Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightആ...

ആ സ്നേഹാലിംഗനത്തിന് ഒരു വയസ്

text_fields
bookmark_border
ആ സ്നേഹാലിംഗനത്തിന് ഒരു വയസ്
cancel
camera_alt??????????????? ????????? ????????????? ???????? ????????????? 17??? ??????? ???????????? ?????????? ?????? ???, ??.??.?? ?????????????? ??????????? ?????? ????????? ??????? ????????? ???????? ????????????? 19??? ??????????????????? ??????? ??????

ദുബൈ: നൂറ്റാണ്ടിലെ പ്രളയമെന്ന് നമ്മൾ നെഞ്ചിടിപ്പോടെ വിളിക്കുന്ന പോയവർഷക്കാലത ്തെ വെള്ളപ്പൊക്കം. ജീവനും ജീവനോപാധികളും കിടപ്പാടവുമെല്ലാം ഒറ്റ മഴയിൽ ഒലിച്ചുപോ യി പിറന്ന മണ്ണിൽ അഭയാർഥികളെപ്പോലെ മലയാളനാട് നനഞ്ഞൊട്ടി നിന്ന കാലം. രാഷ്ട്രീയ വ്യതിയാനത്തിെൻറ പേരിൽ രാഷ്ട്രമര്യാദകളെല്ലാം മറന്ന് നമ്മുടെ അധികാരികൾ പുച് ഛിച്ചു തള്ളിയ നാളുകൾ, ആരോരുമില്ലാത്ത അഗതികളെന്ന് ജീവിതങ്ങളെന്ന് നമുക്കോരോര ുത്തർക്കും തോന്നിത്തുടങ്ങിയ സന്ദർഭം.

ദുരിതാശ്വാസ ക്യാമ്പിൽ കേരളം തണുത്തു വിറച ്ച് നിൽക്കവെ നമുക്കു നേരെ ഒരു സ്നേഹക്കമ്പളം നീട്ടപ്പെട്ടു. കേരളത്തെയാകെ പൊതിഞ്ഞു പിടിച്ചാലും മിച്ചം വരുന്നൊരു മാനുഷികതയുടെ പുതപ്പ്.
കേരളത്തിലെ നമ്മുടെ സഹോദരങ്ങളെ സഹായിക്കേണ്ടത് ഒാരോരുത്തരുടെയും ബാധ്യതയാണെന്നുണർത്തിയ ഒരു ട്വീറ്റ്. യു.എ.ഇയുടെ വിജയത്തിന് കേരള ജനത എക്കാലവും ഉണ്ടായിരുന്നുവെന്നും പ്രളയ ബാധിതരെ പിന്തുണക്കാൻ മുന്നോട്ടു വരണമെന്നും ആഹ്വാനം ചെയ്ത് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും കുറിച്ചിട്ട വരികൾ ലോകത്തിെൻറ പല കോണുകളിൽ പ്രതിധ്വനിച്ചു.

ഒരു മിന്നൽ പിണർ വേഗത്തിൽ ആരുമില്ലാത്തവരല്ല നമ്മളെന്ന തിരിച്ചറിവു വീണ്ടെടുക്കാനായി. കേരളം എന്നും മലയാളി എന്നുമുള്ള വിലാസം അന്തസിെൻറ പ്രതീകമാണെന്ന് ബോധ്യമായി. ഇൗ രാജ്യം കെട്ടിപ്പടുക്കാൻ മലയാള സമൂഹം അർപ്പിച്ച പരിശ്രമങ്ങളെ, നമുക്ക് ഏറ്റവും ആവശ്യമുള്ള നിർണായക ഘട്ടത്തിൽ ഇൗ നാടിെൻറ നായകൻ ലോകം കേൾെക്ക അംഗീകരിച്ചു പറയുകയായിരുന്നു. യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ കേരളത്തെ സഹായിക്കാൻ ഉന്നത സമിതിക്കു രൂപം നൽകാൻ നിർദേശിച്ചിരുന്നു. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനാ ഉപ സർവ്വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ കേരളത്തിെൻറ വിഷയങ്ങൾ നേരിട്ടന്വേഷിച്ചിരുന്നു. ഷാർജാ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പ്രളയം ബാധിച്ച ആദ്യ ദിനങ്ങളിൽത്തന്നെ ആദ്യഘട്ട സഹായം കേരളത്തിന് എത്തിച്ചു നൽകിയിരുന്നു.

ഒരു രാജ്യം മുഴുവൻ നമുക്കൊപ്പം നിൽക്കുന്ന, നമ്മുടെ വേദനകൾ നീങ്ങാൻ പ്രാർഥിക്കുകയും പ്രവർത്തിക്കുകയും ചെയ്ത കാഴ്ചകളാണ് പിന്നീടു കണ്ടത്. ഒൗദ്യോഗിക സ്ഥാപനങ്ങളും വിവിധ സന്നദ്ധസേവന സംഘടനകളും സമ്പത്തു കൊണ്ടും സ്വാന്തനം കൊണ്ടും നമുക്ക് പിന്തുണയേകി. ഇന്ത്യൻ വ്യവസായ നായകരെല്ലാം കൈയയച്ച് സംഭാവനകളർപ്പിച്ചു. കേരളമേ വിഷമിക്കാതിരിക്കുക, ഞങ്ങൾ ഒപ്പമുണ്ട് എന്ന് ഉറപ്പു പറഞ്ഞ് ദുബൈ പൊലീസ് പ്രത്യേക വീഡിയോ പോലും തയ്യാറാക്കി. തകർന്ന വീടുകൾ പുനർനിർമിക്കുന്ന പ്രവർത്തനങ്ങൾ ജീവകാരുണ്യ സംഘടനയായ എമിറേറ്റ്സ് റെഡ്ക്രസൻറിെൻറ ആഭിമുഖ്യത്തിൽ മുന്നേറുകയാണ്.
നൂറ്റാണ്ടിെൻറ പ്രളയത്തിന് തുടർച്ചയുണ്ടാവില്ല എന്നാണ് നാം കരുതിയത്, പക്ഷെ, വർഷം ഒന്ന് പിന്നിടുേമ്പാൾ കേരളം വീണ്ടും ദുരിതാശ്വാസ ക്യാമ്പുകളിലാണ്. എങ്കിലും നമുക്കുറപ്പുണ്ട് നമ്മൾ അതിജീവിക്കുമെന്ന്. കഴിഞ്ഞയാണ്ടിലെ പ്രളയം നമ്മെ പലതും പഠിപ്പിച്ചിരുന്നു, നമുക്ക് ഒരു പാട് കരുത്തു പകർന്നിരുന്നു. കേരളത്തിനു പുറത്ത് കേരളത്തെ സ്നേഹിക്കുന്ന ഭരണാധികാരികളും ജനങ്ങളുമുണ്ട് എന്ന തിരിച്ചറിവാണ് അതിൽ ഏറ്റവും വലിയ പാഠവും കരുത്തും. അതു പകർന്നു തന്ന നായകരോടും നാടിനോടും നമ്മൾ ആവർത്തിച്ചു നന്ദിയോതുന്നു^ ശുക്റൻ, ശുക്റൻ യു.എ.ഇ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE News
News Summary - uae-uae news-gulf news
Next Story