ദുരിതാശ്വാസത്തിന് രണ്ട് ഏക്കർ ഭൂമി സംഭാവന നൽകി ഷാർജയിലെ വ്യാപാരി
text_fieldsദുബൈ: ഇബ്രാഹിം നബിയുടെ മഹിത ത്യാഗത്തിെൻറ ഒാർമകൾ പുതുക്കുന്ന ബലി പെരുന്നാൾ ആഘോഷ ിക്കാൻ നാട്ടിലെത്തിയ കോട്ടക്കൽ ഇൗസ്റ്റ് വില്ലൂർ കേളംപടി ഇബ്രാഹിം കണ്ടത് ജീവനും ജീവനോപാധികളും വീടും കൂടുമെല്ലാം നഷ്ടപ്പെട്ട സഹജീവികളെ. ഉടുത്ത വസ്ത്രം മാത്രം അവശേഷിച്ച മനുഷ്യരുടെ വേദന ശരിക്കും മനസിൽ തറച്ചു. തനിക്ക് പ്രിയപ്പെട്ടത് ദൈവപ്രീതിക്കായി സമർപ്പിക്കാൻ സന്നദ്ധനായ മഹാപ്രവാചകെൻറ അനുയായി എന്ന നിലയിൽ തെൻറ സമ്പത്ത് മറ്റുള്ളവരുടെ കണ്ണുനീരൊപ്പാൻ വിനിയോഗിക്കുക എന്നത് തെൻറ ഉത്തരവാദിത്വമാണെന്ന് ഉടനടി ഉറപ്പിക്കുകയായിരുന്നു.
ഷാർജ ദൈദിൽ വർഷങ്ങളായി വ്യാപാര സ്ഥാപനങ്ങൾ നടത്തുന്ന ഇദ്ദേഹം മലപ്പുറം കുറുമ്പലങ്ങാട് വില്ലേജിലെ കൈത്തിനിയിലെയും,പോത്തുകല്ല് വില്ലേജിലെ മുണ്ടേരിയിലേയും ഓരോ- ഏക്കർ ഭൂമികളാണ് ദുരിത ബാധിതർക്ക് കൈമാറാൻ തീരുമാനിച്ചത്.പത്ത് വർഷങ്ങൾക്ക് മുൻപ് ലക്ഷങ്ങൾ കൊടുത്തു വാങ്ങിയ ഭൂമി പ്രളയ ബാധിതരെ പുനരധിവാസിക്കുന്ന സർക്കാർ പദ്ധതിയിലേക്കാണ് നൽകുക. ഇൗ ഭൂമിയിൽ ഏകദേശം 40 കുടുംബങ്ങൾക്ക് വീട് നിർമ്മിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പി. വി അബ്ദുൽ വഹാബ് എം.പി,പി.വി അൻവർ എം.എൽ.എ, ഉദ്യോഗസ്ഥർ എന്നിവർ ഭൂമി സന്ദർശിച്ച് പുനരധിവാസ പ്രവർത്തനങ്ങൾക്ക് അനുയോജ്യമാണെന്ന് ഉറപ്പുവരുത്തി. ഒട്ടനവധി പേർക്ക് പ്രയാസങ്ങളുണ്ടായ പ്രകൃതിക്ഷോഭത്തിലും പോറൽപോലുമില്ലാതെ കാത്തുസംരക്ഷിച്ച ദൈവകാരുണ്യത്തിന് നന്ദി പ്രകാശിപ്പിക്കാനും ദൈവം നമുക്ക് നൽകിയ അനുഗ്രഹങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കാനുമാണ് ഇൗ പ്രവർത്തനമെന്നാണ് ഇദ്ദേഹത്തിെൻറ പക്ഷം. ബിനുവാണ് ഇബ്രാഹിമിെൻറ ഭാര്യ. മുഹവിസ,മുഹ്സിന,വാസിം, ഇർഷാ ഇബ്രാഹിം, നാജിയ എന്നിവർ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.