Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right...

അഞ്ചുവയസ്സുകാരനെ മാളിൽ കണ്ടെത്തിയ സംഭവം വഴിത്തിരിവിൽ; നാലു സ്ത്രീകൾ അറസ്റ്റിൽ

text_fields
bookmark_border
അഞ്ചുവയസ്സുകാരനെ മാളിൽ കണ്ടെത്തിയ സംഭവം വഴിത്തിരിവിൽ; നാലു സ്ത്രീകൾ അറസ്റ്റിൽ
cancel

ദുബൈ: അഞ്ചു വയസ്സുകാരനെ ദുബൈയിലെ ഷോപ്പിങ് മാളിൽനിന്ന് ആരോരുമില്ലാത്തനിലയിൽ കണ്ടെത്തിയ സംഭവത്തിൽ നാല് സ്ത്രീകൾ അറസ്റ്റിൽ. ഒറ്റക്ക് നിൽക്കുന്ന കുഞ്ഞിനെ കണ്ട െത്തിയെന്ന് പൊലീസിൽ വിവരമറിയിച്ച യുവതിയും പിടിയിലായവരിൽ ഉൾപ്പെടും. പൊലീസ് അന്വേഷണത്തിൽ ചുരുളഴിഞ്ഞ കഥ ഏറെ സങ്കടകരമാണ്. അഞ്ചു വർഷം മുമ്പ് പിറന്നതിെൻറ ര ണ്ടാം നാൾ മാതാവ് ഉപേക്ഷിച്ച കുഞ്ഞാണിവൻ. പ്രസവത്തിെൻറ അടുത്ത ദിവസം ജന്മം നൽകിയ മാ താവ് ഉടൻ വരാമെന്നു പറഞ്ഞ് സ്വന്തം നാട്ടിലേക്ക് പോയി. കുഞ്ഞിെൻറ മാതാവ് എന്നെങ്കി ലുമൊരു നാൾ തിരിച്ചുവരും എന്ന പ്രതീക്ഷയിൽ ഷാർജയിലെ ഒരു കൂട്ടുകാരിയാണ് പരിപാലിച്ചു വളർത്തിയത്. എന്നാൽ, സ്കൂളിൽ ചേർക്കാനുള്ള പ്രായമായതോടെ വളർത്തമ്മക്ക് കുട്ടിയുടെ കാര്യങ്ങളിൽ ആധിയായി.

മറ്റൊരു സ്ത്രീയെ ഏൽപ്പിക്കാൻ കൂട്ടുകാരി ഉപദേശിച്ചു. കുറച്ചു നാൾ അവർ നോക്കി വളർത്തിയെങ്കിലും കളഞ്ഞു കിട്ടിയ കുട്ടി എന്നു പറഞ്ഞ് പൊലീസിൽ ഏൽപ്പിക്കാൻ ഒരു സുഹൃത്ത് നിർദേശിക്കുകയായിരുന്നു. തുടർന്ന് സെപ്റ്റംബർ ആറിന് റീഫ് മാളിൽ കൊണ്ടു വന്ന ശേഷം ഒരു കുട്ടി ഒറ്റക്കു നിൽക്കുന്നതായി കണ്ടുവെന്ന് പൊലീസിൽ വിവരം നൽകുകയായിരുന്നു. പൊലീസ് കുട്ടിയെ മുറഖബാത്ത് പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി പരിപാലിച്ചു. മാതാപിതാക്കളെ കണ്ടെത്തുവാനായി പൊലീസ് മാധ്യമങ്ങളിലൂടെ കുട്ടിയുടെ ചിത്രം പുറത്തുവിെട്ടങ്കിലും രണ്ടാഴ്ച കഴിഞ്ഞിട്ടും ആരും എത്തിയില്ല. മാതാപിതാക്കളെ കുറിച്ച് കുഞ്ഞിനോട് ചോദിച്ചെങ്കിലും അവന് പറയാൻ അറിയില്ലായിരുന്നു. തെൻറ പിതാവ് ഒരു സൂപ്പർമാൻ ആണ് എന്നു മാത്രം പറഞ്ഞു. തുടർന്ന് ദുബൈ ഫൗണ്ടേഷൻ ഫോർ വിമൻ ആൻഡ് ചിൽഡ്രൻ എന്ന സ്ഥാപനത്തിൽ സംരക്ഷണക്കായി കൈമാറുകയായിരുന്നു.

കുട്ടിയുടെ രക്ഷിതാക്കളെ കണ്ടെത്താൻ മാധ്യമങ്ങളിൽ ഫോേട്ടാ പ്രസിദ്ധീകരിച്ച അന്നുതന്നെ ഒരു ഏഷ്യൻ യുവതിക്കൊപ്പം ഷാർജയിൽ ഇവനെ കണ്ടിട്ടുണ്ട് എന്നറിയിച്ച് ഫോൺ കോളുകൾ എത്തിയിരുന്നതായി മുറഖബാത്ത് പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ അലി ഗാനിം പറഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുഞ്ഞിെൻറ ആദ്യ വളർത്തമ്മയെ കണ്ടെത്തി. പിന്നീട് ഇൗ കഥയിൽ കണ്ണിയായ മറ്റു സ്ത്രീകളെയും-പെറ്റമ്മയെ ഒഴികെ. അറസ്റ്റിലായ സ്ത്രീകളെ ദുബൈ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

ഇനിയുമാ ചിത്രം ഞങ്ങൾ പ്രസിദ്ധീകരിക്കുന്നില്ല
ആ അഞ്ചു വയസ്സുകാരെൻറ ചിത്രം ഞങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ദുബൈ പൊലീസിെൻറ നിർദേശാനുസരണം, അവൻ മാതാപിതാക്കളിൽ നിന്ന് കൂട്ടം തെറ്റിപ്പോയതാണെങ്കിൽ എങ്ങനെയെങ്കിലും ഉറ്റവരെ കണ്ടെത്താനാവെട്ട എന്ന നല്ല ഉദ്ദേശ്യത്തോടെ. എടുത്തു ചാട്ടമില്ലാതെ ദുബൈ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇൗ സംഭവത്തിെൻറ ചുരുളഴിഞ്ഞിരിക്കുന്നു. അവെൻറ മാതാപിതാക്കൾ എവിടെയെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. ഇൗ വാർത്തക്കൊപ്പം ഇനിയുമാ ചിത്രം ഞങ്ങൾ പ്രസിദ്ധീകരിക്കുന്നില്ല.
ആരെയും വെറുക്കാതെ ഏവരെയും സ്നേഹിച്ച് പഠിച്ച് മിടുക്കനായി എല്ലാവരുടെയും കണ്ണിലുണ്ണിയായി അവൻ വളരെട്ട. അവൻ എെൻറ മകൻ എന്ന് ഏതൊരു മാതാവും പിതാവും പറയാൻ കൊതിക്കുന്ന ഉയരങ്ങളിൽ അവൻ എത്തെട്ട.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story