Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഎക്സ്പോ 2020: ശൈഖ്...

എക്സ്പോ 2020: ശൈഖ് മുഹമ്മദ് വേദി സന്ദർശിച്ചു

text_fields
bookmark_border
എക്സ്പോ 2020: ശൈഖ് മുഹമ്മദ് വേദി സന്ദർശിച്ചു
cancel
camera_alt?????? ???????????? ???? ????????? ??? ?????????, ????? ??????? ???? ???????????, ??? ????????? ?????????? ???????????? ?????????? ????????????? ?????????? ???????????????

ദുബൈ: എക്സ്പോ ട്വൻറി ട്വൻറി പ്രദര്‍ശനത്തിനായി നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈ ഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും എക്സ്പോ വേദിയിലെത്തി. gulഎക്സ്പോ ആരംഭിക്കാന്‍ ഇനി 450 ദിവസം മാത്രം അവശേഷിക്കെയാണ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദിനൊപ്പം എത്തി നിര്‍മാണ പുരോഗതി വിലയിരുത്തിയത്. അടുത്തവര്‍ഷം ഒക്ടോബറിൽ ആരംഭിക്കുന്ന പ്രദര്‍ശനത്തിന് 190 രാജ്യങ്ങളില്‍ നിന്നായി 25 ദശലക്ഷം സന്ദര്‍ശകര്‍ ദുബൈയിലെത്തുമെന്നാണ് കണക്കാക്കുന്നത്.

എസ്പോയുടെ 168 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രദര്‍ശനത്തിന് വേദിയൊരുക്കാനാണ് ദുബൈ ലക്ഷ്യമിടുന്നതെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. ദുബൈ സൗത്തിലെ എക്സ്പോയുടെ ഓഫിസും, വേദിയില്‍ നിര്‍മിക്കുന്ന യു.എ.ഇ പവലിയനും ശൈഖ് മുഹമ്മദ് സന്ദര്‍ശിച്ചു. അന്താരാഷ്ട്ര സഹകരണ സഹമന്ത്രിയും എക്സ്പോ 2020 ദുബൈ ബ്യൂറോ ഡയറക്ടര്‍ ജനറലുമായി റീം ബിന്‍ത് ഇബ്രാഹിം ആല്‍ഹാഷ്മി നിര്‍മാണ പുരോഗതി ഭരണാധികാരിയെ ധരിപ്പിച്ചു. പ്രദര്‍ശനത്തിെൻറ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്കൂളുകള്‍‍, യൂനിവേഴ്സിറ്റി, പൊതുപാര്‍ക്കുകള്‍ എന്നിവിടങ്ങളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അവര്‍ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story