ദുബൈയിലെ ബീച്ചുകൾക്ക് പുതിയ മുഖം
text_fieldsദുബൈ: അന്താരാഷ്ട്ര ബീച്ച് ശുചീകരണ ദിനത്തോടനുബന്ധിച്ച് ദുബൈയിലെ ബീച്ചുകൾ മോടിയോടെ സംരക്ഷിക്കാൻ നഗരസഭ ഇറങ്ങിത്തിരിച്ചപ്പോൾ കട്ടക്ക് കൂടെ കൂടിയത് നൂറുകണക്കിന് ആളുകൾ. പരിസ്ഥിതി പ്രവർത്തകരും വിദ്യാർഥികളും സർക്കാർ ജീവനക്കാരും സാമൂഹിക പ്രവർത്തകരും തുടങ്ങി കൊച്ചുകുട്ടികൾ വരെ അണിനിരന്ന ശുചീകരണ പരിപാടിയിലൂടെ ബീച്ചിന് കൈവന്നതോ പുതിയ മുഖം. ഒരു തരി പ്ലാസ്റ്റിക് മാലിന്യം പോലും അവശേഷിക്കാത്ത വിധം, അത്യധികം താൽപര്യത്തോടെ വളൻറിയർമാരും സന്നദ്ധരായി മുന്നോട്ടുവന്നവരും ശ്രദ്ധാപൂർവമാണ് ബീച്ചും പരിസരവും വൃത്തിയാക്കിയത്. ദുബൈ നഗരസഭ ആരംഭിച്ച ബീച്ച് ക്ലീൻഅപ് കാമ്പയിെൻറ ഭാഗമായിരുന്നു പരിപാടി.
സുസ്ഥിരതയിൽനിന്ന് സുസ്ഥിരതയിലേക്ക് മുന്നേറുന്ന രാജ്യത്തിെൻറ പ്രയാണത്തിന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുകയാണ് ഇത്തരമൊരു ശുചീകരണയജ്ഞത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മാലിന്യ സംസ്കരണ വിഭാഗം ഡയറക്ടർ അബ്ദുൽ മജീദ് സൈഫായി പറഞ്ഞു. ഒരു സിഗറ്റ് കുറ്റി പോലും തീരത്തേക്ക് വലിച്ചെറിയപ്പെടാത്ത വിധത്തിൽ വളരെ ആത്മാർഥമായി ബീച്ച് സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ഒപ്പം സമുദ്ര ജീവികളുടെ ആവാസ വ്യവസ്ഥ കളങ്കപ്പെടാതിരിക്കാൻ ശ്രദ്ധിക്കുന്നതിനായി കൂടുതൽ വളൻറിയർമാരെ സജ്ജരാക്കുകയെന്നതും കാമ്പയിൻ ലക്ഷ്യമാണ് - സൈഫായി ചൂണ്ടിക്കാട്ടി. ബീച്ച് ക്ലീൻഅപ് കാമ്പയിൻ ഒക്ടോബർ 11 വരെ തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.