Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസഹായിച്ചോളൂ, പക്ഷേ,...

സഹായിച്ചോളൂ, പക്ഷേ, പാമ്പിനെയെടുത്ത് കഴുത്തിലിടരുത്

text_fields
bookmark_border
സഹായിച്ചോളൂ, പക്ഷേ, പാമ്പിനെയെടുത്ത് കഴുത്തിലിടരുത്
cancel

ദുബൈ: എങ്ങുനിന്നോ കടൽ കടന്ന് വന്ന മനുഷ്യരെ മുഴുവൻ ഖൽബിലേക്ക് ചേർത്തുപിടിച്ച നാ ടാണിത്. ഒരു പരിചയവുമില്ലാത്ത ആളുകളെ മുറിയിൽ കൊണ്ടുപോയി താമസിപ്പിച്ച് ഭക്ഷണം ന ൽകി, ജോലി സംഘടിപ്പിച്ചു കൊടുത്ത നൂറുകണക്കിനാളുകൾ നമുക്കിടയിലുണ്ട്. പരസ്പരം സ ഹായിച്ചും സ്നേഹിച്ചും അപകടങ്ങളിൽനിന്ന് രക്ഷിച്ചുമാണ് ഗൾഫ് പ്രവാസം ഒരു മഹാ പ്രസ്ഥാനമായി മാറിയത്. എന്നാൽ, സഹായിക്കാൻ മുന്നോട്ടുവരുന്നവരെപ്പോലും മുടിപ്പിച്ചു കളയുന്ന കണ്ണിൽ ചോരയില്ലാത്ത പ്രവർത്തനങ്ങൾ ഇൗയിടെയായി ഒരുപാട് കേൾക്കുന്നു. ആരെ കുടുക്കിയാണെങ്കിലും തെൻറ കാര്യം നേടണമെന്ന ആർത്തിയുമായി നടക്കുന്ന മനുഷ്യർ- അവരുമുണ്ട് നമുക്കിടയിലിന്ന്. ഏതാനും മാസം മുമ്പ് നാട്ടിൽനിന്ന് വന്ന് കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്ന, ഒരുപാട് ബാധ്യതകളുള്ള ഒരു മനുഷ്യെൻറ സങ്കട വർത്തമാനമാണ് ഇൗ കുറിപ്പിനാധാരം. ഒരു സ്ഥാപനത്തിൽ വാൻ സെയിൽസ് ജോലി ചെയ്തുവരുകയാണ് ഇൗ മനുഷ്യൻ.

ഇവിടെനിന്ന് കിട്ടുന്ന ശമ്പളംകൊണ്ട് വേണം നാട്ടിലെ കടം വീട്ടാൻ, കുടുംബം കഴിയാൻ. ഇൗ കാലവും കടന്നു പോകുമെന്നും കഠിനാധ്വാനം ചെയ്ത് എന്നെങ്കിലും കരകയറാമെന്നും വിശ്വസിച്ച് രാവിലെ ജോലിക്കിറങ്ങുന്നയാൾ. അതിനിടയിലൊരു നാൾ ഒരു മനുഷ്യനെ കണ്ടുമുട്ടി. വർഷങ്ങളായി പ്രവാസിയായ അയാൾ തെൻറ കഷ്ടപ്പാടിെൻറ കഥകൾ പറഞ്ഞപ്പോൾ ഒരുവേള തെൻറ വേദനകൾ പോലും മറന്നുപോയി. എല്ലാം ശരിയാവുമെന്നും ആവുംവിധമെല്ലാം സഹായിക്കാമെന്നും പറഞ്ഞ് ആശ്വസിപ്പിച്ചു. പിന്നെ ഒരു ദിവസം അയാൾ ഒരു സഹായം ചോദിച്ചു. തനിക്കൊരാൾ അൽപം സിഗററ്റ് പാക്കറ്റുകളും കുറച്ച് കാർട്ടൻ കോളയും നൽകാമെന്നറിയിച്ചിട്ടുണ്ട്. അത് വിറ്റുകിട്ടിയ ശേഷം പണം കൊടുത്താൽ മതി, കമീഷനും കിട്ടും. വാഹനമില്ലാത്തതുകൊണ്ട് നിങ്ങൾ സെയിൽസിന് പോകുേമ്പാൾ വണ്ടിയിൽ ഒപ്പം കൂട്ടിയാൽ സൗകര്യമായിരുന്നു. ആർക്കും ബുദ്ധിമുട്ടില്ലാത്ത ഉപകാരമല്ലേ, ഒരു മനുഷ്യെൻറ കഷ്ടപ്പാടിന് ആശ്വാസമല്ലേ എന്ന് ചിന്തിച്ച് ഉടനടി സമ്മതമറിയിച്ചു. നിങ്ങളാണ് യഥാർഥ സുഹൃത്തെന്നും തമ്മിൽ കണ്ടു മുട്ടിയില്ലായിരുന്നെങ്കിൽ അതൊരു നഷ്ടമാകുമായിരുന്നുവെന്നുമെല്ലാം പറഞ്ഞ് പിരിഞ്ഞു.

