Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപഠനത്തിന് ഇനി...

പഠനത്തിന് ഇനി പണം തടസ്സമാകില്ല

text_fields
bookmark_border
പഠനത്തിന് ഇനി പണം തടസ്സമാകില്ല
cancel
camera_alt????? ????????

ദുബൈ: സ്കൂളിൽ കൃത്യമായി ഫീസ് അടച്ചില്ലെന്നതിെൻറ പേരിൽ കുട്ടികളെ പടിക്കു പുറത്ത് നി ർത്തലൊക്കെ ഇനി പഴങ്കഥ. പണമില്ലാത്തതിെൻറ പേരിൽ പഠനം മുടങ്ങിപ്പോകുന്ന കുഞ്ഞുങ്ങളെ ചേർത്തുപിടിക്കാൻ ദുബൈയിൽ വലിയ പ്രതീക്ഷ നൽകുന്നൊരു സംവിധാനമുണ്ട് - ഹോപ് അക്കാദമി. സഹിഷ്ണുത വർഷാചരണത്തിെൻറ ഭാഗമായി കോഡഡ് മൈൻഡ്സ് എന്ന ടെക്നോളജി സ്ഥാപനമാണ് ഇതിനു പിന്നിൽ. പിതാവിന് ജോലി നഷ്ടപ്പെട്ടതുകൊണ്ടോ കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ടോ ഒരു കുട്ടിക്കും പഠനം മുടങ്ങരുതെന്ന നിർബന്ധ ബുദ്ധിയിലാണ്, ഇടത്തരക്കാരായ രക്ഷിതാക്കൾക്കും അവരുടെ കുട്ടികൾക്കും വാനോളം പ്രതീക്ഷ പകരുന്ന ഇൗ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.

നാലുമുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്ക് ഐ.ടി, ഗണിതം, ശാസ്ത്രം, സോഷ്യൽ സയൻസ്, ഇംഗ്ലീഷ് എന്നിവയിലാണ് കേവലം 1000 ദിർഹമിന് ഒരു വർഷത്തെ പഠനസൗകര്യമൊരുക്കുന്നത്. എല്ലാ രാജ്യക്കാർക്കും അവരുടെ കുട്ടികളെ ഇൗ പദ്ധതി വഴി പഠിപ്പിക്കാം. പദ്ധതി പ്രഖ്യാപിച്ച് പത്തുദിവസം പിന്നിട്ടപ്പോൾ തന്നെ 5000ത്തിലധികം അപേക്ഷകളാണ് ലഭിച്ചത്. എല്ലാവരും തന്നെ മാതാപിതാക്കളുടെ ജോലി നഷ്ടം കൊണ്ടും സാമ്പത്തിക പ്രയാസം കൊണ്ടും പഠനം പാതിവഴിയിലായിപ്പോയവരാണ്. സ്കൂൾ ഫീസ് ഉൾപ്പെടെയുള്ള ഭാരിച്ച ചെലവു വഹിക്കുന്നതിൽ മാതാപിതാക്കൾക്ക് വീഴ്ച സംഭവിച്ചതിനെ തുടർന്നാണിത്. അത്തരം വിദ്യാർഥികൾക്ക് വിദ്യാഭ്യാസം നഷ്ടപ്പെടാതിരിക്കാനുള്ള ബദൽ സംവിധാനമാണ് അക്കാദമിയെന്ന് കോഡഡ് മൈൻഡ്സ് സ്ഥാപകൻ ഒമർ ഫാറൂഖി പറയുന്നു. 30 കുട്ടികളുൾപ്പെടുന്നതാണ് ഒരു ക്ലാസ്.

പല രാജ്യങ്ങളിലുള്ള, വിവിധ ഭാഷക്കാരായ, വ്യത്യസ്ത സംസ്കാരങ്ങളുള്ള കുട്ടികളാണ് ഹോപ്പിലെ വിദ്യാർഥികളെല്ലാം. ഹോപ്പിനെ കുറിച്ച് കേട്ടറിഞ്ഞ് നിരവധി വിദഗ്ധരും ഇപ്പോൾ അക്കാദമിയിൽ അതിഥികളായെത്തി വിദ്യാർഥികളെ അഭിമുഖീകരിച്ചുതുടങ്ങിയിട്ടുണ്ട്. ജീവിതത്തിൽ സമ്പത്തിക അച്ചടക്കം ശീലമാക്കുന്നതിനായി ഒരു ബാങ്ക് മാനേജർ സ്വമേധയാ വന്ന് കഴിഞ്ഞദിവസം ക്ലാസെടുത്തു. മാത്രമല്ല, ശിശുരോഗ വിദഗ്ധർ, കോർപറേറ്റ് മാനേജർമാർ, സാമൂഹിക പ്രവർത്തകർ തുടങ്ങി വിവിധ രംഗത്തുള്ളവർ വിദ്യാർഥികൾക്ക് ബോധവത്കരണ ക്ലാസെടുക്കാനും അനുഭവങ്ങൾ പങ്കുവെക്കാനും അക്കാദമിയിലെത്തുന്നത് പതിവു കാഴ്ചയാണ്. ഏതെങ്കിലും കുട്ടികളെ ചേർക്കുവാനോ ഇവിടെ സന്നദ്ധ പ്രവർത്തകരാകുവാനോ താൽപര്യം തോന്നുന്നുവെങ്കിൽ 054 9981305 / 054-998 1308 എന്ന നമ്പറുകളിൽ വിളിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story