വാഹനാപകടം: പാലക്കാട് സ്വദേശിക്ക് 20 ലക്ഷം ദിർഹം നഷ്ടപരിഹാരം
text_fieldsഅബൂദബി: വാഹനാപകടത്തിൽ പരിക്കേറ്റ പാലക്കാട് സ്വദേശി ചന്ദ്രന് 20 ലക്ഷം ദിർഹം (ഏകദേശം നാലു കോടി രൂപ) നഷ്ടപരിഹാരം നൽകാൻ അബൂദബി കോടതി വിധിച്ചു. ദുബൈയിൽ ഫാബ്രിക്കേഷൻ ആൻഡ് കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലിചെയ്തിരുന്ന ഇ.കെ. ചന്ദ്രന് 2012ലാണ് അപകടമുണ്ടായത്. ചന്ദ്രൻ ഓടിച്ചിരുന്ന കാറിന് എതിരെ റെഡ് സിഗ്നൽ മറികടന്നുവന്ന ബസ് ഇടിച്ചാണ് അപകടം ഉണ്ടായത്. സംഭവത്തിൽ രണ്ടുപേർ മരിക്കുകയും ചന്ദ്രനുൾപ്പെടെയുള്ളവർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. തലക്കും കഴുത്തിനും നട്ടെല്ലിനും ഗുരുതര പരിക്കേൽക്കുകയും ഒരു മാസത്തോളം ദുബൈ റാഷിദിയ ഹോസ്പിറ്റലിൽ ചികിത്സയിലുമായിരുന്നു. പിന്നീട് കേരളത്തിലേക്ക് മാറ്റി.
രണ്ടു കുട്ടികളും ഭാര്യയും ഉൾപ്പെടുന്ന നിർധന കുടുംബത്തിെൻറ അത്താണിയായിരുന്നു ഇദ്ദേഹം. പ്രമുഖ നിയമസ്ഥാപനമായ ഹൗസ് ഓഫ് ജസ്റ്റിസ് അഡ്വക്കറ്റ്സ് ആൻഡ് ലീഗൽ അഡ്വൈസേഴ്സിലെ നിയമ ഉപദേശകനും അബൂദബി കെ.എം.സി.സി ജനറൽ സെക്രട്ടറിയുമായ അഡ്വ. കെ.വി. മുഹമ്മദ് കുഞ്ഞി മുഖേനെയാണ് ചന്ദ്രെൻറ കേസ് കോടതിയിലെത്തിയത്. അഡ്വ. ഖൽഫാൻ ഗാനം അൽ കഅബിയായിരുന്നു അഭിഭാഷകൻ. സമീപകാലത്തെ ഏറ്റവും വലിയ തുകയാണ് കേസിൽ നഷ്ടപരിഹാരമായി ലഭിച്ചതെന്ന് അഡ്വ. കെ.വി. മുഹമ്മദ് കുഞ്ഞി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
