പ്രവാസ ഭൂമിയിലുണ്ട് മരിച്ചു ജീവിക്കുന്ന ആന്തുർ സാജൻമാർ
text_fieldsഅജ്മാന്: സ്വന്തം നാടിനോട് സ്നേഹമില്ലാത്തതു കൊണ്ടല്ല, നാട്ടിൽ തുടങ്ങാൻ ഉദ്ദേശി ച്ച സംരംഭത്തിെൻറ ആവശ്യങ്ങൾക്കായി ഓഫീസുകള്‍ കയറി ഇറങ്ങുമ്പോള്‍ ഉദ്യോഗസ്ഥപ്രഭു കളിൽ നിന്നുണ്ടായ മോശം പെരുമാറ്റമാണ് ചാവക്കാട് പുന്നയൂർ സ്വദേശി ഫൈസല്‍ തങ്ങളെ വീണ് ടും പ്രവാസിയാക്കുന്നത്.
ഇദ്ദേഹം 1995ലാണ് ആദ്യമായി യു.എ.ഇ യില്‍ എത്തുന്നത്. സ്വയം പ്രയ ത്നത്തിൽ ജ്വല്ലറി മേഖലയിലും ബില്‍ഡിംഗ് മെയിൻറനന്‍സ് രംഗത്തുമെല്ലാം സംരംഭങ്ങൾ തു ടങ്ങി. ഏതാനും വര്‍ഷമായി ബിസിനസ് മോശമായപ്പോഴാണ് ജന്മനാട്ടിേലക്ക് മടങ്ങി ഒരു ഡയറി ഫാം തുടങ്ങുവാൻ തീരുമാനിക്കുന്നത്. വീടിനോട് ചേര്‍ന്ന് സ്വന്തമായി മൂന്നരയേക്കര് ഭൂമി കയ്യിലുണ്ടെന്ന ആത്മവിശ്വാസം ആത്മബലമേകി. എന്നാല്‍ നടപടിക്രമങ്ങള്‍ക്കായി അധികൃതരെ സമീപിക്കുമ്പോള്‍ മനസു മടുപ്പിച്ച് മടക്കി അയക്കുന്ന സമീപനമാണ് മിക്ക ഉദ്യോഗസ്ഥരില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്നതെന്ന് തങ്ങള്‍ പറയുന്നു.
2017 ഡിസംബറിലെ പത്രത്തില്‍ ഒരു പരസ്യം കണ്ടു. കൃഷി വകുപ്പ് മന്ത്രിയുമായി വാട്സപ്പില്‍ സംവദിക്കാം എന്ന്. ഇത് പ്രകാരം മന്ത്രിയുമായി ബന്ധപ്പെട്ടു. ഡയറി ഫാമിന്റെ പ്രോജക്റ്റ് റിപ്പോര്‍ട്ട് വാട്സപ്പ് വഴി മന്ത്രിക്ക് അയച്ചു കൊടുത്തു. നാട്ടിലെ കൃഷിഭവന്, വില്ലേജ്, പഞ്ചായത്ത് അധികൃതരുമായി ബന്ധപ്പെടാനും തൃശൂർ ക്ഷീര വികസന വകുപ്പ് ഡെപ്യുട്ടി ഡയറക്ടറെ സമീപിക്കാനും മന്ത്രിയുടെ നിര്‍ദേശം ലഭിച്ചു. അത് പ്രകാരം ബന്ധപ്പെട്ടപ്പോള്‍ ചാവക്കാട് അപേക്ഷ നല്കാന് പറഞ്ഞു. തുടര്‍ന്ന് ഫൈസല്‍ നാട്ടിലെത്തി അപേക്ഷ നല്കി. ഇതിനു ശേഷമാണ് പുന്നയൂര്‍ പഞ്ചായത്തില്‍ ലൈസന്‍സിനായി പ്ലാന്‍ അടക്കം അപേക്ഷ നല്‍കുന്നത്. ആദ്യം അപേക്ഷ ഓണ്‍ ലൈനായി നല്കാന് പറഞ്ഞു മടക്കി. പിന്നീട് ഭൂമിയിലെ ഏഴ് സെൻറ് സ്ഥലം തണ്ണീര്‍ തടമാണെന്ന് പറഞ്ഞു. തണ്ണീര്‍ തടത്തിലല്ല പദ്ധതി നടപ്പിലാക്കുന്നതെന്നറിയിച്ചപ്പോൾ അത് തെളിയിക്കണമെന്ന് പറഞ്ഞു മടക്കി.
