Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപൈതൃകത്തിൻെറ...

പൈതൃകത്തിൻെറ ഓളപ്പരപ്പിൽ ഓർമകളുടെ കപ്പിത്താനായി സാലെഹ് അഹ്മദ്

text_fields
bookmark_border
പൈതൃകത്തിൻെറ ഓളപ്പരപ്പിൽ ഓർമകളുടെ കപ്പിത്താനായി സാലെഹ് അഹ്മദ്
cancel
camera_alt????????? ?????????? 2019 ??????? ??????? ??.?.? ??????????????? ??????? ???????? ?????? ?????? ??????? ?? ???? (??????: ???? ???????)

അബൂദബി : യു.എ.ഇയിൽ എണ്ണ നിക്ഷേപം കണ്ടെത്തുന്നതിനു മുമ്പ് അറബികളുടെ ഏറ്റവും വലിയ വരുമാന മാർഗമായിരുന്ന മുത്തുവാ രലിെൻറയും മൽസ്യ ബന്ധനത്തിെൻറയും കഥയും ചരിത്രവും പുതിയ തലമുറക്ക് വിവരിക്കുന്ന തിരക്കിലാണ് സാലെഹ് അഹ്മദ് ഹമ്പലൂർ അൽ ഷെഹി. 12-ാം വയസിൽ പുറംകടൽ മൽസ്യ ബന്ധനത്തിൽ വ്യാപൃതനായ സാലെഹ് അഹ്മദിന് കടലും കടൽ ജോലികളും ഇന്നും അഭിമ ാനമാണ്. ഇന്നത്തെ തലമുറ മുത്തുവാരലും മൽസ്യബന്ധനവും വിനോദമായി കാണുമ്പോൾ നമ്മൾ കടന്നു വന്ന വഴിയാണിതെന്ന് ഒാർമകൾ കൊണ്ട് തിരുത്തുകയാണ്

ഈ റാസൽഖൈമ സ്വദേശി. ലോക ഭൂപടത്തിൽ ഏറ്റവും പുരോഗതി പ്രാപിച്ച രാജ്യങ്ങളുടെ മുൻനിരയിൽ സ്ഥാനം പിടിച്ച യു.എ.ഇയിലെ ഓരോ എമിറേറ്റിനും മൽസ്യ ബന്ധനത്തിെൻറയും മുത്തുവാരലിെൻറയും ചരിത്രമുണ്ട്. സമുദ്രത്തിൽ മുങ്ങിയെടുക്കന്ന കക്കപൊളിച്ച് മുത്തെടുക്കുന്നതിെൻറ ഓരോ ഭാഗവും സാലെഹ് സന്ദർശകർക്കു മുമ്പിൽ വിവരിക്കുന്നു. കേരളത്തിലെ കടൽത്തീരത്തെ കാഴ്ചകൾക്കു സമാനമായ രീതിയിൽ വള്ളവും വലയും അവയുടെ പരിചരണവുമൊക്കെ വളരെ മനോഹരമായാണ് ഇൗ 65 കാരൻ വിശദീകരിച്ചു നൽകുന്നത്.

അബൂദബി നാഷണൽ എക്‌സിബിഷൻ സെൻററിലെ അന്താരാഷട്ര ഹണ്ടിങ് ആൻറ് ഇക്വസ്ട്രിയൻ പ്രദർശന നഗരിയിലെത്തുന്ന വിവിധ എമിറേറ്റുകളിലെ രാജ കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ള ഇമറാത്തികളും വിദേശികളും ഏറെ ബഹുമാനത്തോടും ആദരവോടുമാണ് അൽ ഷെഹിയുടെ വാക്കുകൾക്കായി കാതോർക്കുന്നത്. ക്രിറ്റിക്കൽ ഇൻഫ്രാസ്ട്രക്ചർ ആൻറ് കോസ്റ്റൽ പ്രൊട്ടക്ഷൻ അതോറിറ്റിയുടെ പവലിയനിൽ മുത്തു വാരാൻ പോകുന്ന വള്ളങ്ങളും അതിലെ രീതികളും, രാജ്യത്തുപയോഗിക്കുന്ന വിവിധ തരം വലകളുമെല്ലാം പ്രദർശിപ്പിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story