1500 ഫെഡറൽ സർക്കാർ സേവനങ്ങളുടെ ഫീസ് കുറക്കുന്നു
text_fieldsഅബൂദബി: ഫെഡറൽ സർക്കാറിെൻറ 1500ഒാളം സേവനങ്ങളുടെ ഫീസ് കുറക്കുകയോ റദ്ദാക്കുകയോ ച െയ്യുമെന്ന് ധനകാര്യ മന്ത്രാലയം വ്യാഴാഴ്ച വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തി െൻറ 1200, മാനവ വിഭവശേഷി^സ്വദേശിവത്കരണ മന്ത്രാലയത്തിെൻറ 200, സാമ്പത്തിക മന്ത്രാലയ ത്തിെൻറ 80 സേവനങ്ങൾ ഉൾപ്പെടെയുള്ളവയുടെ ഫീസാണ് കുറക്കുന്നത്. ഇൗ മൂന്ന് മന്ത്രാല യങ്ങളുടേതുമായി 1500ഒാളം സേവനങ്ങളുടെ ഫീസ് ജൂലൈ ഒന്ന് മുതൽ കുറച്ചു തുടങ്ങണമെന്ന മന്ത്രിസഭയുടെ ഉത്തരവിെൻറ അടിസ്ഥാനത്തിലാണ് നടപടി. ചില സേവനങ്ങൾക്ക് ഉത്തരവ് നടപ്പാക്കി തുടങ്ങിയിട്ടുണ്ട്.
സെക്യൂരിറ്റി ലൈസൻസ്, സുരക്ഷ ഉദ്യോഗസ്ഥരുടെ ലൈസൻസ്, നിരീക്ഷണ സംവിധാന ലൈസൻസ് തുടങ്ങിയവയുടെ ഫീസാണ് ആഭ്യന്തര മന്ത്രാലയം കുറക്കുക. വിദേശത്തെ അനുബന്ധ കമ്പനികളുടെ രജിസ്ട്രേഷൻ പുതുക്കൽ, വിദേശ വ്യാപരമുദ്രകളുടെ രജിസ്േട്രഷനും പുതുക്കലും, വിദേശ കമ്പനികളുടെ വിൽപനയും ഏറ്റെടുക്കലും സംബന്ധിച്ച സേവനങ്ങൾ, തർക്കപരിഹാര സേവനങ്ങൾ എന്നിവയുടെ ഫീസുകൾ സാമ്പത്തിക മന്ത്രാലയം കുറക്കുന്നതിൽ ഉൾപ്പെടുന്നു. തൊഴിൽ പെർമിറ്റ് എടുക്കലും പുതുക്കലും, തൊഴിൽ കരാറുകളുടെ ഭേദഗതി, രാജ്യത്ത് നടത്തുന്ന പരിശീലന പരിപാടികളുടെ പെർമിറ്റ്, രാജ്യത്തിന് പുറത്തെ തൊഴിൽ പെർമിറ്റ്, തൊഴിലാളികളെ ഒരു സ്ഥാപനത്തിൽനിന്ന് മറ്റൊന്നിലേക്ക് മാറ്റുന്നതിനുള്ള പെർമിറ്റ് എന്നിവയുടേത് ഉൾപ്പെടെയുള്ള ഫീസാണ് മാനവ വിഭവശേഷി മന്ത്രാലയം കുറക്കുന്നത്.
ചെലവ് ചുരുക്കി രാജ്യത്ത് ബിസിനസ് പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന് വേണ്ടിയാണ് ഫീസ് കുറക്കുന്നത്. രാജ്യത്ത് പ്രവർത്തിക്കുന്ന കമ്പനികളുടെ സാമ്പത്തിക ബാധ്യത കുറക്കാൻ ഇൗ നടപടികൾ സഹായിക്കുമെന്ന് സാമ്പത്തിക മന്ത്രാലയം വ്യക്തമാക്കി. ലോകത്തെ വിവിധ രാജ്യങ്ങളിലെ ഫീസുമായി താരതമ്യം ചെയ്ത് നടത്തിയ പഠനത്തിെൻറ അടിസ്ഥാനത്തിലാണ് ഫീസ് കുറക്കുന്നതിനുള്ള നടപടി സ്വീകരിച്ചത്.രാജ്യത്തേക്ക് വിദേശനിക്ഷേപം കൂടുതൽ ആകർഷിക്കുക, തൊഴിലവസരം സൃഷ്്ടിക്കുക, എണ്ണയെ മാത്രം ആശ്രയിക്കാതെ സമ്പദ് വ്യവസ്ഥ വൈവിധ്യവത്കരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ നേരത്തെയും യു.എ.ഇ സർക്കാർ വിവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
13 മേഖലകളിലെ കമ്പനികളിൽ 100 ശതമാനം വിദേശ ഉടമാവകാശം അനുവദിച്ചത് ഇതിെൻറ ഭാഗമായാണ്. കൂടാതെ ചെറുകിട^ഇടത്തരം വ്യവസായങ്ങൾക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുകയും വിസ നടപടിക്രമങ്ങൾ ലളിതമാക്കുകയും ചെയ്തിരുന്നു. സേവന ഫീസ് കുറക്കാനുള്ള തീരുമാനം രാജ്യത്തെ ബിസിനസ് സാഹചര്യം ശക്തമാക്കുകയും വ്യവസായ സംരംഭകരെ ശാക്തീകരിക്കുകയും കൂടുതൽ നിക്ഷേപാവസരങ്ങൾ ഒരുക്കുന്നതിൽ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന് ധനകാര്യ മന്ത്രാലയം പറഞ്ഞു. രാജ്യത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ആഗോള ബിസിനസ് ഹബ് ആയി രാജ്യം നിലകൊള്ളുന്നതിനും ഇൗ തീരുമാനം സഹായിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
തൊഴിൽ പെർമിറ്റ് ഫീസുകളിലെ കുറവ് 50 മുതൽ 94 ശതമാനം വരെ
അബൂദബി: യു.എ.ഇ മന്ത്രിസഭയുടെ ഉത്തരവ് പ്രകാരം മാനവ വിഭവശേഷി^സ്വദേശിവത്കരണ മന്ത്രാലയം സേവന ഫീസിളവ് നടപ്പാക്കി തുടങ്ങി. 50 ശതമാനം മുതൽ 94 ശതമാനം വരെയാണ് തൊഴിൽ പെർമിറ്റ് ഫീസുകളിൽ മന്ത്രാലയം ഇളവ് അനുവദിച്ചത്. പ്രവർത്തന ചെലവ് കുറച്ചുകൊണ്ട് നിക്ഷേപം പ്രോത്സാഹിപ്പിക്കാനും വ്യവസായങ്ങളെയും തൊഴിലുടമകളെയും പിന്തുണക്കുന്നതിനും സ്വകാര്യ മേഖല കമ്പനികളിൽ ഇമറാത്തികളുടെ സാന്നിധ്യം വർധിപ്പിക്കുന്നതിനുമുള്ള സർക്കാർ നയത്തിെൻറ ഭാഗമാണ് പുതിയ ഫീസ് ഘടനയെന്ന് മാനവ വിഭവശേഷി–സ്വദേശിവത്കരണ വകുപ്പ് മന്ത്രി നാസർ ഥാനി ആൽ ഹമീലി വ്യക്തമാക്കിയിരുന്നു. തൊഴിൽ വിപണിയിൽ ഇത് ഏറെ സൗകര്യങ്ങൾ കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.