തുടര്‍ന്ന് സ്ഥലം അളന്ന് ക്രമപ്പെടുത്തി തരാന്‍ വില്ലേജ് ഓഫീസിനോട് ആവശ്യപ്പെട്ടു. വില്ലേജില്‍ നിന്ന് എന്ന് പറഞ്ഞു വന്ന വ്യക്തി സ്ഥലം മുഴുവന്‍ അളക്കാന്‍ ഇരുപതിനായിരം രൂപ ആവശ്യപ്പെട്ടു. എന്നാല്‍ പ്രശ്നം ആരോപിക്കുന്ന ഏഴ് സെന്റ് സ്ഥലം മാത്രം അളന്നാല്‍ മതിയെന്ന് പറഞ്ഞപ്പോള്‍ തുക അയ്യായിരത്തില്‍ ഒതുങ്ങി. ഈ തുകയില്‍ എന്തെങ്കിലും ഇളവ് ആവശ്യപ്പെട്ടപ്പോള്‍ താന്‍ വില്ലേജിനു വേണ്ടി അളക്കാന്‍ മാത്രം വന്ന വ്യക്തിയാണെന്നും തെൻറ തുക രണ്ടായിരത്തി അഞ്ഞൂറാണെന്നും ബാക്കി തുക ഒാഫീസുലുള്ളവര്ക്കാണെന്നും പറഞ്ഞു മുഴുവന്‍ പണവും വാങ്ങി പോയി. തുടന്നു ഓണ്‍ ലൈനായി പഞ്ചായത്തില്‍ അപേക്ഷ നല്കി. ഓണ്‍ ലൈന്‍ നല്‍കുന്നതോടൊപ്പം ഫ്രൻറ് ഓഫീസിലും രേഖകളടക്കം അപേക്ഷ നല്‍കിയിരുന്നു. രണ്ട് ആഴ്ചകള്‍ക്ക് ശേഷം അപേക്ഷയില്‍ മതിയായ സ്റ്റാമ്പ് ഒട്ടിച്ചില്ലെന്നു പറഞ്ഞു കത്ത് വന്നു. അത് പരിഹരിച്ച് നല്കി. ഏതാനും ആഴ്ചകള്‍ക്ക് ശേഷം എഞ്ചിനീയര്‍ സ്ഥലം സന്ദര്‍ശിച്ച് എല്ലാം ഓക്കേ ആണെന്ന് പറഞ്ഞു മടങ്ങി. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ തടസവാദങ്ങൾ ഉന്നയിച്ച് പഞ്ചായത്ത് വക വീണ്ടും ഒരു കത്ത്. ആറു തടസ്സ വാദങ്ങള്‍ പരിഹരിച്ച് വീണ്ടും അപേക്ഷ നല്കാന് നിർദേശം. വീണ്ടും ഓണ്‍ ലൈന്‍ അപേക്ഷ സമർപ്പിച്ചു.
ഇതിനെല്ലാം കൈക്കൂലിയും നല്‍കേണ്ടി വന്നു. ഇത് കഴിഞ്ഞാണ് മലിനീകരണ വിഭാഗത്തില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് വേണം എന്ന് പറയുന്നത്. അതിനായി ചെന്നപ്പോള്‍ അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥ മാന്യമായാണ് പെരുമാറിയതെന്ന് തങ്ങള്‍ പറയുന്നു. മലിനീകരണ സര്‍ട്ടിഫിക്കറ്റ് പഞ്ചായത്തില്‍ ഹാജരാക്കിയപ്പോഴാണ് തൃശൂര്‍ നിന്ന് ഫയര്‍ ആൻറ് സേഫ്റ്റി സര്‍ട്ടിഫിക്കറ്റ് വേണമെന്ന് പറയുന്നത്.അവിടെയെത്തിയപ്പോള്‍ കൈമടക്കിനായി പിടിവലിയായിരുന്നു. അയ്യായിരം രൂപ കൈക്കൂലിയായി തട്ടിയതിനു പുറമെ ഫയര്‍ ആൻറ് സേഫ്റ്റി ചട്ടമനുസരിച്ചുള്ള വസ്തുക്കള്‍ കൂടിയ വിലക്ക് അവരിൽ നിന്ന് നിര്‍ബന്ധിച്ച് വാങ്ങിപ്പിക്കുകയും ചെയ്തു. ഇതെല്ലാം പഞ്ചായത്തില്‍ ഹാജരാക്കിയപ്പോള്‍ അടുത്തത് മെഡിക്കല്‍ റിപ്പോര്‍ട്ടായിരുന്നു. അത് കിട്ടാനും സമയമെടുത്തു. ഇതെല്ലാം കഴിഞ്ഞു ലൈസന്‍സ് കിട്ടുമ്പോള്‍ ഒരു വര്‍ഷം പിന്നിട്ടിരുന്നു.
ഇതിനിടയില്‍ പതിമൂന്നു ലക്ഷത്തോളം രൂപ ചിലവഴിച്ചിരുന്നു. നടപടിക്രമങ്ങള്‍ വഴി കാലതാമസം സംഭവിച്ചപ്പോള്‍ സാമ്പത്തിക വായ്പാ സഹായം നല്‍കാമെന്ന് ഏറ്റിരുന്ന ബാങ്ക് പിന്‍വാങ്ങി. ഇതോടു കൂടി മനം മടുത്ത ഫൈസല്‍ തങ്ങള്‍ വീണ്ടും പ്രവാസ ലോകത്തേക്ക് പുതിയ സാധ്യതകള്‍ തേടി വിമാനം കയറുകയായിരുന്നു. എന്നിരുന്നാലും തന്റെ സ്വപ്ന പദ്ധതി എന്നെങ്കിലും നടപ്പിലാക്കാനാവും എന്ന ഉറച്ച വിശ്വാസമാണ് ഇപ്പോഴും മുന്നോട്ട് നയിക്കുന്നതെന്ന് ഇദേഹം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.