ലോകം കണ്ടു, അതിശയങ്ങൾ തീർത്ത മകെൻറ വിസ്മയിപ്പിക്കുന്ന മാതൃസ്നേഹം
text_fieldsദുബൈ: ബഹിരാകാശ വിസ്മയങ്ങളെ പുഷ്പം േപാലെ കീഴടക്കിയ മകനും ഭൂമിയിലെ വിസ്മയങ്ങളെ ആദ്യമായി കാട്ടിക്കൊടുത്ത മാതാവും. ലോകമെങ്ങും ഇന്നലെ കണ്ട വിഡിയോയിലെ താരങ്ങൾ ഇൗ ഉമ്മയും മകനുമായിരുന്നു. യു.എ.ഇയുടെ യശസ്സ് ആകാശങ്ങൾക്കപ്പുറത്തേക്ക് ഉയർത്തി, അറബ് ലോകത്തിനുതന്നെ അഭിമാനമായി മാറിയ ബഹിരാകാശ പര്യവേക്ഷകൻ ഹസ്സ അൽ മൻസൂരിയും ചന്ദ്രനെയും നക്ഷത്രങ്ങളെയും കാട്ടി കഥപറഞ്ഞ്, പാട്ടുപാടി ഹസ്സയെ വളർത്തിയ ഉമ്മയുമായിരുന്നു ലോകം ഏറെ ഇഷ്ടത്തോടെ കൺകുളിർക്കെ കണ്ട വിഡിയോയിലെ രണ്ടുപേർ. ചരിത്രക്കുതിപ്പിന് ശേഷം മാതൃരാജ്യത്തെത്തിയ വീരപുത്രന് നാടൊരുക്കിയ രാജകീയ വരവേൽപിനു ശേഷം വീട്ടിലെത്തിയപ്പോഴായിരുന്നു
ഇൗ അവിസ്മരണീയ കാഴ്ചകൾ. കണ്ടമാത്രയിൽ തന്നെ മാതാവിെൻറ കാല്ക്കൽവീണ്, കാൽപാദങ്ങളിൽ ചുംബിച്ച ഹസ്സ, മാതാവിനെ സ്നേഹവായ്പോടെ ആേശ്ലഷിച്ചു. ഇൗ രംഗങ്ങൾക്കെല്ലാം സാക്ഷിയായി അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഉപസർവസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദും അപ്പോഴവിടെയുണ്ടായിരുന്നു. മന്ത്രിമാരുൾപ്പെടെ യു.എ.ഇയിലെ പ്രമുഖരുടെ ട്വിറ്റർ പേജുകളിൽ പ്രത്യക്ഷപ്പെട്ട വിഡിയോ നിമിഷങ്ങൾക്കകമാണ് വൈറലായി മാറിയത്. നേരത്തേയും ഹസ്സ മാതാവിനോടുള്ള സ്നേഹം വെളിപ്പെടുത്തിയിരുന്നു. ചരിത്രദൗത്യം പൂർത്തീകരിക്കാൻ പുറപ്പെടും നേരത്ത് ഉമ്മക്കുവേണ്ടി പ്രത്യേക ഗാനം സമർപ്പിക്കുമെന്നും തിരിച്ചെത്തിയ ശേഷം ആദ്യം വിളിക്കുക ഉമ്മയെയാണെന്നും അദ്ദേഹം ആദ്യമേ പ്രഖ്യാപിച്ചിരുന്നു.
അറബ് ലോകത്തിന് പുതിയ യുഗപ്പിറവി ഒരുക്കുന്നതിൽ നിർണായക പങ്ക് വഹിച്ച മകനെ രാജ്യം നെഞ്ചോടുചേർത്ത് സ്വീകരിക്കുന്ന ചടങ്ങുകൾ നിറകണ്ണുകളോടെയാണ് ഇൗ ഉമ്മയും കണ്ടത്. സെപ്റ്റംബർ 25ന് ബഹിരാകാശ പര്യവേക്ഷണം നടത്തിയ ഹസ്സ അൽമൻസൂറി വിജയകരമായ പര്യവേക്ഷണത്തിന് ശേഷം ഒക്ടോബർ മൂന്നിനാണ് തിരികെ ഭൂമിയിലെത്തിയത്. തുടർന്ന് ആരോഗ്യ പരിശോധനകൾക്കായി ഹസ്സ റഷ്യയിലേക്കാണ് നേരെ പോയത്. പരിശോധനകൾ പൂർത്തിയാക്കി ശനിയാഴ്ചയാണ് ഹസ്സ തിരികെ ജന്മദേശത്തിെൻറ സ്നേഹത്തിലേക്ക് ഓടിയെത്തിയത്. രാജകീയ വരവേൽപ് നൽകിയാണ് രാജ്യത്തിെൻറ ചരിത്രക്കുതിപ്പിന് നായകത്വം വഹിച്ച ഹസ്സയെ മാതൃരാജ്യം സ്വീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.