Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightതൊഴിൽ...

തൊഴിൽ തട്ടിപ്പിനിരയായി വീണ്ടും മലയാളി യുവാക്കൾ

text_fields
bookmark_border
തൊഴിൽ തട്ടിപ്പിനിരയായി വീണ്ടും  മലയാളി യുവാക്കൾ
cancel
camera_alt??????????????????? ??????????? ????????????

അൽഐൻ: യു.എ.ഇയിലെ സൂപ്പർ മാർക്കറ്റിലേക്ക് ജോലി വാഗ്ദാനം നൽകി ഖത്തറിൽ ജോലി ചെയ്യുന്ന പട്ടാമ്പി സ്വദേശി കയറ്റിവിട്ട യുവാക്കൾ വഞ്ചിക്കപ്പെട്ടതായി പരാതി. അജ്മാനിൽ പ്രവർ ത്തിക്കുന്ന സൂപ്പർ മാർക്കറ്റിലേക്കെന്ന് പറഞ്ഞ് 9 യുവാക്കളിൽ നിന്ന് എഴുപതിനായിരം രൂ പ വീതം വാങ്ങിയാണ് യു.എ.ഇയിലെത്തിച്ചത്.15-ാം തീയതി അബൂദബിയിൽ വിമാനമിറങ്ങിയ ഇവരിൽ അഞ്ച് പേർ അൽ ഐനിലും നാല് പേർ അജ്മാനിലുമാണുള്ളത്. കോഴിക്കോട് സ്വദേശികളായ റഫീഖ്, ഐനാസ്.മണ്ണാർക്കാട് സ്വദേശികളായ അസ്ഹർ അലി, നവ് ഫൽ ,അസീസ്, എടപ്പാൾ സ്വദേശി ഫാസിൽ, കുറ്റിപ്പുറം സ്വദേശി പ്രവീൺ, അർശൽ കുണ്ടോട്ടി എന്നിവരാണ് വഞ്ചനക്കിരയായത്.

ഇവിടെയെത്തിയപ്പോഴാണ് സൂപ്പർ മാർക്കറ്റിൽ ജോലിയില്ല എന്ന വിവരം ഏജൻറിെൻറ പ്രതിനിധി ശഫീഖ് ഇവരെ അറിയിക്കുന്നത്. 1200 ദിർഹം ശമ്പളവും 150ദിർഹം ഭക്ഷണ കാശുമാണ് ഇവർക്ക് വാഗ്ദാനം നൽകിയിരുന്നത്. വിസയുടെയും ടിക്കറ്റിെൻറയും ചെലവ് എടുത്ത് ബാക്കി പണം തിരികെ തരാൻ ആവശ്യപെട്ടപ്പോൾ 1000 ദിർഹം തിരിച്ച് നൽകാമെന്നും താമസസ്ഥലം ഇന്ന് മുതൽ ഒഴിഞ്ഞ് കൊടുക്കണമെന്നും ഏജൻറിെൻറ പ്രതിനിധി അറിയീച്ചതായി യുവാക്കൾ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. പണം നൽകിയ ഏജൻറുമായി ബന്ധപെടാൻ ശ്രമിച്ചെങ്കിലും മറുപടികളൊന്നും ലഭിക്കുന്നില്ല.

നാട്ടിൽ വിവിധ ജോലികൾ ചെയ്തിരുന്ന ഇവർ വീട്ടിലെ സ്വർണ്ണം പണയം വെച്ചും, പലരിൽ നിന്നായി കടം വാങ്ങിയുമാണ് എഴുപതിനായിരം രൂപ ഏജൻറിെൻറ അക്കൗണ്ടിൽ ഇട്ടുകൊടുത്തത്. 3 മാസം വിസാ കാലാവധിയുള്ളതിനാൽ വല്ലജോലിയുംശരിയായി കിട്ടിയാൽ ഇവിടെ തുടരാനാണ് ഇവർ താൽപര്യപ്പെടുന്നത്.നാട്ടിൽ കടബാധ്യതയുള്ളതിനാൽ തിരിച്ച് പോകാനുള്ള ധൈര്യവുമില്ല. അൽഐൻ ഐ.എസ്.സി വൈസ് പ്രസിഡൻറ് ഈസയുടെയും പൊതു പ്രവർത്തകൻ നൗഷാദ് വളാഞ്ചേരിയുടെയും നേതൃത്വത്തിൽ ഇവർക്ക് വേണ്ട സഹായങ്ങൾ നൽകി വരുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story