Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഏതു പരാതിക്കും...

ഏതു പരാതിക്കും ഉടനടി പരിഹാരം, ഏതു സേവനവും ഞൊടിയിടയിൽ

text_fields
bookmark_border
ഏതു പരാതിക്കും ഉടനടി പരിഹാരം, ഏതു സേവനവും ഞൊടിയിടയിൽ
cancel
camera_alt????? ?????????????? ??????????????? ?????????? ???????????????? ?????????????? ??????????????? ??????????????

ദുബൈ: എമിറേറ്റിലെ ഏറ്റവും തിരക്കേറിയ മേഖലകളിലൊന്നായ മുറഖബാത് മേഖലയിൽ ഏറ്റ വും സുഗമമായി പ്രവർത്തിക്കുന്ന പൊതുസ്ഥാപനം ഏതെന്നു ചോദിച്ചാൽ ഉത്തരം ഒന്നു മാത്രം. ഇ വിടുത്തെ പൊലീസ് സ്റ്റേഷൻ. ദുബൈയിലെ താമസക്കാർക്കും വിനോദസഞ്ചാരികൾക്കുമെല്ലാം കയറിച്ചെന്ന് പരാതി ബോധിപ്പിക്കാനും സേവനം തേടുവാനും ഇവിടെ സംവിധാനമുണ്ട്. ട്രാഫിക് പിഴ അടക്കുന്നതുള്‍പ്പെടെ ദുബൈ പോലീസിെൻറ 27 സേവനങ്ങളും അതിെൻറ 37 ഉപ വിഭാഗങ്ങളും ഇവിടെ പൂർത്തിയാക്കിയെടുക്കാൻ പരമാവധി വേണ്ട സമയം വെറും 15 മിനിറ്റ്. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആൽ മക്തൂം കഴിഞ്ഞ ദിവസം ഇവിടെ സന്ദര്‍ശനം നടത്തിയിരുന്നു.

ദിനേന ചുരുങ്ങിയത് 50 പേരെങ്കിലും സ്മാർട് പൊലീസ് സേവനം ഉപയോഗപ്പെടുത്തുന്നതായി അധികൃതർ പറഞ്ഞു. കടലാസ് രഹിത ഓഫിസിൽ പ്രവേശിക്കുന്ന ഏതൊരാള്‍ക്കും മുന്‍വശത്തെ കിയോസ്‌കില്‍നിന്ന് ടോക്കന്‍ നമ്പര്‍ അറിയാം. രഹസ്യ സ്വഭാവമുള്ള പരാതികൾ നൽകാൻ പ്രത്യേക സര്‍വിസ് സെൻറര്‍, പരസ്യമായി കാര്യങ്ങള്‍ നിര്‍വഹിക്കാവുന്ന ഐപാഡ്, കിയോസ്‌ക് എന്നിവയും ഇവിടെയുണ്ട്. ടോക്കണ്‍ നമ്പര്‍ ലഭിക്കുന്നമുറക്ക് പ്രത്യേക ദിശ നിലത്ത് പ്രത്യക്ഷപ്പെടും. അത് പിന്തുടര്‍ന്ന് സര്‍വിസ് സെൻററിലേക്കോ മറ്റ് കേന്ദ്രങ്ങളിലേക്കോ പരാതിക്കാരനെ നയിക്കും. ഓരോ സേവനത്തിനുമുള്ള നിരക്ക് മുന്‍വശത്തുതന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതനുസരിച്ച് കാര്യങ്ങള്‍ നിര്‍വഹിക്കാം. രേഖകള്‍ ശരിയാക്കല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളും ഇവിടെ നിര്‍വഹിക്കാം. നേരിട്ട് പരാതി പറയാനാണ് സര്‍വിസ് സെൻററുകള്‍.

ഇവിടെ പൊലീസ് ഉദ്യോഗസ്ഥനുമായി ഫോണില്‍ സംസാരിക്കുന്ന തരത്തിലാണ് സംവിധാനം. പരാതിക്കുള്ള പ്രതിവിധിയും അവിടെ വെച്ച് അറിയാം. സിവില്‍, ക്രിമിനല്‍ കേസുകളുടെ കാര്യങ്ങളും ഇവിടെ അന്വേഷിക്കാം. യാത്രാവിലക്കുണ്ടോ എന്ന വിവരവും ഇവിടെ അന്വേഷിക്കാം. ഇത് ചെയ്താല്‍ വിമാനത്താവളത്തിലെത്തി യാത്ര മുടങ്ങുന്ന സംഭവം ഒഴിവാക്കാം. സ്റ്റേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ അലി അഹമദ് അബ്ദുല്ല ഘാനം, ചീഫ് ഓഫ് ഡ്യൂട്ടി ഖലീഫ അലി റാഷിദ് ഖലീഫ സുല്‍ത്താന്‍, ചീഫ് ഓഫ് അഡ്മിനിസ്‌ട്രേഷന്‍ ഇബ്രാഹിം ഖാദിം സുലൈമാന്‍, മനാല്‍ അബ്ദുറഹിം അഹ്മദ് അല്‍ ജവഹറി എന്നിവർ മാധ്യമ പ്രവർത്തകർക്ക് സ്റ്റേഷൻ പ്രവർത്തനം വിശദീകരിച്ചുനൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story