Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightആരോഗ്യത്തിലേക്ക്...

ആരോഗ്യത്തിലേക്ക് ആവേശപൂർവം

text_fields
bookmark_border
ആരോഗ്യത്തിലേക്ക് ആവേശപൂർവം
cancel

ദുബൈ: ആരോഗ്യമുള്ള സമൂഹത്തിനായി, കൃത്യതയാർന്ന വ്യായാമ മുറകളിലൂടെ ദുബൈ നഗരം ചടുല തയോടെ ചുവടുവെക്കാനൊരുങ്ങുന്നു. ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷ ിദ് ആൽ മക്തൂം ആവിഷ്കരിച്ച ദുബൈ ഫിറ്റ്നസ് ചലഞ്ചിെൻറ മൂന്നാം പതിപ്പിന് ഇന്ന് തുടക്കമാ വും.
ഒരു മാസം നീണ്ടുനിൽക്കുന്ന ചലഞ്ചിൽ അതീവ താൽപര്യത്തോടെ ആയിരങ്ങളാണ് പങ്കെടുക ്കുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ ഏറ്റവും ലളിതമായി ചെയ്യാനാവുന്ന വ്യായമങ്ങൽ ശീലമാ ക്കുന്നതോടെ ജീവിതശൈലീ രോഗങ്ങളെ പമ്പകടത്തി, ആരോഗ്യപ്രദവും സന്തോഷം നിറഞ്ഞതുമായ ജ ീവിതം എല്ലാവർക്കുമെന്ന സന്ദേശമാണ് ഫിറ്റ്നസ് ചലഞ്ച് പങ്കുവെക്കുന്നത്.

ദുബൈ ഫെസ് റ്റിവൽ സിറ്റി മാളിൽ പ്രത്യേക ഫിറ്റ്നസ് വില്ലേജുകൾ ഒരുങ്ങിക്കഴിഞ്ഞു. കൈറ്റ് ബീച്ചിലു ം വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. 5,000ത്തിൽപരം ക്ലാസുകളും 40ലേറെ അനുബ ന്ധ പരിപാടികളും ചലഞ്ചിെൻറ ഭാഗമായി നടക്കും. വിവിധയിടങ്ങളിലെ താമസക്കാരുടെ സൗകര്യാർഥം നൂറുകണക്കിന് ഫിറ്റ്നസ് ഹബ്ബുകളാണ് ഉയരുന്നത്. കൂടാതെ, പാർക്കുകളും ബീച്ചുകളും പാതയോരങ്ങളും വരെ ഇനിയുള്ള 30 ദിവസങ്ങളിൽ വ്യായാമപ്രേമികളുടെ ഇഷ്ടകേന്ദ്രങ്ങളായി മാറും. ബീച്ചിൽ പോകുന്നർ, കായിക പ്രേമികൾ, സാഹസ പ്രിയർ, സ്ത്രീകൾ, കുട്ടികൾ എന്നിവർക്ക് പ്രത്യേകം ഇവൻറുകളും വേദികളുമാണ് തയാറാക്കിയിട്ടുള്ളത്.

30 ദിവസങ്ങൾ, 30 മിനിറ്റ്
ചലഞ്ചിെൻറ മൂന്നാം സീസൺ 30x30 എന്ന മാജിക് സംഖ്യയാണ് മുന്നോട്ടുവെക്കുന്നത്. 30 ദിവസങ്ങളിൽ ഓരോ ദിവസവും 30 മിനിറ്റെങ്കിലും വ്യായാമങ്ങളിലേർെപ്പടുക എന്ന കാമ്പയിനാണ് ഫിറ്റ്നസ് ചലഞ്ച് ഉയർത്തിക്കാട്ടുന്നത്. വ്യായാമം ശീലമാക്കി ആരോഗ്യം വീണ്ടെടുക്കാനുള്ള യത്നത്തിൽ പ്രായ, ഭാഷ, ദേശ ഭേദമന്യേ പതിനായിരങ്ങളെ അണിനിരത്താനാണ് ലക്ഷ്യമിടുന്നത്. മലയാളികൾ ഉൾപ്പെടെ പ്രവാസികളിലും വ്യായാമശീലങ്ങൾ വളർത്തുന്നതിൽ ചലഞ്ച് വലിയ പങ്കാണ് വഹിക്കുന്നത്.

ലളിത വ്യായാമങ്ങളിലൂടെയും ആരോഗ്യകരമായ ഭക്ഷണരീതികളിലൂടെയും മെച്ചപ്പെട്ട ആരോഗ്യം ഉറപ്പാക്കുകയാണ് ലക്ഷ്യം. ഒരുമാസം കൊണ്ട് ദുബൈ ഫിറ്റ്നസ് ചലഞ്ച് അവസാനിക്കുമെങ്കിലും പരിശീലന പരിപാടികൾ തുടരും.ആയിരങ്ങളെ ആരോഗ്യട്രാക്കിൽ എത്തിക്കാനുള്ള ദുബൈ ഫിറ്റ്നസ് ട്രാക്കിൽ വിദ്യാർഥികൾ മുതൽ വയോധികർ വരെ അണിനിരക്കണമെന്ന് ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം ആഹ്വാനം ചെയ്തു. 2017ൽ തുടക്കമിട്ട ചലഞ്ചിന് ഒാരോ വർഷവും ആളുകൾ കൂടിവരുകയാണ്. ഇനോക്, ദീവ തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളും വൻകിട കമ്പനികളുമാണ് പലയിടങ്ങളിലും പല ഇവൻറുകളും സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകുന്നത്.

