Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകൊടുംചൂടിലും മനം...

കൊടുംചൂടിലും മനം കുളിർപ്പിച്ച് ശൈഖ് സായിദ് ഗ്രാൻറ് മസ്ജിദ്

text_fields
bookmark_border
കൊടുംചൂടിലും മനം കുളിർപ്പിച്ച്  ശൈഖ് സായിദ് ഗ്രാൻറ് മസ്ജിദ്
cancel
camera_alt????? ???????? ?????????? ????????????? ?????

അബൂദബി: വേനൽ കത്തിക്കയറുമ്പോഴും അബൂദബി ശൈഖ് സായിദ് ഗ്രാൻറ് മോസക്കിലേക്ക് വിദേശ സഞ്ചാരികളുടെ ഒഴുക്കേറുന്നു. സഹിഷ്ണുതാ വർഷത്തിൽ യു.എ.ഇയിലെത്തുന്ന വിദേശ സഞ്ചാരിക ളെ ഏറ്റവുമധികം ആകർഷിക്കുന്ന കേന്ദ്രമാണ് 2007ൽ രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽത്ത ാൻ ആൽ നഹ്യാെൻറ സ്മാരകമായി തലസ്ഥാന നഗരിയിൽ തലയുയർത്തിയ ഈ വലിയ പള്ളി. മക്കയിലെയും മദീനയിലെയും വിശുദ്ധ മസ്ജിദുകൾ കഴിഞ്ഞാൽ ലോകത്തെ ഏറ്റവും മനോഹരമായ മുസ്ലിം പള്ളികളിലൊന്നായ ഇവിടേക്ക് ജാതിമത ഭേദമന്യേ ഏവർക്കും പ്രവേശിക്കാമെന്നതും സന്ദർശകർക്കുള്ള നേട്ടമാണ്.

അബൂദബിയിലെത്തുന്നവരിൽ ഭൂരിഭാഗവും നഗര കവാടത്തിലെ മസ്ജിദിലെത്തുകയും മനസിൽ ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങളുമായി മടങ്ങുകയും ചെയ്യുന്നു. ഇൗ വർഷത്തിെൻറ ആദ്യ പകുതിയിൽ 44.8 ലക്ഷം സന്ദർശകരാണ് പള്ളിയിലെത്തിയത്. ഇവർ 249 ദേശങ്ങളിൽ നിന്നു വന്നവർ. പത്തു ലക്ഷത്തിലേറെ പേർ ഏഷ്യൻ രാജ്യങ്ങളിൽ നിന്നാണ്. 6.23 ലക്ഷം യൂറോപ്യൻമാർ, വടക്കൻ അമേരിക്ക 95,000, ആഫ്രിക്ക 53,000, തെക്കൻ അമേരിക്ക 49,000, ആസ്ട്രേലിയ 25000, അൻറാർട്ടിക 2,178 എന്നിങ്ങനെയാണ് ഭൂഖണ്ഡങ്ങൾ തിരിച്ചുള്ള സഞ്ചാരികളുടെ കണക്ക്. മാർച്ച് മാസമാണ് ഇക്കുറി ഏറ്റവുമധികം പേരെത്തെയിത്. വന്നവരിൽ 31 ശതമാനത്തിലേറെ പേർ 46 വയസോ അതിലധികമോ പ്രായമുള്ളവർ. ഒമ്പതു ലക്ഷത്തോളം പേർ റമദാനിൽ നോമ്പുതുറയിലും സംബന്ധിച്ചു.

ശനിയാഴ്ച മുതൽ വ്യാഴം വരെ രാവിലെ പത്തു മുതൽ രാത്രി പത്തുമണി വരെ പൊതുജനങ്ങൾക്കായി ഈ മസ്ജിദിെൻറ കവാടം തുറന്നിരിക്കുന്നു. ദിവസവും രാത്രി ഒമ്പതരക്കാണ് സന്ദർശകരെ അവസാനമായി പ്രവേശിപ്പിക്കുക. വെള്ളിയാഴ്ച വൈകീട്ട് അഞ്ചു മുതൽ രാത്രി പതിനൊന്നു വരെയും സന്ദർശകർക്ക് പള്ളിയിൽ പ്രവേശിക്കാം. പ്രവേശനം സൗജന്യമാണ്. അബൂദബി ദ്വീപിനെ പ്രധാന കരയുമായി ബന്ധിപ്പിക്കുന്ന മൂന്ന് പാലങ്ങൾക്ക് സമീപമാണ് പള്ളി. ശൈഖ് സായിദ് ബ്രിഡ്ജ്, മക്ത ബ്രിഡ്ജ്, മുസഫ ബ്രിഡ്ജ് എന്നിവയിലൂടെ തലസ്ഥാന നഗരിയിലേക്കെത്തുന്നവർ കാണുംവിധമാണ് പള്ളിയുടെ സ്ഥാനം. അബൂദബി നഗരത്തിൽ നിന്ന് ടാക്‌സിയിലോ 32, 44, 54 എന്നീ നമ്പരുകളിലുള്ള പൊതുഗതാഗത ബസുകളിലോ മസ്ജിദിലെത്താം.

മുൻകൈയും മുഖവും ഒഴികെയുള്ള ശരീര ഭാഗങ്ങൾ മറച്ചെത്തുന്ന ഏതു മത വിശ്വാസത്തിലുമുള്ള സ്ത്രീകൾക്കും മസ്ജിദിൽ പ്രവേശിക്കാം. അങ്ങിനെയല്ലാതെ എത്തുന്ന സന്ദർശകർക്കും സഞ്ചാരികൾക്കും പള്ളിയിൽ പ്രവേശിക്കാൻ അലക്കിത്തേച്ച വസ്ത്രവും തട്ടവും അബൂദബി മോസ്‌ക് സെൻററിൽ നിന്ന് നൽകുന്നു. ലോകത്തിലെ ഏറ്റവും മനോഹരമായ ഇസ്ലാമിക വാസ്തുശിൽപ മാതൃക കാണാൻ മുൻകൂട്ടി റിസർവ് ചെയ്യുന്ന സന്ദർശകർക്ക് 45 മിനിറ്റു മുതൽ ഒരു മണിക്കൂർ വരെ ഇംഗ്ലീഷ് സംസാരിക്കുന്ന ടൂർ ഗൈഡിെൻറ സഹായത്തോടെ മസ്ജിദിനകത്തെ വേറിട്ട കാഴ്ചകൾ മനസിലാക്കാനും ആസ്വദിക്കാനും അവസരമുണ്ട്. ഇസ്ലാം മത സംഹിതകളെ ലോക സംസ്‌കാരങ്ങളുമായി സമന്വയിപ്പിക്കുകയും പരിചയപ്പെടുത്തുകയും ചെയ്യുന്ന സുപ്രധാന കേന്ദ്രവുമാണ് അബൂദബി ശൈഖ് സായ്ദ് ഗ്രാൻഡ് മോസ്‌ക്കെന്നതും പ്രത്യേകതയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE Newsgulf news
News Summary - uae-uae news-gulf news
Next Story