Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2019 9:02 AM IST Updated On
date_range 4 Aug 2019 9:02 AM ISTസാമ്പത്തിക ഭീകരതയെ നേരിടാൻ യു.എ.ഇ-^സൗദി അറേബ്യ ധാരണ
text_fieldsbookmark_border
camera_alt????????????? ???????? ?????????? ??.??.??-?????? ???????? ?????????????? ????????????? ????? ?????????????
അബൂദബി : സാമ്പത്തിക ഭീകരതയെ നേരിടാൻ യു.എ.ഇയും സൗദി അറേബ്യയും തമ്മിൽ ധാരണ.യു.എ.ഇയുടെ ഫിനാൻഷ്യൽ ഇൻറലിജൻസ് യൂണിറ്റും (എഫ്.ഐ.യു), സൗദി അറേബ്യയിലെ ഫിനാൻഷ്യൽ ഇൻറലിജൻസ് യൂണിറ്റും ഇതുസംബന്ധിച്ച ധാരണാപത്രം ഒപ്പുവെച്ചു.
തന്ത്രപരമായ പങ്കാളിത്തവും സഹകരണവും കൂടുതൽ ശക്തിപ്പെടുത്താൻ രണ്ട് ധനകാര്യ രഹസ്യാന്വേഷണ ഏജൻസികൾ തമ്മിലുള്ള കരാർ സഹായിക്കും.
കള്ളപ്പണം വെളുപ്പിക്കൽ, സാമ്പത്തിക ഭീകരത എന്നിവയ്ക്കെതിരായ പോരാട്ടത്തിൽ പരസ്പരം വിവരങ്ങളും വസ്തുതകളും കൈമാറ്റം ചെയ്യുമെന്നും ഇരു രാഷ്ട്രങ്ങൾക്കും ഇത് ഏറെ ഗുണകരമാവുമെന്നും എഫ്.ഐ.യു ആക്ടിങ് ഹെഡ് അലി ഫൈസൽ ബാ അലവി, സൗദി അറേബ്യ ഫിനാൻഷ്യൽ ഇൻറലിജൻസ് യൂണിറ്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ ഉത്തൈബി ബിൻ ഖാദർ അൽ മൽക്കി എന്നിവർ ധാരണാപത്രം ഒപ്പിട്ടശേഷം വെളിപ്പെടുത്തി.
തീവ്രവാദ-നിയമവിരുദ്ധ സംഘടനകൾക്കുള്ള ധനസഹായം ഉൾപ്പെടെയുള്ള എല്ലാ സാമ്പത്തിക ഭീകരതകളെ ചെറുക്കാൻ സഹായിക്കുന്ന നടപടിയെ സെൻട്രൽ ബാങ്ക് ഓഫ് യു.എ.ഇ (സി.ബി.യു.എ.ഇ) ഗവർണറും കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനുള്ള ദേശീയ സമിതി ചെയർപേഴ്സനുമായ മുബാറക് റഷീദ് അൽ മൻസൂരിയും സ്വാഗതം ചെയ്തു.
തന്ത്രപരമായ പങ്കാളിത്തവും സഹകരണവും കൂടുതൽ ശക്തിപ്പെടുത്താൻ രണ്ട് ധനകാര്യ രഹസ്യാന്വേഷണ ഏജൻസികൾ തമ്മിലുള്ള കരാർ സഹായിക്കും.
കള്ളപ്പണം വെളുപ്പിക്കൽ, സാമ്പത്തിക ഭീകരത എന്നിവയ്ക്കെതിരായ പോരാട്ടത്തിൽ പരസ്പരം വിവരങ്ങളും വസ്തുതകളും കൈമാറ്റം ചെയ്യുമെന്നും ഇരു രാഷ്ട്രങ്ങൾക്കും ഇത് ഏറെ ഗുണകരമാവുമെന്നും എഫ്.ഐ.യു ആക്ടിങ് ഹെഡ് അലി ഫൈസൽ ബാ അലവി, സൗദി അറേബ്യ ഫിനാൻഷ്യൽ ഇൻറലിജൻസ് യൂണിറ്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ ഉത്തൈബി ബിൻ ഖാദർ അൽ മൽക്കി എന്നിവർ ധാരണാപത്രം ഒപ്പിട്ടശേഷം വെളിപ്പെടുത്തി.
തീവ്രവാദ-നിയമവിരുദ്ധ സംഘടനകൾക്കുള്ള ധനസഹായം ഉൾപ്പെടെയുള്ള എല്ലാ സാമ്പത്തിക ഭീകരതകളെ ചെറുക്കാൻ സഹായിക്കുന്ന നടപടിയെ സെൻട്രൽ ബാങ്ക് ഓഫ് യു.എ.ഇ (സി.ബി.യു.എ.ഇ) ഗവർണറും കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനുള്ള ദേശീയ സമിതി ചെയർപേഴ്സനുമായ മുബാറക് റഷീദ് അൽ മൻസൂരിയും സ്വാഗതം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
