൊടിക്കാറ്റായി വന്ന് കുളിർക്കാറ്റായി വീശി പെരുമഴയായി കോരിച്ചൊരിഞ് ഞ്, ഇടവപ്പാതിക്കൊത്തൊരു ദിനം പോലെയായിരുന്നു ബുധനാഴ്ച യു.എ.ഇയില്‍. അതിരാവിലെ തുട ങ്ങിയ പൊടിക്കാറ്റ് കാലാവസ്ഥ പ്രവചനം പുലരാന്‍ പോകുന്നതിെൻറ ലക്ഷണമായിരുന്നു. വെള് ളിവാൾ വീശി ഇടിയും മിന്നലും മത്സരിച്ചെത്തിയതോടെ പൊടിപടലങ്ങൾ മഴക്ക് വഴിമാറുകയായി രുന്നു.

ശക്തമായ മഴയാണ് യു.എ.ഇയില്‍ പരക്കെ ലഭിച്ചത്. റോഡുകളിലെല്ലാം വെള്ളക്കെട് ടുകള്‍ രൂപപ്പെട്ടിരുന്നെങ്കിലും വ്യവസായ മേഖലകളിലെ റോഡുകളിലാണ് ഏറ്റവും കൂടുതല ്‍ ഗതാഗത തടസ്സം നേരിട്ടത്. മലയോര-തീര മേഖലകളിലും മഴ ശക്തിപ്പെട്ടതോടെ അണക്കെട്ട ുകളിലേക്കുള്ള നീരൊഴുക്ക് കൂടി. പല ഭാഗത്തും റോഡപകടം റിപ്പോര്‍ട്ട് ചെയ്തു. മരുഭൂമിയിലൂടെ കടന്നുപോകുന്ന ദീര്‍ഘദൂര റോഡുകളിലേക്ക് അടിച്ചു കയറിയ മണ്ണ് മഴയത്ത് ഒഴുകിപ്പരന്നതോടെ ഗതാഗതം മന്ദഗതിയിലായി. സ്ഥിരമായി അമിത വേഗം കാണപ്പെടുന്ന റോഡുകളില്‍ പൊലീസ് പരിശോധന ശക്തമാക്കിയത് അപകടങ്ങള്‍ക്ക് കുറവ് വരുത്തി. നഗരസഭയുടെ കൂറ്റന്‍ ടാങ്കറുകളും പമ്പ് സെറ്റുകളും വെള്ളം നീക്കം ചെയ്യാനെത്തിയതോടെ യാത്രാതടസ്സം നീങ്ങി. തീരപ്രദേശത്ത് ശക്തമായ തിരമാലകളാണ് രൂപപ്പെട്ടത്. പല ഭാഗങ്ങളിലും കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണെങ്കിലും അപകടങ്ങള്‍ ഉണ്ടായില്ല. മഴയെ തുടര്‍ന്ന് ചില സര്‍ക്കാര്‍ കാര്യാലയങ്ങളുടെ പ്രവര്‍ത്തനം ഉച്ചക്ക് 12ഓടെ അവസാനിപ്പിച്ചു.

ദുബൈ, അബൂദബി, ഷാർജ എമിറേറ്റുകളിലും വടക്കൻ മേഖലകളിലും ശക്തമായിത്തന്നെ മഴ പെയ്തു. കുത്തിയൊലിച്ചെത്തിയ വെള്ളം ഒഴുകിപ്പോകുന്നതിന് ഡ്രെയ്നേജുകളില്ലാത്തതിനാൽ പല സ്ഥാപനങ്ങളിലും വെള്ളം കയറി. ഉച്ച കഴിഞ്ഞ് മഴക്ക് ശമനമായതോടെ കടകളിൽനിന്നും മറ്റും വെള്ളം പുറത്തേക്ക് വഴിതിരിച്ചുവിടാനുള്ള ശ്രമത്തിലായിരുന്നു തൊഴിലാളികൾ. പൊതുഗതാഗത സംവിധാന സർവിസുകൾ സമയബന്ധിതമായി പൂർത്തീകരിക്കാനായില്ല. ദുബൈ ഫെറി സർവിസിെൻറ പ്രവർത്തനം ഭാഗികമായി മുടങ്ങി. ഉമ്മുല്‍ഖുവൈനില്‍ അടിച്ചുവീശിയ കാറ്റിൽ റോഡുകള്‍ക്കിടയിലുള്ള പൂമരങ്ങള്‍ കടപുഴകി വീണു. കെട്ടിടനിർമാണം നടക്കുന്ന സൈറ്റുകളിൽ സ്ഥാപിച്ച താൽക്കാലിക ഫെൻസിങ്ങും മറ്റു നിർമാണ സാമഗ്രികളും കാറ്റില്‍ തകർന്നു.

