അബൂദബി അന്താരാഷ്ട്ര പെട്രോളിയം പ്രദർശനം ഇന്നാരംഭിക്കും
text_fieldsഅബൂദബി : എണ്ണ, വാതക ഉൽപാദനം, സംസ്കരണം, വിതരണം തുടങ്ങിയ മേഖലകളിലെ പുതിയ സാങ്കേത ികവിദ്യകളും ബിസിനസ് മാറ്റങ്ങളും പ്രദർശിപ്പിക്കുന്ന അബൂദബി ഇൻറർനാഷനൽ പെട്രോ ളിയം എക്സിബിഷൻ ആൻഡ് കോൺഫറൻസ് (അഡിപെക്) 2019 അബൂദബി നാഷണൽ എക്സിബിഷൻ സെൻററിൽ തിങ്കളാഴ്ച തുടങ്ങും. യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാെൻറ രക്ഷാകർതൃത്വത്തിൽ നടക്കുന്ന അന്താരാഷ്ട്ര പ്രദർശനവും സമ്മേളനവും 14നാണ് സമാപിക്കുക. 135 രാജ്യങ്ങളിൽ നിന്ന് 1,45,000ത്തിലേറെ വ്യാപാര പ്രഫഷനലുകളിലും 10,400ലേറെ കോൺഫറൻസ് പ്രതിനിധികളും പങ്കെടുക്കും. വിവിധ നാടുകളിൽനിന്നായി നൂറിലേറെ മന്ത്രിമാരാണ് എത്തുന്നത്. 2,200ലധികം കമ്പനികൾ എണ്ണ, വാതക വ്യവസായത്തിനുള്ള ഏറ്റവും നൂതനമായ ഉപകരണങ്ങളും സേവനങ്ങളും പ്രദർശിപ്പിക്കും.
2018ൽ 17.99 ബില്യൺ യു.എസ് ഡോളർ ബിസിനസാണ് നടന്നത്. എണ്ണ-വാതക വ്യവസായത്തിെൻറ ഭാവി തീരുമാനിക്കാനും വാങ്ങാനും നിലവിലുള്ള ബിസിനസ് ആവശ്യകതകൾക്കായി പുതിയവ ഉണ്ടാക്കാനും ആഗ്രഹിക്കുന്നവരാണ് ഈ നാലു ദിവസങ്ങളിലായി വിവിധ ലോകരാജ്യങ്ങളിൽനിന്നെത്തുന്നത്. ‘ഓയിൽ ആൻഡ് ഗ്യാസ് 4’ എന്നുവിളിക്കുന്ന ഈ വർഷത്തെ കോൺഫറൻസ് എണ്ണ, വാതക വ്യവസായത്തിെൻറ മികവുറ്റതും നൂതനവുമായ സാങ്കേതികവിദ്യകളെ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് ചർച്ചചെയ്യും. നൂതന സാങ്കേതികവിദ്യകൾക്കൊപ്പം ടാലൻറ് മാനേജുമെൻറും ഉൾക്കൊള്ളുന്ന വൈവിധ്യമാർന്ന തൊഴിൽശക്തിയെ ആകർഷിക്കാനും പ്രതിജ്ഞാബദ്ധമായ വ്യവസായ അജണ്ടയും അഡിപെക് 2019െൻറ പ്രത്യേകതയാണ്. അബൂദബി നാഷനൽ ഓയിൽ കമ്പനിയുടെ (അഡ്നോക്) അനുബന്ധ സ്ഥാപനമായ അഡ്നോക് ഡ്രില്ലിങ് റിഗ് ഓണേഴ്സ് സെമിനാറും ഇതോടനുബന്ധിച്ച് നടത്തും. സാഖർ മറൈെൻറ ജാക്ക് അപ്പ് ബാർജും കപ്പലും വെസലുകളും അഡ്നോക് ഗ്രൂപ്പിലെ വിവിധ കമ്പനികളുടെ വെസലുകളും നാഷണൽ എക്സിബിഷൻ സെൻററിലെ മറീനയിൽ പ്രദർശിപ്പിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.