വെറുതെ ഒരു നടപ്പല്ല
വ്യായാമമെന്ന പേരിൽ രണ്ടു കൈയും വീശി വെറുതെ ഒരു നടപ്പല്ല ഫിറ്റ്നസ് ചലഞ്ച്. കിതപ്പുവരും വരെയുള്ള ഓട്ടവുമല്ല. വ്യത്യസ്തവും വൈവിധ്യമാർന്നതുമായ ഗെയിംസുകൾ, ഫൺ റൈഡുകൾ, വാട്ടർ ഫൺ, സൈക്ലിങ് തുടങ്ങി നൂറുകണക്കിന് കായികവിനോദങ്ങളാണ് ചലഞ്ചിലുള്ളത്. ഒപ്പം, ബീച്ച് ബാസ്കറ്റ് ബാൾ, സ്കൈ ഡൈവിങ്, യോഗ സെഷൻ, ആയോധന പരിശീലനങ്ങൾ, സ്വിമ്മിങ് സെഷൻ, സുംബ ഡാൻസ്, എയറോബിക് തുടങ്ങി ആഹ്ലാദത്തോടെ വ്യായാമത്തിലേർെപ്പടാനാവുന്ന എല്ലാതരം ഗെയിംസുകളും ചലഞ്ചിലുണ്ട്. ഫിറ്റ്നസ് ചലഞ്ചിൽ ഇനിയും രജിസ്റ്റർ ചെയ്തില്ലെങ്കിൽ www.dubaifitnesschallenge.com എന്ന വെബ്സൈറ്റ് വഴി പേര് നൽകാം. മാത്രമല്ല, Dubai Fitness എന്ന മൊബൈൽ ആപ് വഴിയും ചലഞ്ചിൽ പങ്കെടുക്കാം. എളുപ്പത്തിൽ എത്തിച്ചേരാവുന്ന കേന്ദ്രങ്ങളിൽനിന്ന് പങ്കെടുക്കാനുള്ള എല്ലാ മാർഗനിർദേശങ്ങളും ആപ് ദിനംപ്രതി നൽകിക്കൊണ്ടിരിക്കും. ഫിറ്റ്നസ് ഹബ്ബുകളിൽ എത്തിച്ചേരാനുള്ള ലൊക്കേഷൻ മാപ്പുകളും ലഭിക്കും.

തുടക്കക്കാർക്കും തകർക്കാം!
വ്യായാമങ്ങളിലോ കളികളിലോ ഇതുവരെ ഏർെപ്പടാത്തവർക്കും ചലഞ്ചിൽ പങ്കെടുക്കാം. ഇത്തരക്കാർക്കായി പ്രത്യേക സെഷനുകളും പബ്ലിക് ക്ലാസുകളും പലയിടങ്ങളിലായി സംഘടിപ്പിക്കുന്നുണ്ട്. രാജ്യാന്തരതലത്തിൽ പ്രശസ്തരായ വിദഗ്ധരുടെ മേൽനോട്ടത്തിലാണ് ശാസ്ത്രീയ പരിശീലനമൊരുക്കുന്നത്.
പ്രായമോ കഴിവോ പ്രശ്നമാക്കാതെ ആനന്ദത്തോടെ വിനോദങ്ങളിലേർപെടുന്നതിനായി ഏഴ് സോണുകളാണ് നവാഗതർക്കായി ഒരുക്കിയിരിക്കുന്നത്.

ഇതാണ് ലക്ഷ്യം

  • ലളിതമായ വ്യായാമങ്ങളിലൂടെ മികച്ച ആരോഗ്യം നിലനിർത്തുകയെന്ന സന്ദേശമാണ് ചലഞ്ച് മുന്നോട്ടുവെക്കുന്നത്.
  • സ്ഥിരമായി വ്യായാമം ചെയ്യുന്നതിനുള്ള മടിയും അസൗകര്യങ്ങളും മാറ്റിയെടുക്കുകയാണ് ചലഞ്ചിെൻറ ലക്ഷ്യം.
  • ജീവിതരീതി ആരോഗ്യകരമായി ചിട്ടെപ്പടുത്താനും അതുവഴി ജീവിതശൈലി രോഗങ്ങളെ പടികടത്തുകയും ചെയ്യുക.
  • വ്യായാമത്തിനൊപ്പം ആരോഗ്യകരമായ ഭക്ഷണശീലവും രീതിയും ഉറപ്പുവരുത്തുന്നു.
  • ഒരു ദിവസം 30 മിനിറ്റ് എങ്കിലും വ്യായാമം ചെയ്യുന്നതു ശീലമാക്കിയാൽ ക്രമേണ അതു ജീവിതത്തിെൻറ ഭാഗമാകുമെന്ന വിദഗ്ധ ഉപദേശം പ്രാവർത്തികമാക്കാനാണ് ചലഞ്ച്.
  • വ്യായാമത്തിലൂടെ ആരോഗ്യം. മികച്ച ആരോഗ്യം വഴി സന്തോഷജീവിതം. ഇവ എല്ലാവർക്കും ഉറപ്പുവരുത്തുകയാണ് ചലഞ്ചിലൂടെ ഉദ്ദേശിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story