ദുബൈ ആർ.ടി.എയും ദുബൈ മുനിസിപ്പാലിറ്റിയും നേരത്തേതന്നെ നിർദേശം നൽകിയതിനാൽ വാഹനമോടിക്കുന്നവരും യാത്രക്കാരും ജാഗ്രത പുലർത്തി. വ്യാഴാഴ്ചയും അലർട്ടുള്ളതിനാൽ ജാഗ്രത തുടരണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്. മഴയിൽ കുതിർന്ന റോഡുകളിലൂടെയുള്ള യാത്ര പരമാവധി വേഗംകുറച്ച് നടത്തണമെന്ന് വാഹനമോടിക്കുന്നവർക്ക് ആർ.ടി.എ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിലും മഴ ഉണ്ടാകാമെന്ന സൂചന പ്രവചന കേന്ദ്രം നല്‍കുന്നുണ്ട്. തീര, മലയോര മേഖലകളിലേക്ക് അവധി ആഘോഷിക്കാന്‍ പോകുന്നവർ ജാഗ്രത പുലർത്തണം. അമിത വേഗം, മറികടക്കല്‍, തോടുകളിലും കടലിലും ഇറങ്ങൽ എന്നിവ ഒഴിവാക്കുന്നത് നല്ലതാണ്.

റാസൽഖൈമയില്‍ വെള്ളക്കെട്ട്; രൂക്ഷ ഗതാഗതക്കുരുക്ക്
റാസൽഖൈമ: മലനിരകള്‍ കേന്ദ്രീകരിച്ച് പെയ്തിരുന്ന മഴ ബുധനാഴ്ച രാവിലെ ഒമ്പതോടെ റാസൽ ഖൈമയില്‍ വ്യാപകമായി വര്‍ഷിച്ചതോടെ റോഡുകളിലെങ്ങും വെള്ളക്കെട്ട്. മഴക്ക് പിന്നാലെ രൂക്ഷ ഗതാഗത കുരുക്കുണ്ടായതൊഴിച്ചാല്‍ അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല. അതേസമയം, താഴ്ന്ന പ്രദേശങ്ങളിലെ താമസ സ്ഥലങ്ങളിലും ലേബര്‍ ക്യാമ്പുകളിലും വെള്ളം കയറിയത് ബുദ്ധിമുട്ട് സൃഷ്ടിച്ചു.

അല്‍ നഖീലിലുള്‍പ്പെടെ വിവിധ ട്രാഫിക് സിഗ്നലുകള്‍ പ്രവര്‍ത്തനരഹിതമായി. പഴയ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന സിഗ്നലുകളിലാണ് തകരാര്‍ സംഭവിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. നവീന സാങ്കേതിക വിദ്യയോടെ പുതുതായി സ്ഥാപിച്ച സിഗ്നലുകളില്‍ തകരാര്‍ ഉണ്ടായിട്ടില്ല. പഴയവ മാറ്റി സ്ഥാപിക്കാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. അസ്ഥിര കാലാവസ്ഥ മുന്നറിയിപ്പിനെ തുടര്‍ന്ന് 74 പട്രോള്‍ വിഭാഗത്തെ വിന്യസിച്ചതായി റാക് പൊലീസ് മേധാവി മേജര്‍ ജനറല്‍ അലി അബ്ദുല്ല അല്‍വാന്‍ നുഐമി പറഞ്ഞു. വിനോദ മേഖലകളിലും ഉള്‍ റോഡുകളിലും പ്രത്യേക നിരീക്ഷണങ്ങളേര്‍പ്പെടുത്തിയിട്ടുണ്ട്. സേവനം ആവശ്യമുള്ളവര്‍ സഹായം അഭ്യര്‍ഥിക്കാന്‍ മടിക്കരുതെന്ന് അധികൃതര്‍ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE News
News Summary - uae-uae news-gulf news
Next Story