Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവാഗ്ദാനം ഇവൻറ്...

വാഗ്ദാനം ഇവൻറ് കമ്പനി ജോലി; നൽകിയത് ഡാൻസ് ബാറിൽ ജോലി

text_fields
bookmark_border
വാഗ്ദാനം ഇവൻറ് കമ്പനി ജോലി; നൽകിയത് ഡാൻസ് ബാറിൽ ജോലി
cancel

ദുബൈ: ഇവൻറ് മാനേജ്മെൻറ് കമ്പനിയിൽ കോഡിനേഷൻ ജോലിക്ക് എന്ന പേരിൽ തമിഴ്നാട് ടിൽ നിന്ന് ദുബൈയിലെത്തിച്ച എം.ബി.എ ബിരുദധാരിണി ഉൾപ്പെടെ നാല് കോയമ്പത്തൂർ സ്വദേ ശികളെ കൊണ്ടുപോയി തള്ളിയത് ഡാൻസ് ബാറിലേക്ക്. തമിഴ്നാട്ടിൽ നിന്നുള്ള ഏജൻറിെൻ റ ചതിയിൽ കുടുങ്ങിയ യുവതികൾ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിെൻറയും ദുബൈ പൊലീസ ിെൻറയും ജാഗ്രതാ പുർവമായ ഇടപെടലിൽ നരക ജീവിതത്തിൽ നിന്ന് രക്ഷപ്പെട്ടു. കഴിഞ്ഞ ഞായറാഴ്ചയാണ് ഇരുപത്തഞ്ചു വയസിൽ താഴെ പ്രായമുള്ള മികച്ച വിദ്യാസമ്പന്നരായ ഇൗ യുവതികളെ കാർതിക് എന്നു പരിചയപ്പെടുത്തിയ ഏജൻറ് കോയമ്പത്തൂരിൽ നിന്ന് ഹൈദരാബാദ് വഴി ദുബൈയിൽ എത്തിച്ചത്.

മൂന്നു മാസം നീളുന്ന മികച്ച ജോലിക്ക് ഒന്നര ലക്ഷം രൂപ ശമ്പളത്തിനു പുറമെ നല്ല താമസം, മറ്റ് ആനുകൂല്യങ്ങൾ ഇവയെല്ലാം ലഭിക്കുമെന്നും വിശ്വസിപ്പിച്ചിരുന്നു. എന്നാൽ ഇവിടെ എത്തിയതോടെ കാര്യങ്ങളെല്ലാം തിരിഞ്ഞു മറിഞ്ഞു. വിമാനത്താവളത്തിൽ നിന്ന് നേരെ കൊണ്ടുപോയത് ദുബൈ നഗരത്തിലെ വില്ലയിലേക്ക്. റിഗ്ഗയിലെ ബാറിൽ ഡാൻസിങും മറ്റു വേലകളും ചെയ്യുകയാണ് ജോലിയെന്ന് പിന്നീടാണ് യുവതികൾ അറിയുന്നത്. ചതി മനസിലാക്കിയ യുവതികളിൽ ഒരാൾ നാട്ടിലെ ബന്ധുവിന് വിവരം നൽകുകയായിരുന്നു. അവർ ഇക്കാര്യം വിദേശകാര്യ സഹമന്ത്രി വി. മുരളീധരനെ ട്വിറ്ററിലൂടെ അറിയിച്ചു. വിഷയം അടിയന്തിര പ്രാധാന്യത്തോടെ അന്വേഷിച്ച് യുവതികളെ രക്ഷിക്കണമെന്ന് മന്ത്രി ദുബൈ ഇന്ത്യൻ കോൺസുലേറ്റിന് നിർദേശം നൽകി. ദുബൈ കോൺസുലേറ്റ് ഉദ്യോഗസ്ഥർ മലയാളി സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളിയുടെ സഹായത്തോടെ യുവതികൾ ഉള്ള സ്ഥലം കണ്ടെത്തി ദുബൈ പൊലീസിന് വിവരം കൈമാറുകയായിരുന്നു.

കോൺസുലേറ്റിെൻറ പരാതിയുടെ അടിസ്ഥാനത്തിൽ ദുബൈ പൊലീസ് യുവതികളെ മോചിപ്പിച്ച് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. ഇവരെ അടുത്ത ദിവസങ്ങളിൽ നാട്ടിലെത്തിക്കും. കസ്റ്റമർമാരെ വശീകരിക്കണമെന്നാണ് ദുബൈയിലെ സൂപ്പർവൈസർ നൽകിയ നിർദേശമെന്ന് യുവതികൾ പിന്നീട് വ്യക്തമാക്കി. ബാറിലെത്തുന്നവരുടെ നമ്പർ വാങ്ങി സംസാരിച്ച് വശീകരിക്കുകയും അവർക്കൊപ്പം പുറത്തു പോയി ആവശ്യപ്പെടുന്നതെല്ലാം ചെയ്തു കൊടുക്കുകയും വേണമെന്നാണ് നിർദേശിച്ചത്. നാട്ടിൽ പഠനത്തോടൊപ്പം ചെയ്തുവന്ന ജോലിക്കിടെ പരിചയപ്പെട്ട ഏജൻറ് ഇത്തരത്തിൽ വഞ്ചിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. ചതിയിൽപെട്ടത് മനസിലാക്കിയ യുവതികൾ മനസാന്നിധ്യം വിടാതെ പ്രവർത്തിച്ചതാണ് രക്ഷാമാർഗം തുറക്കാൻ വഴിയൊരുക്കിയതെന്ന് നസീർ വാടാനപ്പള്ളി ‘ഗൾഫ് മാധ്യമ’ത്തോടു പറഞ്ഞു.

മനുഷ്യക്കടത്തിനെതിരെ യു.എ.ഇയിൽ നിലനിൽക്കുന്ന ശക്തമായ നിയമങ്ങളും കോൺസുൽ ജനറൽ വിപുലിെൻറ നേരിട്ടുള്ള ഇടപെടലും തുണയായി. ജോലിയെക്കുറിച്ചും തൊഴിലുടമയെക്കുറിച്ചും കൃത്യമായി മനസിലാക്കി, തൊഴിൽ വിസയിൽ മാത്രമേ വിദേശ ജോലിക്ക് യാത്ര തിരിക്കാവൂ എന്ന് കോൺസുലേറ്റ് അധികൃതർ ഒാർമപ്പെടുത്തി. നിരവധി ഇന്ത്യക്കാർക്ക് ഇൗ അടുത്ത ദിവസങ്ങളിൽ യു.എ.ഇയിലെ ആശുപത്രികൾ ഉൾപ്പെടെ പ്രമുഖ സ്ഥാപനങ്ങളിൽ ജോലി എന്ന പേരിൽ മോഹന വാഗ്ദാനമുള്ള േജാബ് ലെറ്ററുകൾ ലഭിച്ചിരുന്നു. എന്നാൽ പകുതിയിലേറെയും വ്യാജമായിരുന്നു. ലഭിച്ച ഒാഫർ ലെറ്ററുകൾ helpline@pbskuae.com എന്ന വിലാസത്തിൽ അയച്ചാൽ ഇന്ത്യൻ എംബസിയുടെയും േകാൺസുലേറ്റിെൻറയും കീഴിലെ പ്രവാസി ഭാരത് സഹായ കേന്ദ്രം അന്വേഷണം നടത്തി അവയുടെ ആധികാരികത തൊഴിലന്വേഷകർക്ക് കൈമാറും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story