അബൂദബിക്ക് അതിപുരാതന മുത്തിെൻറ മുത്തം
text_fieldsഅബൂദബി: ലോകത്തിലെ ഏറ്റവും പഴക്കംചെന്ന പ്രകൃതിദത്ത മുത്ത് പശ്ചിമ അബൂദബിയിലെ മറവ് വ ദീപിൽ കണ്ടെത്തി. അബൂദബി സാംസ്കാരിക-വിനോദസഞ്ചാര വകുപ്പിലെ പുരാവസ്തു ഗവേഷകരാണ് മറവ്വ ദ്വീപിലെ കടൽത്തീര സൈറ്റിൽനിന്ന് പൗരാണിക മുത്ത് കണ്ടെടുത്തത്. ക്രിസ്തുവിന് മുമ്പ് 5,600 മുതൽ 5,800 വരെ വർഷം കാലപ്പഴക്കമുള്ളതാവാം മറവ്വ ദ്വീപിൽനിന്ന് കണ്ടെത്തിയ ‘അബൂദബി മുത്ത്’ എന്ന് റേഡിയോകാർബൺ പഠനത്തിൽ കണ്ടെത്തി. ഏകദേശം 8,000 വർഷങ്ങൾക്കുമുമ്പ് യു.എ.ഇയിൽ മുത്തുകളും മുത്തുച്ചിപ്പികളും ഉപയോഗിച്ചിരുന്നു എന്നതിെൻറ തെളിവാണിതെന്നാണ് കണ്ടെത്തൽ. അമൂല്യവും ചരിത്രപരമായ പ്രാധാന്യമുള്ളതായ ‘അബൂദബി മുത്ത്’ ലൂവർ അബൂദബി എക്സിബിഷനിൽ ‘10,000 ഇയേഴ്സ് ആഡംബര ശേഖര’ത്തിൽ പ്രദർശിപ്പിക്കും.
ഇത് കണ്ടെത്തിയ ശേഷം ആദ്യമായി പൊതുജനങ്ങൾക്കായി അവതരിപ്പിക്കുന്നതും ഈ പ്രദർശനത്തിലാവുമെന്ന് അബൂദബി സാംസ്കാരിക ടൂറിസം വകുപ്പ് ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക് അറിയിച്ചു. മറവ്വ ദ്വീപ് യു.എ.ഇയിലെ ഏറ്റവും മൂല്യവത്തായ പുരാവസ്തു കേന്ദ്രങ്ങളിലൊന്നാണ്. അബൂദബി മുത്ത് കണ്ടെത്തുന്നതിന് മുമ്പ് യു.എ.ഇയിൽ അറിയപ്പെട്ടിരുന്ന ആദ്യത്തെ മുത്ത് ഉമ്മുൽ ഖുവൈനിലെ നിയോലിത്തിക്ക് സൈറ്റിൽനിന്ന് ലഭിച്ചതായിരുന്നു. ഷാർജ എമിറേറ്റിലെ ജെബൽ ബുഹൈസിനടുത്തുള്ള നവീന ശിലായുഗ സെമിത്തേരിയിൽനിന്നും പുരാതന മുത്തുകൾ കണ്ടെത്തിയിരുന്നു. മറവ്വ ദ്വീപിലെ നവീന ശിലായുഗ സൈറ്റുകൾ ആദ്യമായി തിരിച്ചറിഞ്ഞത് 1992ൽ അബൂദബി ഐലൻറ്സ് ആർക്കിയോളജിക്കൽ സർവേയിലാണ്. തുടർന്നുള്ള ഖനനങ്ങളിൽ യു.എ.ഇയിൽ ഇതുവരെ കണ്ടെത്തിയ ആദ്യകാല വാസ്തുവിദ്യ, തകർന്ന ഒട്ടേറെ ശിലാ ഘടനകളും ഉൾക്കൊള്ളുന്നു. അമൂല്യമായ അബൂദബി മുത്തിനെ മാറ്റിനിർത്തിയാൽ മറവ്വ ദ്വീപിലെ സൈറ്റിൽനിന്നുള്ള സുപ്രധാന കണ്ടെത്തലുകൾ മെസൊപ്പൊട്ടേമിയയിലെ (ഇറാഖിലെ) ഉബൈദ് നാഗരികതയിൽനിന്നുള്ളതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.