Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമലയാളി വിദ‍്യാർഥിയുടെ...

മലയാളി വിദ‍്യാർഥിയുടെ കൊലപാതകം: കേസ് ഗ്രാൻഡ് ജൂറിക്ക് കൈമാറും

text_fields
bookmark_border
മലയാളി വിദ‍്യാർഥിയുടെ കൊലപാതകം: കേസ് ഗ്രാൻഡ് ജൂറിക്ക് കൈമാറും
cancel
camera_alt???? ???????? ??????? ??????????????? ?????? ??????? ?????? ???????????????? ?????????????????? ??????????????????

ഷാർജ: തൃശൂർ സ്വദേശിയും ട്രോയ് സർവകലാശാല സൈബർ സുരക്ഷ വിഭാഗത്തിൽ അവസാന സെമസ്റ് റർ വിദ‍്യാർഥിയുമായിരുന്ന നീൽ പുരുഷ് കുമാർ അമേരിക്കയിലെ ബ്രൻഡിഡ്ജിൽ അക്രമിയുടെ വെടിയേറ്റ് കൊല്ലപ്പെട്ട കേസ് ഗ്രാൻഡ് ജൂറിക്ക് കൈമാറുമെന്ന് പൈക് കൗണ്ടി ജില്ല ജഡ്ജി സ്റ്റീവൻ കർട്ടിസ് പറഞ്ഞു.
പ്രതി ട്രോയിയിലെ താമസക്കാരനായ ലിയോൺ ടെറൽ ഫ്ലവേഴ്‌സിന് (23) എതിരെ ശക്തമായ തെളിവുകളുണ്ടെന്ന് പൈക് കൗണ്ടി പൊലീസ് മേധാവി റസൽ തോമസ് വ്യക്തമാക്കിയിട്ടുണ്ടെന്നും നീലിെൻറ പിതാവ് പുരുഷ്കുമാർ അറിയിച്ചു.

കൊലപാതകിക്ക് മതിയായ ശിക്ഷ ഉറപ്പാക്കണമെന്നും കുടുംബത്തിന് നീതി ലഭിക്കണമെന്നും ഷാർജയിൽ അഞ്ചര പതിറ്റാണ്ടോളമായി ഇംപ്രിൻറ് എമിറേറ്റ്സ് പബ്ലിഷ് കമ്പനി നടത്തുന്ന നീലിെൻറ പിതാവ് പുരുഷ്കുമാറും മാതാവ് സീമയും കോടതിയോട് അഭ‍്യർഥിച്ചിട്ടുണ്ട്. ഗുജറാത്തി ഉടമസ്ഥതയിലുള്ള ഗ‍്യാസ് സ്റ്റേഷനോട് ചേർന്ന് പ്രവർത്തിക്കുന്ന കൺവീനിയൻസ് സ്റ്റോറിലെ പാർട് ടൈം ജീവനക്കാരനായിരുന്ന നീലിനെ കടയിൽ അതിക്രമിച്ച് കയറിയ പ്രതി ഭീഷണിപ്പെടുത്തിയതിെൻറയും വെടിവെച്ച് കൊന്നതി‍െൻറയും രേഖകൾ പൊലീസ് കോടതിക്ക് കൈമാറിയിട്ടുണ്ട്. പ്രതിക്കെതിരെ കൊലപാതകം അടക്കമുള്ള നാലു കേസുകൾ നിലവിലുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story