Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാർജ ലോകത്തിലെ...

ഷാർജ ലോകത്തിലെ ക്രിയാത്മകമായ അഞ്ച് നഗരങ്ങളിലൊന്ന്

text_fields
bookmark_border
ഷാർജ ലോകത്തിലെ ക്രിയാത്മകമായ അഞ്ച് നഗരങ്ങളിലൊന്ന്
cancel
camera_alt?????? ??????? ?????????????????? ???????

ഷാർജ: സാംസ്കാരിക വിപ്ലവത്തിലൂടെ ലോകത്തിെൻറ നെറുകയിൽ സ്ഥാനം പിടിച്ച അറബ് രാജ്യങ് ങളുടെ സാംസ്കാരിക തലസ്ഥാനവും ലോക പുസ്തക തലസ്ഥാനവുമായ ഷാർജയുടെ ശിരസിൽ മറ്റൊരു പൊ ൻതൂവൽ. ലോകത്തിലെ ഏറ്റവും ക്രിയാത്മകതയുള്ള അഞ്ച് നഗരങ്ങളിലൊന്നായി ബി.ബി.സി തെരഞ്ഞെടുത്തിരിക്കുന്നത് ഷാർജയെയാണ്. നൂതന ആർട്ട് ഷോകൾ, ചിന്തോദ്ദീപകമായ ഇൻസ്റ്റലേഷനുകൾ, ക്രിയേറ്റീവ് സ്പേസുകൾ എന്നിവയുടെ പര്യായമായി ഷാർജ മാറിയിരിക്കുന്നു. നഗരത്തിലെ കലാപരമായ ഔട്ട്‌പുട്ടിനെ ലോകം സാകുതം ശ്രദ്ധിക്കുന്നുവെന്നാണ് ഷാർജയെ കുറിച്ച് ബി.ബി.സി പരാമർശിക്കുന്നത്. ഷാർജക്ക് പുറമെ, മെക്സിക്കോ സിറ്റി, ബെൽഗ്രേഡ്, ഡാകാർ, ബാങ്കോക്ക് എന്നിവയാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിൽ എത്തിയത്.

ശൈഖ് സലീം അൽ ഖാസിമിയുടെയും ഷാർജ ആർട്ട് ഫൗണ്ടേഷൻ പ്രസിഡൻറും ഡയറക്ടറുമായ ശൈഖ ഹൂർ ബിൻത് മുഹമമ്ദ് അൽ ഖാസിമിയുടെയും സൃഷ്ടിപരമായ അഭിലാഷങ്ങളും ക്രിയാത്മകതയും ബി.ബി.സി പ്രത‍്യേകം രേഖപ്പെടുത്തുന്നു. നഗരത്തിലെ സാംസ്കാരിക ആകർഷണങ്ങളായ പ്രദേശങ്ങൾ, അൽ റാവി ബുക്ക്‌ ഷോപ്പ്, മറായ ആർട്ട് സെൻറർ, 1971 ഡിസൈൻ സ്പേസ്, മുവൈല പട്ടണം, മഴമുറി, ബിനാലെകൾ, വായനോത്സവങ്ങൾ എന്നിവ ലോകം ശ്രദ്ധിച്ച ഷാർജയുടെ തിളക്കങ്ങളാണ്. സാംസ്കാരികവും സർഗ്ഗാത്മകവുമായുള്ള നഗരത്തിെൻറ സമർപ്പണം എല്ലായ്‌പ്പോഴും ഏറ്റവും പ്രകടമാകുന്നത് ഷാർജ ബിനാലെയിലാണെന്ന് പ്രത‍്യേകം പരാമർശിക്കപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story