പട്ടിക-ജാതി വർഗ ഉദ്യോഗാർഥികൾക്ക് വിദേശ ജോലി: പിന്തുണയുമായി യു.എ.ഇയിൽ 70 ലേറെ സംരംഭകർ
text_fieldsദുബൈ: പട്ടിക ജാതി^വർഗ്ഗങ്ങളിൽ നിന്നുള്ള ഉദ്യോഗാർഥികൾക്ക് വിദേശ േജാലി ലഭ്യമാക് കാനുള്ള സംസ്ഥാന സർക്കാർ ശ്രമങ്ങൾക്ക് പിന്തുണ അറിയിച്ച് സംരംഭകരും കമ്പനി പ്രതി നിധികളും. മന്ത്രി എ.കെ. ബാലൻ, പട്ടിക ജാതി വികസന വകുപ്പ് ഡയറക്ടർ പി.എം. അലി അസ്ഗർ പാഷ എന്നിവരുടെ സാന്നിധ്യത്തിൽ ദുബൈയിൽ വിളിച്ചുചേർത്ത യോഗത്തിൽ എഴുപതോളം സ്ഥാപനങ്ങളുടെ അധികാരികളും ഉന്നത ഉദ്യോഗസ്ഥരും പ്രതിനിധികളുമാണ് പെങ്കടുത്തത്.
പട്ടിക ജാതി^വർഗ വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് നിലവിലെ സാഹചര്യത്തിൽ ഏതെല്ലാം മേഖലയിൽ ജോലികൾ ജോലി സാധ്യതയുണ്ട്, അതിന് എന്തെല്ലാം നൈപുണ്യങ്ങളാണ് വേണ്ടതെന്നുമാണ് യോഗം ചർച്ച ചെയ്തത്.
എണ്ണ^പ്രകൃതി വാതക മേഖലയിൽ പൈപ്പ് ഫാബ്രിക്കേറ്റർ, ഫിറ്റർ, ഇലക്ട്രീഷൻ, േസഫ്റ്റി ഒാഫീസർ തുടങ്ങിയ തസ്തികകളിൽ ധാരാളം തൊഴിലവസരങ്ങളുണ്ടെന്ന് അഡ്നോക്ക് പ്രതിനിധി അറിയിച്ചതായി മന്ത്രി ബാലൻ പിന്നീട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ക്വാണ്ടിറ്റി സർവയർ ജോലിക്ക് നിലവിൽ ഇന്ത്യയിൽ പരിശീലനം ലഭ്യമല്ലെന്നും അതിനുവേണ്ട പരിശീലനം വകുപ്പ് ആരംഭിക്കുകയാണെങ്കിൽ ഏറെ പേർക്ക് ഉപകാരപ്രദമാകുമെന്ന് അവർ അറിയിച്ചതായും മന്ത്രി വ്യക്തമാക്കി. യു.എ.ഇയിലെ ആരോഗ്യ അതോറിറ്റികളുടെ ലൈസൻസുകൾ ലഭ്യമാകുന്നതിനാവശ്യമായ പരിശീലന പരിപാടികൾ നാട്ടിൽ ആരംഭിക്കുവാനും യോഗം നിർദേശിച്ചു. ഇത്തിഹാദ് റെയിൽ ജോലികൾ ആരംഭിക്കുന്നതോടെ പശ്ചാത്തല വികസന മേഖലയിലും നിരവധി തൊഴിൽ അവസരങ്ങൾ ലഭ്യമായേക്കും.
വിദേശജോലിക്ക് ശ്രമിക്കുേമ്പാൾ യുവാക്കൾക്ക് ഇല്ലാതെ പോകുന്ന പ്രത്യേക സ്കില്ലുകളുടെ പരിശീലനം നാട്ടിൽ നിന്ന് തന്നെ നൽകി മികച്ച ജോലികൾക്ക് പ്രാപ്തരാക്കുന്ന നടപടികൾ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ടെന്നും യു.എ.ഇയിലെ സംരംഭകരുടെ നിർദേശങ്ങൾ കൂടി കണക്കിലെടുത്ത് കുട്ടികൾക്കാവശ്യമായ കൂടുതൽ പരിശീലനങ്ങൾ ഏർപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. 1300 പേർക്ക് തൊഴിൽ ലഭ്യമാക്കാനാണ് സർക്കാർ ആദ്യഘട്ടത്തിൽ ലക്ഷ്യമിടുന്നത്. ഇവരെ വിദേശജോലിക്ക് എത്തിക്കാനുള്ള ചെലവുകളും സർക്കാർ വഹിക്കും. ലോകത്ത് വികസിത രാജ്യങ്ങളിൽ പോലും പാർശവത്കരിക്കപ്പെട്ട വിഭാഗങ്ങളുടെ നൈപുണ്യ വികസനത്തിന് പദ്ധതികൾ ഇല്ല എന്നും കേരള സർക്കാറിെൻറ പിന്തുണയോടെ അന്താരാഷ്ട്ര പ്രശസ്തമായ സർവകലാശാലകളിൽ ഉൾപ്പെടെ വിദ്യാർഥികൾ പഠനവും പരിശീലനവും നേടി വരുന്നുവെന്നും അലി അസ്ഗർ പാഷ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.