അടുത്ത ദിവസം മുതൽ വാഹനത്തിൽ അയാളെയും കയറ്റി. പോകുംവഴി അയാളുടെ കച്ചവടവും നടന്നു. കഴിഞ്ഞ ദിവസം വടക്കൻ എമിറേറ്റുകളിലൊന്നിൽ വെച്ച് ആരോഗ്യ വിഭാഗം അധികൃതർ വാഹനത്തിന് കൈകാണിച്ചു. സാധനങ്ങൾ പരിശോധിക്കണമെന്നാവശ്യപ്പെട്ടു. കമ്പനിയുടെ സാധന സാമഗ്രികളിൽ കുഴപ്പമൊന്നുമില്ലെന്ന് കണ്ടെത്തി. പക്ഷേ, ഒപ്പം കയറുന്ന ചങ്ങാതിയുടെ കൈവശമുള്ള സിഗററ്റ് പെട്ടികൾ നിയമവിരുദ്ധമാണ്. പുകയില ഉൽപന്നങ്ങളുടെ നികുതി വെട്ടിപ്പ് തടയുന്നതിന് ഫെഡറൽ നികുതി അതോറിറ്റി (എഫ്.ടി.എ) ഏർപ്പെടുത്തിയ ഡിജിറ്റൽ ടാക്‌സ് സ്റ്റാമ്പ് പതിക്കാത്ത സിഗററ്റുകളാണ് ഇയാൾ വിറ്റുവന്നിരുന്നത്. അൽപം വില കുറച്ച് വിൽക്കാൻ കഴിയുമെന്നതിനാൽ കച്ചവടം ഉഷാറായിരുന്നു, കമീഷനും ലഭിച്ചിരുന്നു. കൈയോടെ പിടികൂടിയ അധികൃതർ പിഴ ചുമത്തിയത് ഇതൊന്നുമറിയാത്ത പാവം ഡ്രൈവർക്ക്. ലൈസൻസും മറ്റു രേഖകളും പിടിച്ചുവെച്ചിരിക്കുന്നു ഇപ്പോൾ. താൻ ഇൗ രാജ്യത്ത് പുതുതായി വന്നതാണെന്നും ഇത്തരം ഒരു നിയമം നിലവിലുണ്ടെന്ന് അറിയില്ലായിരുന്നുവെന്നും പറഞ്ഞുനോക്കി. പക്ഷേ, നിയമവിരുദ്ധ പ്രവർത്തനത്തിന് കൂട്ടുനിൽക്കുന്ന കുറ്റമാകയാൽ ഇതൊരു ഒഴിവുകഴിവായി അംഗീകരിക്കാനാവില്ല എന്നറിയിച്ചു ഉദ്യോഗസ്ഥർ.

ആദ്യ തവണ ആകയാൽ 5000 ദിർഹം പിഴയാണ് ചുമത്തിയിരിക്കുന്നത്്. അതായത്, ആ മനുഷ്യൻ മൂന്നര മാസമെങ്കിലും വീട്ടിലേക്ക് പണമയക്കാതിരുന്നാലേ ഇൗ പിഴയൊന്ന് അടച്ചുതീർക്കാൻ കഴിയൂ. ഇതെല്ലാം വരുത്തി വെച്ച മനുഷ്യനാവെട്ട ഇപ്പോൾ വിളിച്ചാലെടുക്കുന്നു പോലുമില്ല. ഇത്രയും വിശദമായി എഴുതിയത് ഇനിയും ഒരാളും ഇതുപോലൊരു ചതിയിൽ കുടുങ്ങരുത് എന്ന് ഉറപ്പുവരുത്താനാണ്. ഇതുപോലെ ആരെങ്കിലും ആരെയെങ്കിലും പാവം എന്നു കരുതി സഹായിക്കുന്നുണ്ടെങ്കിൽ അവർ ഇൗ കുറിപ്പ് വായിച്ച നിമിഷം തന്നെ അത് അവസാനിപ്പിക്കണമെന്ന് ഒാർമപ്പെടുത്താനാണ്. സഹിഷ്ണുത വർഷമാണെങ്കിലും രാജ്യത്തെ നിയമങ്ങളെ വെല്ലുവിളിക്കുന്ന പ്രവർത്തനങ്ങൾക്ക് കൂട്ടുനിന്നാൽ ഒരു സഹിഷ്ണുതയും ലഭിക്കില്ല എന്ന് അധികൃതർ തുടക്കത്തിലേ വ്യക്തമാക്കിയിരുന്നതാണ്. കഷ്ടപ്പെടുന്ന ആളുകളെ സഹായിക്കുകതന്നെ വേണം, പക്ഷേ, സ്വയം കഷ്ടത്തിലായിക്കൊണ്ടാവരുത് എന്നുമാത്രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story