ഷാർജ സർക്കാർ ജീവനക്കാർ വന്നു വാതിലിൽ മുട്ടും; ഭയപ്പെടരുത്
text_fieldsഷാർജ: അടുത്ത മാസം സർക്കാർ ജീവനക്കാർ നിങ്ങളുടെ വാതിലിൽ മുട്ടുമ്പോൾ താമസക്കാർ പരി ഭ്രാന്തരാകരുതെന്ന് ഷാർജ പൊലീസ് മുൻകൂട്ടി ഉണർത്തുന്നു. ആഗസ്റ്റ് 19 മുതൽ രണ്ടാഴ്ച നീളുന്ന സെൻസസിെൻറ ഭാഗമായിരിക്കും ഈ മുട്ട്. ഷാർജ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് കമ്യ ൂണിറ്റി ഡവലപ്മെൻറ് (ഡി.എസ്.സി.ഡി), ഷാർജ പൊലീസുമായി സഹകരിച്ച്, എമിറേറ്റിലുടനീള ം രണ്ടാഴ്ചത്തെ പഠനം നടത്തുമെന്ന് പ്രഖ്യാപിച്ചു. സർക്കാർ സ്ഥാപനങ്ങൾക്കായി നിരവധി അഭിപ്രായ വോട്ടെടുപ്പുകളും സർവേകളും വകുപ്പ് ഇതിനകം തന്നെ തയ്യാറാക്കിയിട്ടുണ്ടെന്നും ശാസ്ത്രീയ സ്ഥിതിവിവരക്കണക്ക് രീതികളെ അടിസ്ഥാനമാക്കി ഫലങ്ങൾ വ്യാഖ്യാനിക്കാൻ കഴിഞ്ഞുവെന്നും ഡി.എസ്.സി.ഡി മേധാവി ശൈഖ് മുഹമ്മദ് ബിൻ ഹുമൈദ് അൽ ഖാസിമി പറഞ്ഞു.
അയ്യായിരത്തിലധികം സ്വദേശികളും പ്രവാസികളും സർവേയുമായി ബന്ധപ്പട്ട് പ്രവർത്തിക്കും. ചോദ്യാവലി പൂരിപ്പിക്കുവാനോ ടെലിഫോൺ അഭിമുഖത്തിലൂടെ പ്രതികരിക്കാനോ ഉദ്യോഗസ്ഥർ ആവശ്യപ്പെടും. എല്ലാ ചോദ്യങ്ങളും ഷാർജയിൽ സംസാരിക്കുന്ന ഏറ്റവും പ്രചാരമുള്ള അറബിക്, ഇംഗ്ലീഷ്, ഉറുദു എന്നീ ഭാഷകളിലായിരിക്കും. ശാസ്ത്രീയ സ്ഥിതിവിവരക്കണക്ക് രീതികൾ ഉപയോഗിച്ച് ഈ പഠനം തയ്യാറാക്കുന്നതിനും നടപ്പിലാക്കുന്നതിനും ഷാർജ പൊലീസ് ഞങ്ങളുടെ വകുപ്പിൽ വിശ്വാസമർപ്പിച്ചതിൽ അഭിമാനിക്കുന്നു, ഇത് പഠന ഫലങ്ങളുടെ കൃത്യതയും എമിറേറ്റ് സമൂഹത്തിന്റെ പ്രാതിനിധ്യവും ഉറപ്പാക്കുമെന്ന് ശൈഖ് മുഹമ്മദ് ബിൻ ഹുമൈദ് പറഞ്ഞു. ഡി.എസ്.സി.ഡി നടത്തിയ 2015 ലെ സെൻസസ് പ്രകാരം 175,432 സ്വദേശികളടക്കം 14 ലക്ഷത്തിലധികമാണ് എമിറേറ്റിലെ ജനസംഖ്യ.
എമിറേറ്റിലെ എല്ലാ പൗരന്മാരുടെയും താമസക്കാരുടെയും അഭിലാഷങ്ങൾ നേടിയെടുക്കാനും അവരുടെ പ്രതീക്ഷകൾക്കപ്പുറത്തേക്ക് എത്തിച്ചേരാനും ആഗ്രഹിക്കുന്നുവെന്ന് ഷാർജ പൊലീസ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹമ്മദ് അൽ സഅരി അൽ ഷംസി പറഞ്ഞു. പൊലീസ് സേവനങ്ങൾ തുടർച്ചയായി നിരീക്ഷിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും ഉപഭോക്തൃ സന്തോഷത്തിന്റെ ഉയർന്ന നിരക്ക് കൈവരിക്കുന്നതിനുമുള്ള ഷാർജ ഗവൺമെന്റിന്റെ സംരംഭത്തിന്റെ ഭാഗമാണ് സുരക്ഷിത കമ്മ്യൂണിറ്റി എന്ന് പേരിട്ടിരിക്കുന്ന പഠനം.
എമിറേറ്റിലെ എല്ലാ മേഖലകളെയും ഉൾക്കൊള്ളുന്നതിനാൽ സുരക്ഷാ മേഖലകളിലെ അഭിപ്രായ വോട്ടെടുപ്പ് രംഗത്ത് പൊലീസും ഡി.എസ്.സി.ഡിയും തമ്മിലുള്ള സഹകരണം അഭൂതപൂർവമായ നേട്ടം കൈവരിക്കുമെന്ന് പൊലീസ് ഗവേഷണ കേന്ദ്രം ഡയറക്ടർ ബ്രി. ഡോ. ഖാലിദ് ഹമദ് അൽ ഹമ്മദി ചൂണ്ടിക്കാട്ടി. നഗരത്തിലെ ഏറ്റവും സന്തുഷ്ടവും സുരക്ഷിതവുമായ പ്രദേശങ്ങൾ കൃത്യമായി നിർണ്ണയിക്കാൻ ഷാർജയിലെ ജില്ലാ, ഗ്രാമ വകുപ്പുമായി സഹകരിച്ച് 2017 ൽ നടത്തിയ സെൻസസിൽ നഗരത്തിലെ ഏറ്റവും സുരക്ഷിത ജില്ലയായി അൽ ഖാലിദിയ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അൽ റഹ്മാനിയയാണ് ഏറ്റവും ഊർജ്ജസ്വല ജില്ലയായി തെരഞ്ഞെടുക്കപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.