മൂസയെ ദ്രോഹിച്ചിട്ടില്ല; വില്ലനായി ചിത്രീകരിക്കരുത് –അൽ സുവൈദി
text_fieldsറാസൽഖൈമ: കേസുകളെ തുടർന്ന് യു.എ.ഇയിൽ കുടുങ്ങിയ മലയാളിയായ മൂസക്കുട്ടി 15 വർഷങ്ങൾ ക്ക് ശേഷം ബാധ്യതകൾ തീർത്ത് നാട്ടിലേക്ക് മടങ്ങുന്നുവെങ്കിൽ അതിലേറ്റവും സന്തോഷിക് കുക താനാണെന്ന് ഇൗ കേസിലെ പരാതിക്കാരനായ അറബി. എന്നാൽ, താൻ കാരണമാണ് മൂസ ഇൗ നിലയിലാ യത് എന്ന മട്ടിലെ പ്രചാരണവും തന്നെ ക്രൂരനായി ചിത്രീകരിക്കുന്ന രീതിയും സത്യങ്ങൾക്ക് വിരുദ്ധമാണെന്ന് റാസൽഖൈമ പൊലീസിൽ കേണൽ പദവി വഹിച്ചിരുന്ന ഇബ്രാഹിം മുഹമ്മദ് അൽ സുവൈദി ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. മൂസക്കുട്ടിയെ താൻ എന്നും സഹായിച്ചിേട്ട ഉള്ളൂ. കേസിൽ താൻ കടുംപിടിത്തം കാണിച്ചിട്ടില്ല. അതുകൊണ്ടാണ് അദ്ദേഹത്തിന് ജയിലിൽ കഴിയേണ്ടി വരാഞ്ഞതും. തനിക്ക് കോടികളുടെ നഷ്ടമാണ് ഇൗ ഇടപാടുകളെ തുടർന്ന് ഉണ്ടായിട്ടുള്ളത്. ആ പണം മുഴുവനായി വേണമെന്നും ആവശ്യപ്പെട്ടിട്ടില്ല. പക്ഷേ, പ്രതീകാത്മകമായ ഒരു നഷ്ടപരിഹാരം ലഭിക്കണം എന്ന് നിർബന്ധമുണ്ട്. ഇൗ കേസ് തനിക്ക് സാമ്പത്തികമായി മാത്രമല്ല, ആരോഗ്യപരമായും മാനസികമായും ഏറെ ബുദ്ധിമുട്ടുകൾ വരുത്തിവെച്ചിട്ടുണ്ട്.
റാസൽഖൈമയിലെ വീടുപോലൂം ഒഴിവാക്കി മാറി താമസിക്കുകയാണ് താനിപ്പോൾ. ഇന്ത്യൻ സമൂഹവും യു.എ.ഇയിലെ അറബികളും തമ്മിൽ നൂറ്റാണ്ടുകളായി തുടരുന്ന പരസ്പര ബഹുമാനവും വിശ്വാസവുമുണ്ട്. അതിൽ വീഴ്ച വരുത്തുന്നതാണ് പല വ്യവസായ ബന്ധങ്ങളുടെയും തകർച്ചക്ക് വഴിവെക്കുന്നത്. മൂസയുടെ കാര്യത്തിലും സംഭവിച്ചത് അതുതന്നെയാണ്. മൂസയുടെ ബാധ്യത തീർക്കാനും കേസിന് പരിഹാരമുണ്ടാക്കാനും ഇന്ത്യൻ വ്യവസായ പ്രമുഖൻ എം.എ. യൂസുഫലി എത്തുന്നുവെങ്കിൽ സ്വീകാര്യവും ആശ്വാസകരവുമാണ്. യൂസുഫലിയെ തനിക്ക് അറിയാം, നേരത്തേ കണ്ടിട്ടും സംസാരിച്ചിട്ടുമുണ്ട്. എന്നാൽ, ഇൗ േകസുമായി ബന്ധപ്പെട്ട് ഇതുവരെ സംഭാഷണങ്ങളൊന്നും നടത്തിയിട്ടില്ല. പണം ലഭിച്ചാൽ അതിലൊരു പങ്ക് മൂസക്കുട്ടിക്ക് നൽകാൻ പോലും താൻ ഉദ്ദേശിക്കുന്നുണ്ട്. എന്നാൽ, മലയാളിയായ ഒരു മനുഷ്യനുമായി നടത്തിയ കേസിെൻറ പേരിൽ മലയാളി സമൂഹം തന്നെ വില്ലനായി കാണുന്നത് ഖേദകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പട്ടാമ്പി സ്വദേശിയായ മൂസക്കുട്ടിയുടെ ദുരിതകഥ വർഷങ്ങൾക്ക് മുമ്പ് ‘ഗൾഫ് മാധ്യമം’ പ്രസിദ്ധീകരിച്ചിരുന്നു. ‘മീഡിയവൺ വീക്കെൻഡ്’ അറേബ്യയിൽ വിശദമായി സംപ്രേഷണം ചെയ്തിരുന്നു. നിരവധി സാമൂഹിക പ്രവർത്തകരും ജീവകാരുണ്യ സംഘടനകളും മൂസയുടെ കാര്യത്തിൽ വിട്ടുവീഴ്ച ആവശ്യപ്പെട്ട് അറബിയെ സമീപിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഒരു ചാനലിൽ വന്ന വാർത്ത ശ്രദ്ധയിൽപ്പെട്ട ലുലു ഗ്രൂപ് മേധാവി എം.എ. യൂസുഫലി മൂസക്കുട്ടിയെ ഷാർജയിലെ വീട്ടിൽ സന്ദർശിച്ച് കേസ് ഒത്തുതീർപ്പാക്കി നാട്ടിലേക്ക് മടങ്ങാൻ സഹായങ്ങളൊരുക്കുമെന്ന് വാഗ്ദാനം ചെയ്യുകയായിരുന്നു. ഇതിനു പിന്നാലെയാണ് വിഷയത്തിൽ തെൻറ നിലപാട് ഇബ്രാഹിം മുഹമ്മദ് അൽ സുവൈദി ‘ഗൾഫ് മാധ്യമ’വുമായി പങ്കുവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.